തിരുവനന്തപുര: നവകേരള സദസ്സിന് തുടർച്ചയായി ഫെബ്രുവരി 18 മുതൽ മാർച്ച് മൂന്ന് വരെ വിവിധ ജില്ലകളിൽ വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളകൾ, സാംസ്കാരിക പ്രവർത്തകർ, ആദിവാദി-ദളിത് വിഭാഗക്കാർ, ഭിന്നശേഷിക്കാർ, പെൻഷനേഴ്സ്/വയോജനങ്ങൾ, വിവിധ തൊഴിൽ മേഖലയിലുള്ളവർ, കാർഷികമേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടിയ്ക്ക് ഫെബ്രുവരി 18നു തുടക്കമാകും. കോഴിക്കോടാണ് ആദ്യ പരിപാടി. വിദ്യാർഥികളുമായുള്ള സംവാദത്തോടെയാണ് ‘മുഖാമുഖം’ പരിപാടിക്കു തുടക്കമാകുക. ഫെബ്രുവരി 20നു തിരുവനന്തപുരത്ത് യുവജനങ്ങളുമായുള്ള സംവാദം സംഘടിപ്പിക്കും. 22നു എറണാകുളത്ത് മഹിളകളുമായുള്ള സംവാദവും 24നു കണ്ണൂരിൽ ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള സംവാദവും നടക്കും. 25ന് തൃശ്ശൂരിൽ സാംസ്കാരിക പ്രവർത്തകരുമായുള്ള സംവാദവും 26നു തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുമായുള്ള സംവാദവും 27ന് തിരുവനന്തപുരത്ത് സീനിയർ സിറ്റിസൺസുമായുള്ള സംവാദവും സംഘടിപ്പിക്കും. 29ന് കൊല്ലത്ത് തൊഴിൽ മേഖലയുമായുള്ളവരുടെ സംവാദവും മാർച്ച് രണ്ടിന് ആലപ്പുഴയിൽ കാർഷിക മേഖലയിലുള്ളവരുമായുള്ള സംവാദവും മാർച്ച് മൂന്നിന് എറണാകുളത്ത് റസിഡന്റ്സ് അസോസിയേഷനുമായുള്ള സംവാദവും നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാകും ഓരോ പരിപാടികളും നടക്കുക.
Related Articles
ക്ഷേത്ര ദർശനം നടത്തി എൻ ഡി എ സ്ഥാനാർത്ഥി.
ചാലക്കുടി പാർലമെൻറ് സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ, രാവിലെ കൊടുങ്ങല്ലൂർ തുടർന്ന് മണ്ഡലത്തിലെ പ്രധാന വ്യക്തിളെ സന്ദർശിച്ചു, വൈകിട്ട് എസ് എൻ ഡി പി സംസ്ഥാന പ്രസിഡണ്ട് എം.എൻ.സോമനെ സന്ദർശിച്ചു
സ്വയംപര്യാപ്തമായ കേരളം സാധ്യമാകണമെങ്കിൽ മോദിയുടെ 10 വർഷത്തെ വികസനനേട്ടത്തെ കേരളസർക്കാർ മാതൃകയാക്കണമെന്നു എം.ടി രമേശ്.
തൃശ്ശൂർ: സ്വയംപര്യാപ്തമായ കേരളം സാധ്യമാകണമെങ്കിൽ മോദിയുടെ 10 വർഷത്തെ വികസനനേട്ടത്തെ കേരളസർക്കാർ മാതൃകയാക്കണമെന്നു എം.ടി രമേശ്..’പുതിയ കേരളം’ മോദിയുടെ ഗ്യാരണ്ടി.. എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫെബ്രുവരി 26 നു തൃശ്ശൂരിൽ നയിക്കുന്ന കേരള പദയാത്രയുടെ സ്വാഗതസംഘ രൂപീകരണം യോഗം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം..അയോധ്യയിൽ രാംലല്ല യുടെ തിരിച്ചുവരവോടെ രാമൻ ഭാരതത്തിന്റെ വികസനത്തിന്റെ പ്രതിപുരുഷനായി മാറി കഴിഞ്ഞു.. മോദിയും യോഗിയും അയോധ്യയിൽ നടപ്പിലാക്കുന്ന വികസന മാതൃക ശബരിമലയിൽ നടപ്പിലാക്കാൻ Read More…
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ/ കേന്ദ്രഭരണ പ്രദേശങ്ങളിലോ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കരുത്. ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ട ലംഘനമാകും. പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പൊതു ഖജനാവിന്റെ ചിലവില്‍ പരസ്യം നല്‍കുക, പാര്‍ട്ടിയുടെ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി രാഷ്ട്രീയ വാര്‍ത്തകളും നേട്ടങ്ങളെക്കുറിച്ചുള്ള പ്രചാരണവും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുക എന്നിവ പെരുമാറ്റ ചട്ടലംഘന പരിധിയില്‍ വരും. കുടുംബാസൂത്രണം, സാമൂഹിക ക്ഷേമ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് Read More…