കോഴിക്കോട്: ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിട്ടുണ്ടെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളിലേക്ക് എസ്.ഐ.ടി അന്വേഷണം പോകുന്നില്ലെന്നും കോഴിക്കോട് മൊടക്കല്ലൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പദ്മകുമാറിൻറെ അറസ്റ്റോടെ അന്വേഷണം പൂർണമായും നിലച്ചു. സ്വർണ്ണക്കൊള്ളക്കാർക്കെതിരെ ജനങ്ങൾ വിധി എഴുതും. യു.ഡി.എഫ് ഭരണകാലത്തും ദേവസ്വം ബോർഡുകളിൽ കൊള്ള നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെരണ്ട് മുന്നണികളും പ്രതിക്കൂട്ടിലാണ്. മതഭീകരവാദ സംഘടനകളുമായി ചേർന്നാണ് എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നത്. വികസനത്തെ പറ്റി രണ്ട് മുന്നണികളും സംസാരിക്കുന്നില്ല. കോഴിക്കോട് കോർപ്പറേഷനിൽ പി.എഫ്.ഐ നേതാക്കൾ സി.പി.എം നേതാക്കൾക്കൊപ്പം പ്രചരണം നടത്തുകയാണ്. യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുമായി പരസ്യസഖ്യത്തിലാണ്. രാഹുൽ മാങ്കൂട്ടത്തിനെ സഹായിക്കാൻ ഭരണപക്ഷത്തിൻറെ സഹായം ലഭിക്കുന്നുണ്ട്. പൊലീസ് കൃത്യമായ നിലപാട് എടുത്തിരുന്നെങ്കിൽ രാഹുൽ ഇപ്പോൾ അകത്ത് കിടന്നേനെ. എൻ.ഡി.എക്ക് ശുഭപ്രതീക്ഷയാണുള്ളത്. ഒന്നാംഘട്ടത്തിനെ പോലെ തന്നെ രണ്ടാംഘട്ടത്തിലും മുന്നേറ്റമുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Politics
തൃശ്ശൂർ നഗരത്തെ ഇളക്കിമറിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ റോഡ് ഷോ
തൃശ്ശൂർ നഗരത്തെ ഇളക്കിമറിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ റോഡ് ഷോ. അയ്യന്തോളിലെ അമർജവാനിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ മഹിള റോഡ് ഷോയിൽ നൂറു കണക്കിന് വനിത പ്രവർത്തകർ അണി നിരന്നു. വാദ്യ മേളങ്ങൾക്കും വനിതാ പ്രവർത്തകരുടെ ആരവങ്ങൾക്കിടയിലേക്കുവാണ് ബിജെപി നേതാവായ ഖുശ്ബു ഇറങ്ങിയത്. തുടർന്ന് അയ്യന്തോളിലെ അമർജവാനിൽ പുഷ്പാർച്ചന നടത്തി. തൃശ്ശൂർ കോർപ്പറേഷന്റെ എല്ലാ മേഖലകളിലൂടെയും സഞ്ചരിച്ച റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ എല്ലാവരും അണിനിരന്നു. സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ഖുശ്ബുവും പ്രചാരണത്തിന് നേതൃത്വം നൽകി. Read More…
തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാൻ കെ.മുരളീധരൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
കോഴിക്കോട്: തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാനാണ് കെ.മുരളീധരൻ ശ്രമിക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ജയിക്കാതിരിക്കാനാണ് യുഡിഎഫ് ഇപ്പോൾ കാണിക്കുന്ന ഉത്സാഹമെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിൽ പലയിടത്തും എൽഡിഎഫ്- യുഡിഎഫ് സഖ്യങ്ങളുണ്ട്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും രഹസ്യ സഖ്യത്തിലാണ്. പാലക്കാടും പന്തളവും നില നിർത്തി കൂടുതൽ നഗരസഭകൾ എൻഡിഎ പിടിച്ചെടുക്കും. തിരുവനന്തപുരത്ത് ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് അന്തിമരൂപമായി കഴിഞ്ഞുവെന്നും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം Read More…
