പശ്ചിമേഷ്യയിലെ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. സംഭാഷണത്തിനിടെ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ കുറിച്ചും ഇരു നേതാക്കള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. സംഘര്‍ഷം നിര്‍ത്തി സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഇന്ത്യ പിന്തുണക്കുമെന്നും മോദി പറഞ്ഞു. ആഗോളവ്യാപാരം സുഗമമാകണമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നും സുരക്ഷിതയാത്ര സാധ്യമാകണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനം പുലര്‍ത്താനായി ചര്‍ച്ചകള്‍ തുടരാനും ഇരുനേതാക്കളും സമ്മതിച്ചിട്ടുണ്ട്.സമാധാനത്തിനും സുഗമവും സുരക്ഷിതവുമായ വ്യാപരബന്ധം സൃഷ്ടിക്കാന്‍ ഇന്ത്യ നിലനില്‍ക്കുമെന്നും ഉറപ്പുനല്‍കുന്ന Read More…
International
ഇന്ന് ലോക കാലാവസ്ഥാ ദിനം: നാളെയുടെ സുരക്ഷയ്ക്കായി ഇന്നത്തെ നിരീക്ഷണം
എം.എ സുധീർ ബാബു പട്ടാമ്പി (കൃഷി മാധ്യമ വിദഗ്ധൻ) ഭൂമിയുടെ ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ശാസ്ത്രീയമായ നിരീക്ഷണവും മുൻകരുതലും അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് 2026 മാർച്ച് 23 തിങ്കളാഴ്ച ലോകം കാലാവസ്ഥാ ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെയും ലോക കാലാവസ്ഥാ സംഘടനയുടെയും (WMO) നേതൃത്വത്തിൽ നടക്കുന്ന ഈ ദിനാചരണത്തിന് ഇത്തവണ ഏറെ പ്രസക്തിയുണ്ട്. “ഇന്ന് നിരീക്ഷണം, നാളെ സംരക്ഷണം” (Observing today, Protecting tomorrow) എന്നതാണ് ഈ വർഷത്തെ സന്ദേശം. കൃത്യതയാർന്ന കാലാവസ്ഥാ നിരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ ആധുനിക Read More…
ഇസ്രയേലില്‍ ആണവകേന്ദ്ര മേഖലകളില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍
ഇസ്രയേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപ പ്രദേശങ്ങളില്‍ മിസൈലാക്രമണം നടത്തി ഇറാന്‍. ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍-യുഎസ് രാജ്യങ്ങള്‍ ഇറാനുമായുള്ള സംഘര്‍ഷം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നതോടെയാണ് പുതിയ ആക്രമണങ്ങൾ ഇറാന്‍ നടത്തിയിരിക്കുന്നത്. തെക്കന്‍ ഇസ്രയേലിലെ ദിമോണ, അരാദ് എന്നീ നഗരങ്ങളെയാണ് ഇറാന്‍ ആക്രമിച്ചത്. ഇസ്രയേലിലെ അതീവ സുരക്ഷ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതും ഈ മേഖലകളിലാണ്. അതെസമയം ഇറാന്‍ ഉപയോഗിച്ച മിസൈലുകളെ തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ഇസ്രയേല്‍ സൈന്യം Read More…
ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് സര്‍വ്വനാശം: ട്രംപ്
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാൻ്റെ ഊര്‍ജകേന്ദ്രങ്ങളെ തരിപ്പണമാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. 48 മണിക്കൂര്‍ സമയമാണ് ഇറാന് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മിഡില്‍ ഈസ്റ്റിലുള്ള യുഎസിൻ്റെ എല്ലാ ഊര്‍ജ, സാങ്കേതിക, ജലശുദ്ധീകരണ ശാലകളും നശിപ്പിച്ച് കളയുമെന്നാണ് ട്രംപിൻ്റെ ഭീഷണിയോട് ഇറാൻ്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ഭൂരിഭാഗം ചരക്ക് നീക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്. യുഎസ്-ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളാണ് Read More…
പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില ഉയര്‍ന്നു
പശ്ചിമേഷന്‍ സംഘര്‍ഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ ഇന്ത്യയില്‍ പ്രീമിയം പെട്രോളിന് വില ഉയര്‍ന്നു. ലിറ്ററിന് 2 രൂപ മുതല്‍ 2.23 രൂപ വരെയാണ് വര്‍ധിച്ചത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിൻ്റെ പവര്‍ പെട്രോള്‍ തുടങ്ങിവയാണ് വില വര്‍ധിച്ച പ്രീമിയം പെട്രോള്‍. യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനു നേരെ നടത്തുന്ന സംഘര്‍ഷങ്ങളാണ് നിലവിലെ വില വര്‍ധനവിന് കാരണം. അതെസമയം സാധാരണ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റങ്ങളില്ല. ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങളിലാണ് സാധാരണഗതിയില്‍ പ്രീമിയം പെട്രോള്‍ ഉപയോഗിക്കുക. വില വര്‍ധിച്ചതോടെ Read More…
