ശബരിമല സ്വർണ്ണക്കാർക്കെതിരെ ജനം വിധിയെഴുതും: കെ.സുരേന്ദ്രൻ

കോഴിക്കോട്: ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ  പ്രധാന ചർച്ചാവിഷയമായിട്ടുണ്ടെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളിലേക്ക് എസ്.ഐ.ടി അന്വേഷണം പോകുന്നില്ലെന്നും കോഴിക്കോട് മൊടക്കല്ലൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പദ്മകുമാറിൻറെ അറസ്റ്റോടെ അന്വേഷണം പൂർണമായും നിലച്ചു. സ്വർണ്ണക്കൊള്ളക്കാർക്കെതിരെ ജനങ്ങൾ വിധി എഴുതും. യു.ഡി.എഫ് ഭരണകാലത്തും ദേവസ്വം ബോർഡുകളിൽ കൊള്ള  നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെരണ്ട് മുന്നണികളും പ്രതിക്കൂട്ടിലാണ്. മതഭീകരവാദ സംഘടനകളുമായി ചേർന്നാണ് എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നത്.  വികസനത്തെ പറ്റി രണ്ട് മുന്നണികളും സംസാരിക്കുന്നില്ല. കോഴിക്കോട്  കോർപ്പറേഷനിൽ പി.എഫ്.ഐ നേതാക്കൾ സി.പി.എം നേതാക്കൾക്കൊപ്പം പ്രചരണം നടത്തുകയാണ്. യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുമായി പരസ്യസഖ്യത്തിലാണ്. രാഹുൽ മാങ്കൂട്ടത്തിനെ സഹായിക്കാൻ ഭരണപക്ഷത്തിൻറെ സഹായം ലഭിക്കുന്നുണ്ട്. പൊലീസ് കൃത്യമായ നിലപാട് എടുത്തിരുന്നെങ്കിൽ രാഹുൽ ഇപ്പോൾ അകത്ത്  കിടന്നേനെ. എൻ.ഡി.എക്ക് ശുഭപ്രതീക്ഷയാണുള്ളത്. ഒന്നാംഘട്ടത്തിനെ പോലെ തന്നെ രണ്ടാംഘട്ടത്തിലും മുന്നേറ്റമുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

തൃശ്ശൂർ നഗരത്തെ ഇളക്കിമറിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ റോഡ് ഷോ

തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാൻ കെ.മുരളീധരൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

കേരളത്തിൽ പട്ടിണി മരണങ്ങൾ  ഇല്ലാത്തതിന് കാരണം മോദി  സർക്കാർ: കെ.സുരേന്ദ്രൻ

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദി പ്രമേയം പാസാക്കി ലോക്‌സഭ; രാഹുൽ ഗാന്ധിയുടെ പ്രസംഗം തടഞ്ഞതിൽ കോൺഗ്രസ് പ്രതിഷേധം തുടർന്നു

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം കൂടാതെയാണ് ലോക്‌സഭ പാസാക്കിയത്. നന്ദി പ്രമേയത്തിന് മറുപടി നൽകാൻ പ്രധാനമന്ത്രി ഇന്നലെ സഭയിൽ എത്തുമെന്നായിരുന്നു, എന്നാൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഭ തുടർച്ചയായി തടസ്സപ്പെട്ടതിനാൽ പ്രധാനമന്ത്രി ലോക്‌സഭയിൽ എത്തിയിരുന്നില്ല. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ ഓർമ്മക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ട് സംസാരിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം സ്പീക്കർ തടഞ്ഞതോടെയാണ് സഭയിൽ സംഘർഷം ഉടലെടുത്തത്. ഇതിനെതിരെ Read More…

ഓല–ഉബറിന് വെല്ലുവിളിയായി ‘ഭാരത് ടാക്സി’; കമ്മീഷൻ ഇല്ലാതെ കുറഞ്ഞ നിരക്കിൽ യാത്ര, സേവനം ഇന്ന് മുതൽ

‘ഇന്ത്യയോട് കളിക്കില്ല’; നിലപാട് കടുപ്പിച്ച് പാകിസ്ഥാൻ, ടി20 ലോകകപ്പിലെ ഇന്ത്യ–പാക് പോരാട്ടം അനിശ്ചിതത്വത്തിൽ

മണിപ്പൂരിൽ പുതിയ സർക്കാർ; മുഖ്യമന്ത്രി-മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ ആശംസയും പിന്തുണയും

INTERNATIONAL

View All
Agriculture Kerala News

കണിമംഗലം വയൽ പടവിൽ വിത്തെറിഞ്ഞ് കർഷകർക്ക് ആവേശമായി ജില്ലാ കളക്ടർ

മാടിക്കുത്താൻ മുണ്ടില്ലെങ്കിലും, തലയിൽ കെട്ടാൻ തോർത്തില്ലെങ്കിലും, പാൻ്റ്സ് തെറുത്തു കയറ്റി, ഷർട്ടിൻ്റെ കൈ മടക്കി വെച്ച് വിത്ത് ബക്കറ്റ് കയ്യിലെടുത്തപ്പോൾ വയലിൽ നിൽക്കുന്നത് കളക്ടറോ കർഷകനോ എന്ന് തൊഴിലാളികളും ഉദ്യോഗസ്ഥരും ഒന്നുപോലെ സംശയിച്ചു. കണിമംഗലം വയലിലെ ചെളിയിലിറങ്ങി വിത്തെറിഞ്ഞ് കോൾ പാടത്ത് വിതയുത്സവത്തിന് കളക്ടർ തുടക്കം കുറിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളേയും പുതുതലമുറയേയും കൃഷിയിലേക്ക് ക്ഷണിച്ച് കർഷകരോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ആഘോഷമാക്കാനെത്തിയതായിരുന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. കൂർക്കഞ്ചേരി കൃഷിഭവൻ പരിധിയിൽ വരുന്ന കണിമംഗലം കോൾ കർഷകസമിതിയുടെ Read More…

സ്വര്‍ണവില വീണ്ടും കുതിച്ചു; രണ്ട് ദിവസത്തിനിടെ 1300 രൂപയുടെ വര്‍ധന, പവന് 72,640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. രണ്ട് ദിവസത്തിനിടെ 1300 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 160 രൂപ ഉയര്‍ന്ന് 72,640 രൂപയായി. ഗ്രാമിന് 20 രൂപ കൂടി ഗ്രാമിന്‍റെ വില 9080 രൂപയായി. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നിന്നത്. എന്നാല്‍ Read More…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: പവന് ₹200 കൂടി, ഗ്രാമിന് വില ₹8920

സ്വര്‍ണവില വീണ്ടും താഴേക്ക്; രണ്ട് ദിവസത്തിനിടെ ₹800യുടെ ഇടിവ്

സ്വര്‍ണവിലയില്‍ ഇടിവ്: പവന് വില 280 രൂപ കുറഞ്ഞ് 71,520 രൂപ