കേരളത്തിൽ പട്ടിണി മരണങ്ങൾ ഇല്ലാത്തതിന് കാരണം മോദി സർക്കാർ: കെ.സുരേന്ദ്രൻ
കൊച്ചി: നരേന്ദ്രമോദി സർക്കാരുള്ളതു കൊണ്ടാണ് കേരളത്തിൽ പട്ടിണി മരണങ്ങളില്ലാത്തതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നടത്തുന്നത് പിആർ പ്രചരണം മാത്രമാണെന്നും തൃപ്പൂണിത്തുറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം സൗജന്യ റേഷൻ കൊടുക്കുന്നതും ശൗചാലയങ്ങൾ നിർമ്മിക്കുന്നതും ജൽജീൽവൻ മിഷനിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നതും കേന്ദ്രസർക്കാരാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഏഴുലക്ഷം വീടുകളാണ് സംസ്ഥാനം വിഹിതം കൊടുക്കാത്തത് കൊണ്ട് മാത്രം മുടങ്ങിക്കിടക്കുന്നത്. ഇങ്ങനെ നിരവധി പദ്ധതികളാണ് സംസ്ഥാനവിഹിതം ഇല്ലാത്തത് കൊണ്ട് മുടങ്ങിക്കിടക്കുന്നത്. അർബൻ പിഎംഎവൈ പദ്ധതിയിൽ സംസ്ഥാനം കരാർ പുതുക്കുന്നില്ല. ജൽജീവൻമിഷൻ പദ്ധതിക്ക് സംസ്ഥാനം ഫണ്ട് നീക്കിവെക്കുന്നില്ല. സംസ്ഥാനം സ്വന്തം ഖജനാവിൽ നിന്നും ആളുകളെ ദാരിദ്ര്യമുക്തമാക്കാൻ എന്താണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറയണം. സംസ്ഥാനം കണ്ടെത്തിയ 60,000ത്തിൽ വലിയ ഭാഗം സിപിഎമ്മുകാരാണ്. വീടുകളില്ലാതെ ടാർപോളിനുള്ളിൽ കിടക്കുന്ന ആയിരങ്ങളാണ് കേരളത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങൾ ഇതുപോലത്തെ തട്ടിപ്പ് പരിപാടി നടത്തുന്നില്ല. ഇന്ത്യയിൽ അതിദാരിദ്ര്യം മറികടക്കാൻ വലിയ ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനം എന്ന് പറയുന്നത് പോലത്തെ വ്യാജപ്രചരണമാണ് അതിദാരിദ്ര്യത്തിൻറെ കാര്യത്തിലും നടക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് മോദി സർക്കാർ ആയുഷ്മാൻ ഭാരത് ഇൻഷൂറൻസ് പദ്ധതിയിലൂടെ നൽകുന്നത്. കേരളത്തിൽ അത് നൽകാതിരിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. പിഎം ശ്രീയിൽ നിലപാട് മാറ്റിയ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്കെ ഫണ്ട് കിട്ടിയില്ലെങ്കിൽ അതിനെ പറ്റി പറയേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹംപറഞ്ഞു. പിഎം ശ്രീ പഠിക്കാൻ ഏഴുപേരെ വെച്ചത് തലതിരിഞ്ഞ സമീപനമാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ നടപടി ആത്മഹത്യപരം: കെ.സുരേന്ദ്രൻ
പിഎം ശ്രീ ഉടമ്പടിയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിഎം ശ്രീയിൽ അപാകതകളൊന്നുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തുറന്നു പറഞ്ഞതാണ്. എളുപ്പത്തിൽ പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല. ഏകപക്ഷീയമായി സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ല. എംഒയു പ്രകാരമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടി വരും. സിപിഐ പിണങ്ങിയെന്ന പേരിൽ കേന്ദ്രത്തിൻറെ അടുത്ത് പോയി കരാറിൽ നിന്നും പിന്മാറാൻ പിണറായി വിജയന് സാധിക്കില്ല. കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. സംസ്ഥാന സർക്കാരിൻറെ വിശ്വാസത നഷ്ടപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തോടും പൊതുജനങ്ങളോടും സർക്കാർ മാപ്പ് പറയണം.സിപിഐയുടെ ദുർവാശി നാടിന് ദോഷം ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസനയം: ബിജെപി നിലപാട് ശരിയായിരുന്നെന്ന് സംസ്ഥാന സർക്കാരും അംഗീകരിച്ചു: കെ.സുരേന്ദ്രൻ
