സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല രോഗം ബാധിച്ചുവെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്കും, വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്കും, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഒരാള്‍ വീതവുമാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെയായി 180 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ ഉണ്ടായത്. 6 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെയായി 256 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. കോഴിക്കോട് നിപ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ക്വാറന്റീനില്‍ കഴിഞ്ഞിരുന്നയാളെ 21 ദിവസത്തെ നിരീക്ഷണത്തിന് Read More…
Health
കേരളത്തില്‍ ആറ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്നും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ, കൊല്ലം ജീല്ലകളില്‍ രണ്ട് പേര്‍ വീതവും, തിരുവനന്തപുരം, വയനാട് ജില്ലകളിലായി ഒരാള്‍ വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസം 172 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മരണവും റിപ്പോര്‍ട്ട് ചെ.്തു. ഈ വര്‍ഷം ഇതുവരെയായി 248പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. അതെസമയം നിപ രോഗബാധയില്‍ നേരിയ ആശ്വാസമുണ്ട്. നിപ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോള്‍ പുതിയ രോഗബാധ ഒന്നും ഉണ്ടാകാത്തത് ആശങ്ക ഒഴിവാക്കിയിട്ടുണ്ട്. Read More…
‘ഓപ്പറേഷന്‍ തൂഫാന്‍’ അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ
സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ കൂടുതല്‍ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി ഇൻ്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു Read More…
കേരളത്തില്‍ 15 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
കേരളത്തില്‍ 15 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കൊല്ലം ജില്ലകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല ബാധിച്ചത് കോഴിക്കോട് ജില്ലയിലാണ്. 8 പേര്‍ക്കാണ് ഇവിടെ ഷിഗെല്ല രോഗം ബാധിച്ചത്. അതെസമയം ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 11 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ഷിഗെല്ല രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രം 57 Read More…
‘ഓപ്പറേഷൻ മൺസൂൺ’: തൃശൂരിൽ ഫുഡ് സേഫ്റ്റി വകുപ്പിൻ്റെ വ്യാപക പരിശോധന; പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
മഴക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി വകുപ്പ് നടപ്പിലാക്കുന്ന “ഓപ്പറേഷൻ മൺസൂൺ” പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധന നടത്തി. തൃശൂർ ശക്തൻ മാർക്കറ്റിലെ മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളിലും വിവിധ സർക്കിളുകളിലെ ഹോട്ടലുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവടങ്ങളിലുമാണ് പ്രത്യേക പരിശോധനകൾ നടന്നത്. ശക്തൻ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഭക്ഷ്യയോഗ്യമല്ലാത്ത 20 കിലോഗ്രാമോളം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവിടെ പരിശോധിച്ച 26 വ്യാപാര സ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തിയ നാലെണ്ണത്തിന് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. വിപുലമായ പരിശോധനയ്ക്കായി Read More…
സ്വകാര്യ മത്സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ന്നു; 7 പേര്‍ക്ക് ദാരുണാന്ത്യം
തമിഴ്‌നാട് തിരുവള്ളൂരിലെ സ്വകാര്യ മത്സ്യ സംസ്‌കരണ ഫാക്ടറിയിലെ അമോണിയ ചോര്‍ന്നതിനെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. പെരിയപാളയത്തിനടുത്തുള്ള മഞ്ഞന്‍കരണയിലെ ഫാക്ടറിയിലാണ് അമോണിയ ചോര്‍ന്നത്. 9 പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമോണിയ ചോര്‍ന്നതോടെ തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 7 പേര്‍ മരിക്കുകയായിരുന്നു. അമോണിയ ചോര്‍ച്ച തടയുന്നതിനായി നടപടികള്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
അമീബിക് മസ്തിഷ്‌കജ്വാരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം കുളത്തൂ്പുഴ സ്വദേശിനി ചന്ദ്രിക(60) ആണ് മരിച്ചത്. രോഗ ലക്ഷണങ്ങള്‍ കഠിനമായതിനെ തുടര്‍ന്ന് ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അന്താരാഷ്ട്ര യോഗ ദിനം കൊൽക്കത്തയിൽ ആചരിച്ച് പ്രധാനമന്ത്രി
കൊൽക്കത്ത: 12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ദേശീയ പരിപാടിക്ക് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ റെഡ് റോഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകി. ആയിരക്കണക്കിന് ജനങ്ങളോടൊപ്പം അദ്ദേഹം യോഗാഭ്യാസത്തിൽ പങ്കെടുത്തു. “യോഗ എല്ലാവരെയും ബന്ധിപ്പിക്കുകയും മനുഷ്യ ഐക്യത്തിൻ്റെ അടിത്തറ പാകുകയും ചെയ്യുന്നു” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ “ആരോഗ്യകരമായ വാർധക്യത്തിനായി യോഗ” എന്നത് എല്ലാ പ്രായക്കാർക്കും പ്രസക്തമാണെന്നും യോഗ ശരീര-മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ജീവിതശൈലി രോഗങ്ങൾ തടയാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘യോഗ 365’ പദ്ധതിയുടെ Read More…
അന്താരാഷ്ട്രാ യോഗ ദിനം ആചരിച്ച് ലോക ജനത
ബീജിംഗ്/വാഷിങ്ടൺ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും ആയിരക്കണക്കിന് ആളുകൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. 2014-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിനെ തുടർന്ന് എല്ലാ വർഷവും ജൂൺ 21-നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. “ആരോഗ്യകരമായ വാർധക്യത്തിനായി യോഗ” എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിൻ്റെ പ്രമേയം. ചൈനയിലെ ഷാങ്ഹായിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൻ്റെ ആഭിമുഖ്യത്തിൽ ബണ്ട് ഫിനാൻസ് സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ Read More…
വൃത്തി ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്ത് എം.എല്‍.എ. രാജന്‍ ജെ. പല്ലന്‍
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ഡ്രൈ ഡേ-ക്ലോറിനേഷന്‍ ക്യാമ്പയിനിൻ്റെ ജില്ലാതല പരിപാടികള്‍ ‘വൃത്തി ക്യാമ്പയിന്‍’ – ശുചിത്വത്തിലൂടെ പ്രതിരോധം എന്ന പേരില്‍ ജില്ലാ ഭരണകൂടത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിച്ചു. ജൂലൈ 31 വരെയാണ് ക്യാമ്പയിന്‍ നടത്തുന്നത്. ക്യാമ്പയിനിൻ്റെ പോസ്റ്റര്‍ പ്രകാശനം തൃശ്ശൂര്‍ എം.എല്‍.എ. രാജന്‍ ജെ. പല്ലന്‍ നിര്‍വ്വഹിച്ചു. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഞായറാഴ്ചകളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും തുടര്‍ച്ചയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ക്യാമ്പയിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ Read More…







