സിദ്ദീഖിനെ സിനിമയിലേ ക്ക് കൊണ്ടുവരാൻ നിമിത്തമായത് മമ്മുട്ടിയാണ്. കലാഭവനിൽ മിമിക്സ് പരേഡ് എന്ന ഹാസ്യ കലാപ്രകടനം 1981-ൽ സംവിധാനം ചെയ്തത് സിദ്ദീഖാണ്. ആലപ്പുഴ കാർമ്മൽ തീയറ്ററിൽ മമ്മുട്ടിക്കൊപ്പം സംവിധായകൻ ഫാസിൽ കലാഭവൻ്റെ മിമിക്സ് പരേഡ് കണ്ടു. സിദ്ദീഖിനെ അഭിനന്ദിക്കുന്നതിനിടെയാണ് സിദ്ദീഖ് സിനിമക്ക് പറ്റിയ കഥകൾ എഴുതുന്ന വിവരം മമ്മുട്ടി ഫാസിലിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. അന്ന് പുല്ലേപ്പടി ദാറുൽ ഉലൂം ഹൈസ്കൂളിൽ സ്ഥിരം ക്ലറിക്കൽ സ്റ്റാഫും കലാഭവനിൽ മിമിക്സ് പരേഡ് കലാകാരനുമായിരുന്ന സിദ്ദീഖും കൂട്ടുകാരൻ ലാലും അങ്ങിനെയാണ് ഫാസിലിനൊപ്പം സിനിമയിൽ സഹായിയായി എത്തിയത് എട്ട് വർഷത്തിന് ശേഷം 1989 ലാണ് സിദ്ദീഖ്- ലാലിൻ്റെ ആദ്യ ചിത്രം റാംജി റാവു സ്പീക്കിങ്ങ് പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയത്. നർമ്മത്തിൻ്റെ ശക്തിയും സ്വാധീനവും തിരിച്ചറിഞ്ഞ സിദ്ദീഖ് സിനിമകൾ സൂപ്പർ ഹിറ്റുകളായി മാറി. എന്നാൽ തൻ്റെ പിതാവ് ഇസ്മായിലണ്ണൻ പറഞ്ഞ തമാശകളുടെ പകുതി പോലും തനിക്ക് സിനിമയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന പരിഭവം പറഞ്ഞ സിദ്ദീഖ് 2023 ഓഗസ്റ്റ് 8 – ന് വിടവാങ്ങിയത്. ഇന്ന് സിദ്ദീഖിൻ്റെ ഒന്നാം ചരമ വാർഷിക ദിനം.
Related Articles
രാഹുൽ ഗാന്ധി രാമ ക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ ഭയന്ന്: കെ.സുരേന്ദ്രൻ
കൽപ്പറ്റ: രാഹുൽ ഗാന്ധി ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് എൻഡിഎ വയനാട് സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അയോദ്ധ്യയിൽ മാത്രം പോകാത്തതെന്നാണ്. രാഹുൽ ഗാന്ധിയുടെ മതേതരത്വം വൺ സൈഡഡ് അല്ലെങ്കിൽ അദ്ദേഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും പോകുമെന്നും കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ഭയന്നാണ് രാഹുൽ അയോദ്ധ്യയിൽ പോകാത്തത്. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏപ്രിൽ 26 ന് ശേഷം Read More…
കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റും: മന്ത്രി വീണാ ജോർജ്
*ഈ അധ്യയന വർഷം മുതൽ അങ്കണ പൂമഴ അത്യാധുനിക സാങ്കേതിക വിദ്യയോടെ *അങ്കണവാടി പ്രവേശനോത്സവം മന്ത്രി ഉദ്ഘാടനം നിർവഹിച്ചു കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വീട്, സ്കൂൾ, കടകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് Read More…
മഴക്കെടുതി നിലവില്‍ 15 ക്യാമ്പുകള്‍; ആകെ 1367 പേരുണ്ട്
കൊല്ലം: ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന ക്യാമ്പുകളുടെ എണ്ണം 15 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം വരെ 20 എണ്ണമുണ്ടായിരുന്നു. സ്ഥിതിഗതി മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ വീടുകളിലേക്ക് പലരും മടങ്ങിയതോടെയാണ് അഞ്ചു ക്യാമ്പുകള്‍ നിര്‍ത്തിയത്. ഇപ്പോള്‍ വിവിധ ക്യാമ്പുകളിലായി 498 കുടുംബങ്ങളിലെ 1367 പേരുണ്ട് (സ്ത്രീ-628, പുരുഷ•ാര്‍-510, കുട്ടികള്‍-229). 24 മണിക്കൂറിനിടെ മൂന്ന് മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഓടനാവട്ടം കട്ടയില്മുറിയല് സുധര്‍മ വിലാസത്തില്‍ ഡി. സുലഭ (51), തഴുത്തല ഉമയനല്ലൂര്‍ അല്‍ഹംദുലില്ല വീട്ടില്‍ ഫര്സീന് (12), അഫിയാന്‍ (7). Read More…