ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അയ്യന്തോൾ തെക്കേക്കര വീട്ടിൽ രാജു വർഗ്ഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ബിസ്മി അപ്ലയൻസസ് ബിസ്മി കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, മുംബൈയിലെ പി ഇ ഇലക്ട്രോണിക്സിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.രാജു വർഗ്ഗീസ് 18000 രൂപ നല്‍കിയാണ് ബിസ്മിയിൽ നിന്ന് ഫിലിപ്സ് ടി വി വാങ്ങുകയുണ്ടായത്. വാങ്ങി നാല് മാസം കഴിഞ്ഞപ്പോൾ ടി വി പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടിട്ടം നിവൃത്തിയൊന്നും ഉണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ടി വി യുടെ വില 18000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ കല്പിച്ച് എതിർകക്ഷികൾക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ വി.ഗീവർഗ്ഗീസ് സഹദായയുടെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാളിനോടനുബന്ധിച്ച് നടന്ന കൂട് തുറക്കൽ ശ്രുശ്രൂഷ.
തൃശ്ശൂർ അതിരൂപത വികാരി ജനറാൾ വെരി.റവ. മോൺ ജോസ് വള്ളൂരാൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച വി.കുർബാനയ്ക്ക് വികാരി ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി ഫാ.ആൻ്റണി ചിറ്റിലപ്പിള്ളി (ജൂനിയർ) എന്നിവർ സഹ കാർമ്മികരായി. തുടർന്ന് നടന്ന കൂട് തുറക്കൽ ചടങ്ങുകൾക്ക് തിരുന്നാൾ കൺവീനർ ശ്രീ.ജിപ്സൺ തോമസ്, ജോയിൻ്റ് കൺവീനർ ശ്രീ.വിൽബിൻ വിത്സൺ, കൈക്കാരൻമാരായ ശ്രീ.സോജൻ മഞ്ഞില, ശ്രീ.ജെൻസൻ ജോസ് കാക്കശ്ശേരി, ശ്രീ.വിത്സൺ പ്ലാക്കൽ, ശ്രീ.കൊച്ചുവർക്കി തരകൻ, കേന്ദ്രസമിതി കൺവീനർ ശ്രീ സെബിൻ.സി.കെ തുടങ്ങിയവർ നേതൃത്വം നൽകി.
ഒല്ലൂര്‍; 160 കോടി
സംസ്ഥാന ബജറ്റില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി അനുവദിച്ചു. നടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം (4 കോടി), പീച്ചി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം നിര്‍മ്മാണം (3 കോടി), ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം – പുത്തൂര്‍ ( 3 കോടി), പുല്ലുകുളം ടൂറിസം വികസന പദ്ധതി (3 കോടി), പട്ടിക്കാട് ബസാര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (2 കോടി), പുത്തൂര്‍ സെന്റര്‍ വികസനം തുടര്‍ പ്രവര്‍ത്തനം Read More…
ഓർഡർ സോഫ്റ്റ്വെയർ: മാർച്ച് 23നകം ജീവനക്കാരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യാത്ത സ്ഥാപനമേധാവികൾക്കെതിരെ കർശന നടപടി
2024 ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന വിവരങ്ങൾ അപ്ലോഡ് ചെയ്യേണ്ട ഓർഡർ സോഫ്റ്റ് വെയറിൽ മാർച്ച് 23നകം ജീവനക്കാരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യാത്ത സ്ഥാപനമേധാവികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളും കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളും order.ceo.kerala.gov.in എന്ന സൈറ്റ് മുഖേന ഓർഡർ സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്യേണ്ടതും രജിസ്ട്രേഷൻ അംഗീകരിച്ചാലുടൻ തന്നെ തങ്ങളുടെ ഓഫീസിലെ ജീവനക്കാരുടെ വിവരങ്ങൾ സൈറ്റിൽ Read More…