മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ഗോവയിലെത്തി. 2027ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് സന്ദർശനം. ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ, പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തുമെന്നും സംഘടന വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഗോവയിൽ പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് സന്ദർശനമെന്ന് പാർട്ടി വ്യക്തമാക്കി.
Politics
ഹിമന്ത ബിശ്വ ശര്‍മയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
അസം മുഖ്യമന്ത്രിയായി തുടര്‍ച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത ഹിമന്ത ബിശ്വ ശർമ്മക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. എന്‍ഡിഎയ്ക്ക് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താന്‍ സാധിച്ചതില്‍ ജനങ്ങളുടെ വിശ്വാസമാണ് പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമിൻ്റെ വികസനത്തിനായി ഹിമന്ത ബിശ്വ ശര്‍മ നടത്തിയ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഗുവാഹത്തിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി-എന്‍ഡിഎ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. അടുത്ത കാലത്തും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് വിലയിരുത്തല്‍.
പെണ്‍കുട്ടികള്‍ വിദ്യ അഭ്യാസിക്കേണ്ട കാര്യമില്ലെന്ന് ബിഹാര്‍ വിദ്യാഭ്യാസമന്ത്രി
പെണ്‍കുട്ടികള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും അവര്‍ വിദ്യ അഭ്യസിക്കേണ്ട കാര്യമില്ലെന്നും ബിഹാറിലെ പുതിയ വിദ്യാഭ്യാസമന്ത്രി. മിഥിലേഷ് തിവാരിയാണ് വിവാദമായ പ്രസ്താവന ഉന്നയിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ വീട്ടിലിരുന്നാല്‍ മതിയെന്നും അതാണ് ഭംഗിയെന്നുമാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന. ഇതിനുപുറമെ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും മിഥിലേഷ് തിവാരി പറഞ്ഞു.‘എന്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത? പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ നമ്മുടെ ശക്തിയും സമൃദ്ധിയുമാണെന്നും നരേന്ദ്രമോദി ജീ സ്ത്രീ ശാക്തീകരണത്തിനായി നിലകൊള്ളുമ്പോള്‍ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങേണ്ട ആവശ്യമില്ലെന്നും’ ആണ് മിഥിലേഷ് തിവാരി പറഞ്ഞത്.
ആരാകും അടുത്ത കേരള മുഖ്യമന്ത്രി?
കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയാകുമ്പോഴും അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നീ പേരുകളാണ് കൂടുതലും മുന്നോട്ട് വരുന്നത്. എന്നാല്‍ ഇവരിലാര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍ കെപിസിസി അധ്യക്ഷന്മാരേയും നിലവിലെ നേതാക്കളെയെല്ലാം ഇതിനുവേണ്ടി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എന്നാല്‍ നേതാക്കളെയെല്ലാം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ വിഡി സതീശന്‍ പക്ഷത്തിന് അതൃപ്തി ഉണ്ടായിട്ടുണ്ട്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരുടെ അഭിപ്രായങ്ങള്‍ ആരായുന്നത് അപഹാസ്യമാണെന്നാണ് സതീശന്‍ പക്ഷം Read More…
തമിഴ്‌നാട്ടില്‍ ഇനി ഇളയ ദളപതി യുഗം: മുഖ്യമന്ത്രിയായി ചുമതലയേറ്റ് വിജയ്
തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ വിജയ് ചുമതലയേറ്റു. 60 വര്‍ഷങ്ങളായി ദ്രാവിഡ പാര്‍ട്ടികള്‍ മാറി മാറി ഭരിച്ചിരുന്ന തമിഴ്‌നാട് ചരിത്രത്തില്‍ തന്നെ പുതിയൊരു അധ്യായമാണ് ഇന്ന് തുടക്കം കുറച്ചിരിക്കുന്നത്. വിജയിയുടെ പിതാവ് ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, തമിഴ് സിനിമ നടി തൃഷ കൃഷ്ണന്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചെന്നൈ നെഹ്രു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.വിജയ്ക്ക് പുറമെ മറ്റ് ഒമ്പത് Read More…
അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ മേയ് 12ന് സത്യപ്രതിജ്ഞ ചെയ്യും
അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ഞായറാഴ്ച ഹിമാന്ത ബിശ്വ ശർമ്മയെ സംസ്ഥാന മുഖ്യമന്ത്രിയായി നിയമിച്ചു. ഇതോടെ അസമിൽ എൻഡിഎയുടെ തുടർച്ചയായ മൂന്നാം സർക്കാരിനാണ് വഴിയൊരുങ്ങിയത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നിയമസഭ കക്ഷി യോഗത്തിൽ ഏകകണ്ഠേന ഹിമാന്തയെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ ഹിമന്ത ബിശ്വ ശർമ്മ സഖ്യകക്ഷി നേതാക്കളോടൊപ്പം ലോക് ഭവനിൽ എത്തി ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 164(1) പ്രകാരമാണ് മുഖ്യമന്ത്രിയായി നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി രവി കോട്ട Read More…
പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവായി ശോഭൻദേവ് ചതോപാധ്യായ്
പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തൃണമൂൽ കോൺഗ്രസ് ശോഭൻദേവ് ചതോപാധ്യായയെ നിയമിച്ചു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പാർട്ടി തീരുമാനം അറിയിച്ചത്. അസിമ പത്രയും നയന ബന്ധ്യോപാധ്യയും പ്രതിപക്ഷ ഉപനേതാക്കളായും നിയമിതരായി. അതേസമയം, കൊൽക്കത്ത പോർട്ട് മണ്ഡലത്തിലെ എംഎൽഎയായ ഫ്രിഹദ് ഹക്കിമിനെ നിയമസഭയിലെ ചീഫ് വിപ്പായും പാർട്ടി നിയമിച്ചു.
വിജയിയുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചെന്നൈ വൻ ആവേശത്തിൽ
ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ചെന്നൈയിൽ ആഘോഷത്തിരയിളക്കം. ചടങ്ങ് നടക്കുന്ന ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. ടിവികെയുടെ ചരിത്രവിജയത്തിന് പിന്നാലെ നഗരമൊട്ടാകെ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരും ആരാധകരും ചെന്നൈയിലൊത്തുകൂടിയതോടെ സുരക്ഷക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തിയിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന സംഭവമായാണ് വിജയിയുടെ Read More…
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപകനും സിനിമ നടനുമായ വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാരുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകി. ഡിഎംകെയും എഐഎഡിഎംകെയും കേന്ദ്രീകരിച്ചിരുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റമായാണ് ടിവികെയുടെ അധികാരത്തിലെത്തൽ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദ്രാവിഡ പാർട്ടി Read More…
കള്ളപ്പണ ഇടപാട് കേസില്‍ സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്തു
കള്ളപ്പണ ഇടപാട് കേസില്‍ ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജീവ് അറോറയെ ഇഡി അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ മുതല്‍ അറോറയുടെ ഓഫീസിലും മറ്റ് ഇടങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുകള്‍ നടന്നിരുന്നു. അറോറയുടെ ചണ്ഡീഗഡിലുള്ള ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നു. ഇവിടെ വെച്ച് തന്നെയാണ് അറോറയെ അറസ്റ്റ് ചെയ്തതും. ഇത് രണ്ടാമത്തെ തവണയാണ് അറോറക്ക് നേരെ ഇഡി റെയ്ഡ് വരുന്നത്. പഞ്ചാബിലെ ക്യാബിനറ്റ് മന്ത്രിയാണ് സഞ്ജീവ് അറോറ.സഞ്ജീവ് അറോറ തന്റെ കമ്പനി മുഖാന്തിരം Read More…









