India International News Politics

എത്യോപ്യൻ പാർലമെൻ്റ് വിജയത്തിൽ അബി അഹമ്മദ് അലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: എത്യോപ്യൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കും അദ്ദേഹത്തിൻ്റെ പ്രോസ്പെരിറ്റി പാർട്ടിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങൾ നേർന്നു. സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. എത്യോപ്യയുമായുള്ള ഇന്ത്യയുടെ ചരിത്രപരവും ആഴത്തിൽ വേരൂന്നിയതുമായ ബന്ധത്തെ ഏറെ വിലമതിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം എത്യോപ്യ സന്ദർശിച്ചതിൻ്റെ ഓർമ്മകളും പ്രധാനമന്ത്രി പങ്കുവെച്ചു. ഇന്ത്യ-എത്യോപ്യ തന്ത്രപ്രധാന പങ്കാളിത്തവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അബി Read More…

International News Sports

ഫിഫ: ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മെസ്സി

ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജൻ്റീനയും ഓസ്ട്രിയയും തമ്മില്‍ നടന്ന കളിയില്‍ ഗോളടിച്ച് അര്‍ജൻ്റീനയുടെ താരം ലയണല്‍ മെസി. കളി തുടങ്ങി 38-മത് മിനിറ്റിലാണ് മെസ്സി ആദ്യ ഗോളടിച്ചത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനെന്ന ഖ്യാതിയും മെസ്സിക്ക് സ്വന്തമായി. 17 ഗോളുകളാണ് മെസ്സി ലോകകപ്പിലൂടെ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് മുന്‍ ജര്‍മ്മന്‍ സ്‌ട്രൈക്കറായിരുന്ന മിറാസ്ലാവ് ക്ലോസെയായിരുന്നു. ക്ലോസെയുടെ റെക്കോര്‍ഡാണ് മെസ്സി മറികടന്നത്. ബ്രസീലിയന്‍ താരം റൊണാള്‍ഡോ ആണ് 15 ഗോളുകള്‍ നേടി Read More…

Health India International News

അന്താരാഷ്ട്രാ യോഗ ദിനം ആചരിച്ച് ലോക ജനത

ബീജിംഗ്/വാഷിങ്ടൺ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും ആയിരക്കണക്കിന് ആളുകൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. 2014-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിനെ തുടർന്ന് എല്ലാ വർഷവും ജൂൺ 21-നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. “ആരോഗ്യകരമായ വാർധക്യത്തിനായി യോഗ” എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിൻ്റെ പ്രമേയം. ചൈനയിലെ ഷാങ്ഹായിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൻ്റെ ആഭിമുഖ്യത്തിൽ ബണ്ട് ഫിനാൻസ് സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ Read More…

Business Economy International News Politics

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. തെക്കന്‍ ലെബനോണില്‍ ഇന്ന് മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്ക് അടച്ചത്. അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഇറാൻ്റെ ആരോപണം. ഇനിയും ആക്രമണം നടത്തിയാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇറാൻ്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍ അന്‍ബിയ പറഞ്ഞു.

Health India International News

പ്രാചീന ഇന്ത്യയിൽ നിന്നുള്ള യോഗ ഇന്ന് ആഗോളമായി: യു.എൻ മേധാവി ഗുട്ടെറസ്

യുണൈറ്റഡ് നേഷൻസ്: പ്രാചീന ഇന്ത്യയിൽ വേരുകളുള്ള യോഗ ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു സർവലൗകിക പരിശീലന വ്യായാമമായി മാറിയെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറെസ് പറഞ്ഞു. വിവിധ മതങ്ങളിലും സംസ്കാരങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് യോഗ പ്രയോജനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 12-ാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് ഗുട്ടെറസ് ഇക്കാര്യം പറഞ്ഞത്. ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിലാണ് യോഗയുടെ പ്രസക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആരോഗ്യകരമായ വാർധക്യത്തിനായുള്ള യോഗ’ എന്ന പ്രമേയത്തിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ Read More…