അമേരിക്കയുടെ എഫ്-35 പോര്‍വിമാനം ആക്രമിച്ച് ഇറാന്‍
പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ അമേരിക്കയുടെ എഫ്-35 പോര്‍ വിമാനം ആക്രമിച്ച് ഇറാന്‍. ലോകത്തിലെ തന്നെ അതിനൂതന സ്‌റ്റെല്‍ത്ത് യുദ്ധവിമാനമായ എഫ് 35 പോര്‍ വിമാനമാണ് ഇറാന്‍ ആകാശത്തു വെച്ച് ആക്രമിച്ചത്. മിഡില്‍ ഈസ്റ്റിലെ യുെസ് സൈനിക താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിയെങ്കിലും ഇറാന്റെ ആക്രമണത്തെ കുറിച്ച് ഇതുവരെയും പ്രതികരണങ്ങള്‍ യുഎസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അന്വേഷണം ആരംഭിച്ചുവെന്ന് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സിനെ ഉദ്ധരിച്ച് വാര്‍ത്താ ചാനലായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഡാറുകളില്‍പ്പെടാന്‍ കഴിയാത്തതാണ് ഈ Read More…
ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ
ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇറാനിലെ സൗത്ത് പാര്‍സിലുള്ള ഗ്യാസ് ഫീല്‍ഡിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇതേ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വര്‍ധിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഇറാന്‍ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. സാംറെഫ് റിഫൈനറി, ജുബൈല്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ്, അല്‍ ഹോസ്ന്‍ ഗ്യാസ് ഫീല്‍ഡ്, മെസയിദ് പെട്രോകെമിക്കല്‍ Read More…
സൗദിക്ക് നേരെ മിസൈല്‍ ആക്രമണം തകര്‍ത്ത് വ്യോമസേന
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യം വെച്ച മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പരാജയപ്പെടുത്തി വ്യോമപ്രതിരോധസേന. ബുധനാഴ്ച പുലര്‍ച്ചെയാണ് സൗദി അറേബ്യയിലെ തലസ്ഥാനമായ റിയാദ്, അല്‍ ഖര്‍ജ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ജനവാസ കേന്ദ്രങ്ങളേയും തന്ത്രപ്രധാന മേഖലകളേയും ലക്ഷ്യം വെച്ച മിസൈല്‍ ആക്രമണത്തെ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തത്. അതീവ സുരക്ഷാ മേഖലയായ റിയാദിലെ എംബസി ഡിസ്ട്രിക്ട് ലക്ഷ്യം വെച്ച രണ്ട് ഡ്രോണുകളെ പ്രതിരോധ സേന വെടിവെച്ചിട്ടു. പിന്നാലെ വന്ന മറ്റൊരു ഡ്രോണ്‍ കൂടി സംഘം നിഷ്‌ക്രിയമാക്കിയെന്ന് പ്രതിരോധ Read More…
ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍
മധ്യ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ഇസ്രയേലും അമേരിക്കയുമായുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടെല്‍ അവിവനടുത്തുള്ള റമത്ത് ഗാന്‍ പ്രദേശത്താണ് മിസൈല്‍ ആക്രമണം ലക്ഷ്യമിട്ടത്. ഒന്നിലധികം വാര്‍ഹെഡ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടങ്ങള്‍ക്കും ഒരു ട്രെയിന്‍ സ്‌റ്റേഷനും കേടുപാടുകുള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് അക്രമണം നടത്തിയതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്ലാമിക് Read More…
യുദ്ധം തുടരുമെന്നറിയിച്ച് ഇസ്രയേൽ
മൂന്നാഴ്ച കൂടി യുദ്ധം തുടരാന്‍ സജ്ജരാണെന്ന് അറിയിച്ച് ഇസ്രയേല്‍. ഇറാനെതിരെ സൈനിക നടപടികള്‍ക്കുള്ള പദ്ധതികളുടെ ആസുത്രണത്തിലാണ് തങ്ങളെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇറാൻ്റെ മിസൈല്‍ സംവിധാനങ്ങള്‍, ആണവ സൗകര്യങ്ങള്‍, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യം വെച്ചുകൊണ്ട് ആക്രമണങ്ങള്‍ തുടരാനാണ് പദ്ധതി. ഇസ്രയേലിൻ്റെ സൈനിക വക്താവ് നദവ് ഷോഷാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള ഇറാൻ്റെ കഴിവിനെ ദുര്‍ബലപ്പെടുത്തലാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെസമയം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഒരു വ്യക്തമായ Read More…









