തൃശ്ശൂർ: കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയവരെ സിപിഎം നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി തൃശ്ശൂർ മണ്ഡലം കമ്മറ്റി നടത്തിയ ഏകദിന നിരാഹാര സമരം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. 32 കോടി രൂപയിലധികം ലോൺ തട്ടിപ്പ് നടന്നു എന്ന് സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിംങ്ങിൽ കണ്ടെത്തിയിട്ടും തെറ്റുകാർക്കെതിരെ നടപടി സ്വീകരിക്കാത്തത് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കരുവന്നൂർ മോഡൽ തട്ടിപ്പാണ് കുട്ടനെല്ലൂർ ബാങ്കിലും നടന്നിട്ടുള്ളത്. തട്ടിപ്പ് ചൂണ്ടിക്കാണിച്ച ബാങ്ക് ജീവനക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന സിപിഎം നിലപാട് സഹകാരികളോടുള്ള വെല്ലുവിളിയാണ്. പോലീസിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും തട്ടിപ്പ് നടത്തിയ ഒരാളെയും ഇഡി വെറുതെ വിടില്ലെന്നും അനീഷ്കുമാർ പറഞ്ഞു.തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് വിപിൻ ഐ നിക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ NRറോഷൻ.V ആതിര മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ ബിജോയ് തോമസ്,ഒല്ലൂർ മണ്ഡലം ജന:സെക്രട്ടറി സുശാന്ത് ഐനിക്കുന്നത്ത്. മുരളി കൊളങ്ങാട്ട്. സുന്ദരരാജൻ മാസ്റ്റർ.ഷാജൻ ദേവസ്വംപറമ്പിൽ. റെജി. പ്രിയ അനിൽ, കൗൺസിലർ വിനോദ് പൊള്ളഞ്ചേരി എന്നിവർ സംസാരിച്ചു.
Related Articles
സ്ത്രീകൾക്ക് മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം ; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സ്ത്രീകൾക്ക് മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം എന്ന് സാംസ്കാരിക – ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്കാരിക വകുപ്പും സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി , വനിതാ സംവരണ ബില്ല് എന്ന വിഷയം ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാക്ഷരത, ജനകീയാസൂത്രണം, തദ്ദേശസ്ഥാപനങ്ങളിൽ പകുതി സംവരണം, കുടുംബശ്രീ, ഹരിതസേന തുടങ്ങിയ ആശയങ്ങൾ നമ്മുടെ നാടിനെ വ്യത്യസ്തമാക്കിയെന്നും മന്ത്രി പറഞ്ഞു. ഈ നിരയിലേക്കാണ് Read More…
മഴക്കെടുതി ജില്ലയില്‍ 20 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു
ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസത്തിനായി കഴിഞ്ഞദിവസങ്ങളില്‍ തുടങ്ങിയ 20 ക്യാമ്പുകള്‍ നിലവില്‍ തുടരുകയാണ്. 940 കുടുംബങ്ങളിലെ 2273 പേരാണ് വിവിധ ക്യാമ്പുകളിലായുള്ളത് (സ്ത്രീ-1010, പുരുഷന്മാര്-832, കുട്ടികള്‍-431). കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ പുതിയ ക്യാമ്പുകള്‍ തുടങ്ങിയിട്ടില്ല. കല്ലടയാറ്റില്‍ വീണു കാണാതായ പിറവന്തൂര്‍ സ്വദേശിനി വത്സലയുടെ മൃതദേഹം കണ്ടുകിട്ടി. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മഴക്കെടുതിയില്‍ ഇതുവരെ രണ്ട് മരണമാണ് സംഭവിച്ചിട്ടുള്ളത്.
തൃശൂര്‍ പൂരം: ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി
ഹെലികാം, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി. പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്, പാപ്പാന്മാര്, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക് ക്രിമിനല്‍ നടപടി നിയമം 144 -ാം വകുപ്പ് പ്രകാരം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാന നിര്‍ദേശങ്ങള്‍ *ഏപ്രില്‍ 19, 20 തീയതികളില്‍ നടക്കുന്ന ഘടക പൂരങ്ങള്‍ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ Read More…