Business Economy India International News Politics

ജി7 ഉച്ചകോടിക്കിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

എവിയാൻ-ലെ-ബൈൻസ് (ഫ്രാൻസ്): ജി7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ നാവികരുടെ സുരക്ഷാ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചു. ഇറാനുമായുള്ള സമാധാന കരാർ നടപ്പാക്കുന്ന സാഹചര്യത്തിൽ നാവികരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ സൈനിക ആക്രമണത്തിൽ ചരക്കുകപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മോദി വിഷയം ട്രംപിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സമ്മർദങ്ങൾ നേരിട്ട ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ Read More…

Business Growth India International News Politics

ജി7 ഉച്ചകോടി; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണ

എവിയാൻ (ഫ്രാൻസ്): ജി7 ഉച്ചകോടിക്കിടെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമാണ് നേതാക്കൾ ചർച്ച നടത്തിയത്. 2026 മാർച്ചിൽ പ്രധാനമന്ത്രി കാർണി ഇന്ത്യ സന്ദർശിച്ചതിന് ശേഷം ഇന്ത്യ-കാനഡ ബന്ധത്തിൽ ഉണ്ടായ പുരോഗതിയിൽ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി. ഭാവിയിലേക്കുള്ള ശക്തമായ തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയും നേതാക്കൾ ആവർത്തിച്ചു. ആഗോള ഊർജ-ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ Read More…

Business Growth India International News

ഇന്ത്യ-സ്ലോവാക്യ ബന്ധം സമഗ്ര പങ്കാളിത്തത്തിലേക്ക് ഉയർത്തി

ബ്രാറ്റിസ്‌ലാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലോവാക് റിപ്പബ്ലിക്കിൻ്റെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബ്രാറ്റിസ്‌ലാവ കൊട്ടാരത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ-സ്ലോവാക്യ ബന്ധം സമഗ്ര പങ്കാളിത്ത (Comprehensive Partnership) തലത്തിലേക്ക് ഉയർത്താൻ ധാരണയായി. ഔപചാരിക സ്വീകരണത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ പ്രതിനിധി തല ചർച്ചകളും നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ബഹിരാകാശം, ആണവോർജം, പുനരുപയോഗ ഊർജം, ഡിജിറ്റൽ നവീകരണം, വിദ്യാഭ്യാസം, സാംസ്‌കാരിക സഹകരണം, തൊഴിൽ അവസരങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം അവലോകനം ചെയ്തു. Read More…

India International News Politics

വിദേശ പര്യടനം: സ്ലോവാക്യ സന്ദർശിച്ച് പ്രധാനമന്ത്രി മോദി

ദ്വിരാഷ്ട്ര സന്ദർശനത്തിൻ്റെ രണ്ടാംഘട്ട ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലോവാക്യയിലെത്തി. സന്ദർശനത്തിനിടെ സ്ലോവാക്യൻ പ്രസിഡൻ്റ് പീറ്റർ പെല്ലെഗ്രിനിയുമായും പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. 1993-ൽ സ്ലോവാക്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ത്യ-സ്ലോവാക്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും വിവിധ മേഖലകളിലെ സഹകരണ സാധ്യതകൾ വിപുലപ്പെടുത്തുകയും ചെയ്യുകയാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. സ്ലോവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെത്തിയ ശേഷം എക്‌സിൽ Read More…

Business Economy India International News Politics

യുഎസ്-ഇറാൻ സമാധാന കരാർ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ധാരണയായി

107 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ധാരണയായി എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിയെന്നും യുഎസ് പ്രസിഡൻ്റ് അറിയിച്ചു. കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ ഔപചാരികമായി ഒപ്പുവെക്കുമെന്നാണ് വിവരം. ലോക എണ്ണവിതരണത്തിൻ്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന നിർണായക സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധവും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തെ തുടർന്ന് ആഗോള Read More…