സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 916 ഹാൾമാർക്ക് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,965 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,11,720 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,530 രൂപയും എട്ട് ഗ്രാമിന് 92,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വില ഗ്രാമിന് 275 രൂപയും എട്ട് ഗ്രാമിന് 2,200 രൂപയുമാണ്.
Kerala
പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവര്‍ക്കും എട്ടിനും പത്തിനും ഇടയില്‍ പഠനം നിര്‍ത്തിയവര്‍ക്കും പത്താംതരം തുല്യതാ കോഴ്സില്‍ ചേരാം. 1,950 രൂപയാണ് ഫീസ്.ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിലാണ് ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍ നടത്തുന്നത്. 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2,600 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഫീസിളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യമായി കോഴ്സില്‍ ചേര്‍ന്ന് Read More…
അവയവദാന റാക്കറ്റ്: രണ്ട് പേര്‍ അറസ്റ്റില്‍
അവയവദാനത്തിനായി വ്യാജരേഖകള്‍ നിര്‍മ്മിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. അവയവദാന റാക്കറ്റിലെ ഏജന്റായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സ്വദേശിയായ നജീമിന്റെ സഹായി കുന്നത്തുനാട് സണ്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് കുന്നത്തുനാട്, തിടിയിട്ടപറമ്പ്, അമ്പലമേട് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘം സ്ഥാപനങ്ങളില്‍ പരിശോധിക്കാനെത്തിയത്. എറണാകുളത്ത് അവയവദാനത്തിനുവേണ്ടി വ്യാജ രേഖ ഉണ്ടാക്കിയതിന് പിന്നില്‍ വന്‍ മാഫിയ ഉണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. നജീബാണ് റാക്കറ്റിനെ നിയന്ത്രിച്ചത്. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ Read More…
മഴ: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്
കേരളത്തില്‍ വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം മഴ പെയ്യാന്‍ സാധ്യതയുണ്ട്. നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് അലര്‍ട്ടുള്ളത്. മഴക്കൊപ്പം ശക്തമായ കാറ്റും, ഇടിമിന്നലും ഉണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്. 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം Read More…
കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ അറിയാം
കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് ഞായറാഴ്ചയോടെ അറിയാനാകുമെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെ എഐസിസി നിരീക്ഷകർ എംഎൽഎമാരുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രധാനമായും വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. കെ സി വേണുഗോപാലിനാണ് പിന്തുണ കൂടുതൽ ലഭിച്ചിരിക്കുന്നത്. തൊട്ട് പിന്നാലെ വിഡി സതീശനും പിന്തുണയുണ്ട്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ നേതാക്കളുടെയും Read More…
കെ.സി. വേണുഗോപാലിൻ്റെ മുഖ്യമന്ത്രി മോഹവും കോൺഗ്രസിലെ അധികാരത്തർക്കവും: കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ നാടകം
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ഇന്ന് സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അധികാരം കൈപ്പിടിയിലായെന്ന് ഉറപ്പായ നിമിഷം മുതൽ പാർട്ടിക്കുള്ളിൽ ഉടലെടുത്ത മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം ഇപ്പോൾ പരസ്യമായ പോരിലേക്ക് വഴിമാറിയിരിക്കുന്നു. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിൻ്റെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളാണ് ഈ തർക്കങ്ങളുടെ കേന്ദ്രബിന്ദു. ദൽഹിയിലെ സ്വാധീനം ഉപയോഗിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമം കേരളത്തിലെ കരുത്തരായ നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. സുധാകരൻ എന്നിവരെ Read More…
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 30 രൂപ കൂടി 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില 13,975 രൂപ ആയി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11,800 രൂപ നൽകണം. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,540 രൂപയും പവന് 92,320 രൂപയുമാണ് ഇന്നത്തെ വില. വെള്ളിവിലയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 270 രൂപയും എട്ട് ഗ്രാമിന് 2,160 രൂപയുമാണ് വില.
തോൽവിയുടെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കും: എം വി ഗോവിന്ദൻ
തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി അപ്രതീക്ഷിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാജയത്തില്‍ നിന്ന് പാഠം പഠിക്കുമെന്നും തിരുത്തലുകള്‍ വരുത്തി ഇടതുപക്ഷം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.പരാജയപ്പെടാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷിക്കും. മെയ്, ജൂണ്‍ മാസത്തോടെ പാര്‍ട്ടിയിലെ എല്ലാ ഘടകകക്ഷികളേയും വിളിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഘടകകക്ഷികള്‍ക്ക് പറയാനുള്ളതെല്ലാം കേള്‍ക്കും, അത് മുഖലവിലക്ക് എടുത്ത് വിലയിരുത്തലുകള്‍ നടത്താനാണ് തീരുമാനമെന്നും എംവി ഗോവിന്ദന്‍ വിശദീകരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു
ഭിന്നശേഷിക്കാര്‍ക്ക് ശാരീരിക പരിമിതികള്‍ മറികടക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരള സാമൂഹിക സുരക്ഷാ ഉപകരണ വിതരണ പരിപാടിയില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷൻ്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടുപയോഗിച്ച് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലെ അലിംകോയുടെ എ.ഡി.ഐ.പി പദ്ധതിയിലൂടെയാണ് ജില്ലയില്‍ 60 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. തീവ്ര ശാരീരിക പരിമിതിയുള്ള 13 Read More…
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് ജൂനിയര്‍ ഡോക്ടറെ നിയമിക്കും. യോഗ്യത: എം.ബി.ബി.എസ് (കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍/നാഷണല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം). എം.ബി.ബി.എസിനുശേഷം ജനറല്‍ മെഡിസില്‍, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി എന്നിവയില്‍ ഏതിലെങ്കിലും വിഭാഗത്തിലുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മെയ് 12ന് ഉച്ചക്ക് 12ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിൻ്റെ ചേംബറില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2355900.









