മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ഗോവയിലെത്തി. 2027ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് സന്ദർശനം. ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ, പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തുമെന്നും സംഘടന വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഗോവയിൽ പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് സന്ദർശനമെന്ന് പാർട്ടി വ്യക്തമാക്കി.
India
ത്രിപുരയിൽ 50 ശതമാനം ഗ്രൂപ്പ് സി, ഡി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
അഗർത്തല: ത്രിപുര സർക്കാർ ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ബുധനാഴ്ച സർക്കാർ പുറത്തിറക്കി. ഇന്ധന ഉപയോഗം കുറയ്ക്കാനും സാധ്യമായിടത്ത് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടർന്നാണ് നടപടി. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൻ്റെ സ്പെഷ്യൽ സെക്രട്ടറി എ കെ ഭട്ടാചാര്യ പുറത്തിറക്കിയ ഉത്തരവിൽ, ഓരോ ദിവസവും 50 ശതമാനം ഗ്രൂപ്പ് സി, ഡി ജീവനക്കാർ മാത്രം ഓഫീസിൽ ഹാജരാകണമെന്നും Read More…
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരില്‍ നിന്ന് 3 പേരെയും ഗുഡ്ഗാവ്, നാസിക് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരേയുമാണ് അറസ്റ്റ് ചെയ്തത്. ജയ്പൂരില്‍ നിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകനായ ദിനേശ് ബിവാള്‍, സഹോദരന്‍ മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍ എന്നിവരെയാണ് പിടിച്ചത്. ഇവര്‍ 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത വിദ്യാഭ്യാസവകുപ്പിൻ്റെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസ വഞ്ചന വകുപ്പുകള്‍ Read More…
അഹമ്മദാബാദ് വിമാനാപകടം: ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ പുറത്തുവിടണമെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. അപകടം നടന്ന് 11 മാസം കഴിഞ്ഞിട്ടും ദുരന്തത്തിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് കുടുംബങ്ങളുടെ ആരോപണം. അപകടത്തിൻ്റെ അവസാന നിമിഷങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അന്വേഷണ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2025 ജൂണ്‍ 12ന് എയർ ഇന്ത്യയുടെ ബോയിങ് 787-8 എഐ 171 എന്ന വിമാനം അഹമ്മദാബാദില്‍നിന്ന് ലണ്ടന്‍ Read More…
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; പവന്‍ 1.23 ലക്ഷം കടന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 1,275 രൂപ ഉയര്‍ന്നതോടെ 916 ഹാള്‍മാര്‍ക്ക് സ്വര്‍ണം ഗ്രാമിന് 15,390 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 1,23,120 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിൻ്റെയും വില ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 12,710 രൂപയും ഒരു പവന് 1,01,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെയും വില വര്‍ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 310 രൂപയും എട്ട് ഗ്രാമിന് 2,480 രൂപയുമാണ് വില. ആഗോള വിപണിയിലെ Read More…
പശ്ചിമേഷ്യൻ സംഘർഷം: സ്വർണം-വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 15 ശതമാനമായി ഉയർത്തി. വിദേശ വാങ്ങലുകൾ കുറയ്ക്കുകയും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയുമാണ് നടപടിയുടെ പ്രധാന ലക്ഷ്യം. പുതുക്കിയ തീരുവയിൽ കസ്റ്റംസ് ഡ്യൂട്ടിയും അധിക സെസും ഉൾപ്പെടുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വ്യാപാര കുറവ് നിയന്ത്രിക്കാനും രൂപയുടെ മൂല്യം സ്ഥിരതയാർജിക്കാനും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞദിവസം രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ഒരു യുഎസ് ഡോളറിനു 95.74 രൂപയാണ് Read More…
ഇന്ധന പ്രതിസന്ധി രൂക്ഷം: പുതിയ നീക്കവുമായി പ്രധാനമന്ത്രി
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധി ഘട്ടത്തെ മറികടക്കാനായി സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. എണ്ണ പ്രതിസന്ധി തരണം ചെയ്യാൻ മാതൃകയെന്നോണം തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ് പ്രധാനമന്ത്രി.ഹോർമുസ് കടലിടുക്കിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നത് കൊണ്ട് രാജ്യത്ത് ജനങ്ങൾ പെട്രോൾ, ഡീസൽ ഉപയോഗം കുറക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ അങ്ങനെ ചെയ്യാനും വിദേശ യാത്രകൾ ഒഴിവാക്കാനും, ഒരു വർഷത്തേക്ക് സ്വർണം Read More…
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച: ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റിലായി
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ക്രമക്കേടില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും 9 പേരെ അറസ്റ്റ് ചെയ്തു. നാസിക്കില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ടെലഗ്രാം വഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ശുഭം ഖൈര്‍നാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥി 10 ലക്ഷം രൂപയാണ് ചോദ്യപേപ്പര്‍ ലഭിക്കാന്‍ നല്‍കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യസൂത്രധാരനാണെന്ന് സംശയിക്കുന്ന മനീഷ് യാദവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുടെ ഗൂഡാലോചന നടന്നത് നാസിക്കില്‍ നിന്നാണെന്നാണ് ലഭിക്കുന്ന വിവരം. ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന, Read More…
ഹിമന്ത ബിശ്വ ശര്‍മയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
അസം മുഖ്യമന്ത്രിയായി തുടര്‍ച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത ഹിമന്ത ബിശ്വ ശർമ്മക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. എന്‍ഡിഎയ്ക്ക് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താന്‍ സാധിച്ചതില്‍ ജനങ്ങളുടെ വിശ്വാസമാണ് പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമിൻ്റെ വികസനത്തിനായി ഹിമന്ത ബിശ്വ ശര്‍മ നടത്തിയ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഗുവാഹത്തിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി-എന്‍ഡിഎ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. അടുത്ത കാലത്തും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് വിലയിരുത്തല്‍.
പെണ്‍കുട്ടികള്‍ വിദ്യ അഭ്യാസിക്കേണ്ട കാര്യമില്ലെന്ന് ബിഹാര്‍ വിദ്യാഭ്യാസമന്ത്രി
പെണ്‍കുട്ടികള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും അവര്‍ വിദ്യ അഭ്യസിക്കേണ്ട കാര്യമില്ലെന്നും ബിഹാറിലെ പുതിയ വിദ്യാഭ്യാസമന്ത്രി. മിഥിലേഷ് തിവാരിയാണ് വിവാദമായ പ്രസ്താവന ഉന്നയിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ വീട്ടിലിരുന്നാല്‍ മതിയെന്നും അതാണ് ഭംഗിയെന്നുമാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന. ഇതിനുപുറമെ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും മിഥിലേഷ് തിവാരി പറഞ്ഞു.‘എന്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത? പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ നമ്മുടെ ശക്തിയും സമൃദ്ധിയുമാണെന്നും നരേന്ദ്രമോദി ജീ സ്ത്രീ ശാക്തീകരണത്തിനായി നിലകൊള്ളുമ്പോള്‍ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങേണ്ട ആവശ്യമില്ലെന്നും’ ആണ് മിഥിലേഷ് തിവാരി പറഞ്ഞത്.









