അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംയുക്തമായി ചെന്നൈയില്‍ ഇന്ന് (22.05.2022) സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തില്‍ കേരളത്തിലെ രണ്ടു പഞ്ചായത്തുകളില്‍ നിന്ന് നാലുപേര്‍ പ്രതിനിധികളായി പങ്കെടുക്കും. യുണൈറ്റഡ് നേഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി.) ന്റെ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്സ്കേപ്പ് പദ്ധതി (ഐ.എച്ച്.ആര്.എം.എല്‍.) യിലുള്‍പ്പെടുത്തി നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, ഇടുക്കിയിലെ മറയൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി അനുഭവം പങ്കിടാനും പഞ്ചായത്തിന്റെ പിന്തുണയോടെ ഐ.എച്ച്.ആര്.എം.എല്‍. പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്ത ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കുവാനുമാണ് അവസരം ലഭിച്ചത്. ബയോഡൈവേഴ്സിറ്റി ബോര്‍ഡുമായി ഏകോപിപ്പിച്ചാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഈ പഞ്ചായത്തുകളില്‍ സംഘടിപ്പിച്ചത്. ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജേഷ് കെ, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ നടാഷ വിജയന്, മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി ജോസഫ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ സിനി പുന്നൂസ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. യു.എന്‍.ഡി.പി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശില്പ ഇവരെ അനുഗമിക്കും. അതിരപ്പിള്ളിയിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പ്രാദേശിക കര്‍മപദ്ധതി, ഹരിത ഇടനാഴി, മറയൂരിലെ കരിമ്പ് കൃഷിയില്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നടപ്പാക്കിയ സംരംഭം, പരമ്പരാഗത ജൈവകൃഷി, മാലിന്യ ശേഖരണത്തിനും വേര്‍തിരിക്കലിനും കുടുംബശ്രീ, ഹരിതകര്‍മ്മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ അനുവര്‍ത്തിച്ചുവരുന്ന വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനങ്ങള്‍ തുടങ്ങിയ സമ്മേളനത്തില്‍ പ്രതിനിധികള്‍ അവതരിപ്പിക്കും. യു.എന്‍.ഡി.പി.യുടേയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും സ്റ്റാളുകളിലാണ് ഉല്പന്നങ്ങളുടെ പ്രദര്‍ശനം
Related Articles
ലോകത്തെ എല്ലാ മലയാളികൾക്കും ഐശ്വര്യപൂര്‍ണമായ ഓണം ആശംസിച്ച് മുഖ്യമന്ത്രി
എല്ലാ മലയാളികൾക്കും ഓണാശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചിന്തയാണിത്. ആ നിലക്ക് ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂര്‍ണമായ ഓണം More..
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയും മഹാഗഡ്ബന്ധന് മന്ത്രിസഭ വികസിപ്പിച്ചു
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയും മഹാഗഡ്ബന്ധന് മന്ത്രിസഭ വികസിപ്പിച്ചു. ആര്‍ജെഡിയില്‍ നിന്ന് 16 പേര് ഉള്‍പ്പടെ 31 പുതിയ മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കൈകാര്യം ചെയ്യും. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പിന്റെ ചുമതലയാണ്. തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകൾ നൽകി. ജെഡിയു നേതാവായ വിജയ് കുമാർ ചൗധരിയാണ് ധനമന്ത്രി. ജെഡിയുവില്‍ നിന്ന് പതിനൊന്നും കോണ്‍ഗ്രസില്‍ More..
ആറളത്തെ കാട്ടാനശല്യം: 11, 12 തീയ്യതികളില്‍ സംയുക്ത പരിശോധന
കാട്ടാനശല്യം രൂക്ഷമായ ആറളത്ത് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. പൊതുമരാമത്ത്, വനം വകുപ്പുകള്‍, ഐ ടി ഡി പി എന്നിവയിലെ ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 11, 12 തീയ്യതികളില്‍ സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. തുടര്‍ന്ന് അടിയന്തര റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.