ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാനുള്ള ധാർമ്മികമായ അവകാശം സംവിധായകൻ രഞ്ജിത്തിനില്ല. അദ്ദേഹം അപമാനിച്ചെന്ന് ഒരു നടി വ്യക്തമാക്കുകയും അതിന് സാക്ഷി പറയാൻ മറ്റൊരു സിനിമാ പ്രവർത്തകൻ തയ്യാറായിരിക്കുകയുമാണ്. രഞ്ജിത്തിനെ പരസ്യമായി ന്യായീകരിക്കുകയാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചെയ്യുന്നത്. സജി ചെറിയാനും രാജിവെക്കണം. ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഭരണഘടനാവിരുദ്ധമാണ് മന്ത്രിയുടെ നിലപാട്. തെറ്റു ചെയ്തയാളെ സർക്കാർ തന്നെ ന്യായീകരിക്കുകയാണ്. അടിയന്തരമായി ഈ വിഷയത്തിൽ കേസ് എടുക്കണം. ഇരയ്ക്ക് നീതി ലഭിക്കണം. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീകളോടുള്ള നിലപാട് ഇതാണോ? പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കമാണ് എല്ലാ സ്ഥലത്തും കാണുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ അട്ടിമറിക്കുകയാണ്. പോക്സോ കേസുകൾ വരെ ഉണ്ടായിട്ടും സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. നിയമനടപടി സ്വീകരിച്ചാൽ മന്ത്രിസഭയിലെ ചിലർ കുടുങ്ങുമെന്നതായിരിക്കും മുഖ്യമന്ത്രിയുടെ പേടിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
വന്യജീവി ആക്രമണം: ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനവാസ മേഖലയിൽ വന്യജീവികളുടെ ആക്രമണങ്ങൾ പ്രതിരോധിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണ പ്രതിരോധത്തിന് വലിയ പരിഗണന നൽകും. മേഖലകളിൽ മന്ത്രിതല സംഘത്തിന്റെ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. വനത്തിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കും. കൃത്യമായ ഇടവേളകളിൽ കമ്മിറ്റി യോഗം Read More…
ബിജെപി-സിപിഎം ബന്ധം മുരളീധരൻ ആരോപിക്കുന്നത് പരാജയഭീതി മൂലം – അഡ്വ കെ.കെ അനീഷ്കുമാർ
തൃശ്ശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സിപിഎം ധാരണ എന്ന കെ മുരളീധരന്റെ പ്രസ്താവന പരാജയഭീതിയിൽ നിന്ന് ഉണ്ടായതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ അനീഷ് കുമാർ. തോൽവി മുൻകൂട്ടി കണ്ടു ജാമ്യമെടുക്കലാണ് മുരളീധരൻ നടത്തുന്നത്. കരുവന്നൂർ കേസ് ഉൾപ്പെടെ സിപിഎമ്മിന്റെ തട്ടിപ്പുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ് ബിജെപി. കേന്ദ്രസർക്കാറിന്റെ സമയോചിതമായ ഇടപെടലാണ് കരുവന്നൂർ കേസിൽ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നത്. സംസ്ഥാനത്ത് പിണറായി സർക്കാരിൻറെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുന്നത് കോൺഗ്രസിന്റെ Read More…
ജനനി പദ്ധതി: ജില്ലാതല കുടുംബസംഗമം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു
തൃശ്ശൂർ: ഹോമിയോപ്പതി വകുപ്പിൻ്റെ വന്ധ്യത നിവാരണ ചികിത്സാ പദ്ധതിയായ ജനനിയുടെ ജില്ലാതല കുടുംബസംഗമം സാഫല്യം 2024 ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പിൻ്റെ ജനനി പദ്ധതി കേരള സർക്കാരിന്റെ തലപ്പാവിലെ പൊൻതൂവലാണെന്നും ഇതിന്റെ പ്രയോജനം കൂടുതൽ ആളുകളിലേയ്ക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ നടത്തിയ ചടങ്ങിൽ പി ബാലചന്ദ്രൻ എം എൽ എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജനനി സ്റ്റേറ്റ് Read More…