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസനയത്തിൽ ഇപ്പോൾ കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ നിലപാട് ശരിയായിരുന്നെന്ന് സംസ്ഥാന സർക്കാരും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും അംഗീകരിച്ചുവെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷക്കാലം എൻഇപിയുടെ ഭാഗമായുള്ള ന്യൂതനമായ പദ്ധതികൾ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല. ഇനിയെങ്കിലും സമയം വൈകിച്ച് കുട്ടികളെ ബുദ്ധിമുട്ടിക്കാതെ ഈ അദ്ധ്യയനവർഷം തന്നെ എൻഇപി നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം. അനാവശ്യമായ വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷമാണ് ഇപ്പോഴുള്ള വിവാദങ്ങളുടെ ഉത്തരവാദി. വിദ്യാഭ്യാസമന്ത്രി ദേശീയ വിദ്യാഭ്യാസനയത്തിൽ ഒരു തെറ്റുമില്ലെന്നും ഞാൻ മാറിയെന്നും പറയുന്നത് സ്വാഗതാർഹമാണ്. ഇത്രയും കാലം തടഞ്ഞുവെച്ചതിന് ജനങ്ങളോട് മാപ്പ് പറയാനും ശിവൻകുട്ടി തയ്യാറാവണം. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് കാശ് വാങ്ങാൻ മാത്രമാണെന്നും നയങ്ങൾ നടപ്പാക്കില്ലെന്നുമുള്ള സിപിഎം വാദം പരിഹാസ്യമാണ്. കേന്ദ്രസർക്കാർ പറയുന്നതെല്ലാം ഇവിടെയും നടക്കും. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പിഎം ശ്രീ നടപ്പാക്കിയതാണ്. കേരളത്തിൽകോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളം ഈ രാജ്യത്തിൻറെ ഭാഗം തന്നെയാണെന്ന് എല്ലാവരും മനസിലാക്കണം. കരിക്കുലം പരിഷ്ക്കരണത്തിൽ കേന്ദ്രത്തിനും ഇടപെടാം. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിലുള്ളതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും വിദ്യാഭ്യാസകാര്യത്തിൽ ഇടപെടാം. കോൺഗ്രസ് തമസ്ക്കരിച്ച ചരിത്രം മോദി സർക്കാർ പഠിപ്പിക്കും. വീർ സവർക്കറെയും ഡോക്ടർ ഹെഡ്ഗവാറിനെയും പണ്ഡിറ്റ് ദീൻദയാലിനെയും പറ്റിയെല്ലാം കുട്ടികൾ പഠിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐയെ പോലെ നിലപാടില്ലാത്ത വേറൊരുപാർട്ടി രാജ്യത്തില്ല. സിപിഐ കുരയ്ക്കും പക്ഷെ കടിക്കില്ല. ബിനോയ് വിശ്വം പറഞ്ഞതൊന്നും ഇതുവരെ നടന്നിട്ടില്ല. മാവോയിസ്റ്റ് വേട്ട നടപ്പാകില്ലെന്നാണ് സിപിഐ പറഞ്ഞത്. അതൊന്നും നടന്നില്ല. റേഷൻ പരിഷ്ക്കരണത്തെ എതിർത്തവരാണ് സിപിഐ. അവരുടെ മന്ത്രി ഭരിക്കുന്ന വകുപ്പ് തന്നെ വൺ ഇന്ത്യ വൺ റേഷൻ കാർഡ് നടപ്പാക്കി. ബിനോയ് വിശ്വം പറഞ്ഞാൽ ഒരു സിപിഐ മന്ത്രി പോലും രാജിവെക്കില്ല. ആയുഷ്മാൻ ആരോഗ്യ മന്ദിർ പദ്ധതിനടപ്പാക്കില്ലെന്ന് പറഞ്ഞവർ അത് നടപ്പാക്കി. പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പായിരിക്കുകയാണ്. കേന്ദ്രസർക്കാർ എന്ത് തീരുമാനിച്ചാലും അത് കേരളത്തിലും നടപ്പാക്കും. എസ്ഐആറും കേരളത്തിൽ നടപ്പിലാക്കും.2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്ഐആർ കേരളത്തിലും നടപ്പാക്കും. വഖഫ് നിയമംഅംഗീകരിക്കില്ലെന്ന് പറഞ്ഞ് ഭരണ- പ്രതിപക്ഷം പാസാക്കിയ പ്രമേയമെല്ലാം മേശയിൽ വെച്ചാൽ മതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ചാനൽ നാക്ക് പിഴവിന്റെ പേരിൽ ബിജെപി നേതാക്കളെ പോലീസ് വേട്ടയാടുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ ബി ഗോപാലകൃഷ്ണൻ
നാക്ക് പിഴവിന്റെ പേരിൽ ആദ്യ കേസെടുക്കേണ്ടത് പിണറായി വിജയനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയുമാണ് രാഹുൽ ഗാന്ധി നാക്കു പിഴവിന്റെ പേരിൽ കോടതിയിൽ മാപ്പ് പറഞ്ഞ് തടി ഊരിയ ആൾ ആണ്. അന്ന് നടന്ന ചർച്ചയിൽ ഒരിക്കലും രാജ്യത്തിൻറെ പ്രതിപക്ഷ നേതാവിനെ വധിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞത് രാജ്യത്തിനെതിരായി സായുധകലാപമായി വരുന്ന ഏതൊരു സംഘത്തെയും കൈകാര്യം ചെയ്യേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സുരക്ഷാ സൈന്യത്തിന് സാധിക്കും എന്നാണ് ഇതിന്റെ പേരിൽ ബിജെപി പ്രവർത്തകരുടെ വീടുകളിൽ റെയ്ഡുമായി പോലീസ് വന്നാൽ വെറുതെ Read More…
ബൈരക്കുപ്പയെ സാമൂഹ്യ വിരുദ്ധകേന്ദ്രമാക്കിയത് കോൺഗ്രസ്സ്നേതൃത്വം: ബി.ജെ.പി
പുൽപ്പള്ളി: ബൈരക്കുപ്പ പാലം പണിയാൻ 1994 ൽ തറക്കല്ലിട്ടെങ്കിലും മൂന്ന് പതിറ്റാണ്ടിന് ശേഷവും തറക്കല്ല് മാത്രമായി അവശേഷിക്കാൻ സാധിച്ചത് ജില്ലയിലെ കോൺഗ്രസ്സിൻ്റെ ചരിത്രപരമായ നേട്ടമായി കാണണമെന്നും എം പി ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക പുരസ്കാരം നൽകണമെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു ബൈരക്കുപ്പ പാലത്തിന് തറക്കല്ലിട്ടിടത്തേക്ക് ബി.ജെ.പി മുള്ളൻകൊല്ലി പഞ്ചായത്ത് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസൻമാർഗ്ഗകളായ കോൺഗ്രസ്സ് നേതാക്കളാണ് പെരിക്കല്ലൂരിനേയും ബൈരക്കുപ്പയേയും സാമൂഹ്യ വിരുദ്ധ കേന്ദ്രമാക്കിയത് ഏറ്റവും ഒടുവിൽ കോൺഗ്രസ്സ് Read More…
ഗോപി മാമ്പുള്ളിയുടെ ദേശങ്ങൾ കഥ പറയുന്നു പ്രകാശനം; ഉമ്മൻചാണ്ടി പുരസ്കാരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
കാഞ്ഞാണി : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുത്തുകാരൻ ഗോപി മാമ്പുള്ളിയുടെ ദേശങ്ങൾ കഥ പറയുന്നു പുസ്തക പ്രകാശനവും, ഉമ്മൻചാണ്ടി സാഹിത്യ, വിദ്യാഭ്യാസ, മാധ്യമ പുരസ്കാരവും മുൻ ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു, പ്രമുഖ സാഹിത്യകാരൻ ഡോക്ടർ പി വി കൃഷ്ണൻ നായർ പുസ്തകം ഏറ്റുവാങ്ങി,മുൻ ഡിസിസി പ്രസിഡണ്ടുമാരായ പി എ മാധവൻ, ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാൻ ടിവി Read More…
നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷം:- തൃശൂരില്‍ വടക്കേ ബസ്‌സ്റ്റാന്‍ഡില്‍ മധുര പലഹാര വിതരണം നടത്തി ബിജെപി കർഷക മോർച്ച
നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനത്തിൽ കർഷക മോർച്ച സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ വടക്കേ ബസ്റ്റാൻഡിൽ മധുര പലഹാര വിതരണം നടത്തി. ചടങ്ങ് ബി.ജെ.പി തൃശൂർ സിറ്റി ജില്ല ജനറൽ സെക്രട്ടറി പി കെ ബാബു ഉൽഘാടനം ചെയ്തു. കർഷകമോർച്ച തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ എ ജി രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്ത് , ബിജോയ് തോമാസ് , പൂർണ്ണിമ സുരേഷ്, അബിൻസ് ചിറ്റിലപ്പിള്ളി, രതീഷ് കടവിൽ , മനോജ് നെല്ലിക്കാട് Read More…










