ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനമായ ഇന്ന് കാഴ്ചക്കുല സമർപ്പണം നടന്നു. രാവിലെ ശീവേലി കഴിഞ് കൊടിമരത്തിനു സമീപം അരിമാവു കൊണ്ടണിഞ്ഞ് നാക്കില വച്ചതിനു മുകളിൽ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ആദ്യത്തെ നേന്ത്രക്കുല ഭഗവാനു സമർപ്പിച്ചു. തുടർന്ന് ശാന്തിയേറ്റ 2 കീഴ്ശാന്തിക്കാർ, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, പ്രമുഖ വ്യക്തികൾ എന്നിവർ കാഴ്ചക്കുല സമർപ്പണം നടത്തി. രാത്രി നട അടയ്ക്കുന്നതു വരെ നേന്ത്രക്കുലകളുമായി ഭക്തർ സമർപ്പണത്തിനെത്തും. കാഴ്ചക്കുല സമർപ്പണം തിരക്കില്ലാതെ നടത്തുന്നതിനു ദേവസ്വം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉത്രാട നാളിൽ സമർപ്പിക്കുന്ന നേന്ത്രപ്പഴത്തിൽ ഒരു ഭാഗം തിരുവോണ സദ്യയുടെ പഴപ്രഥമനു മാറ്റിവയ്ക്കും. ഒരു ഭാഗം ആനകൾക്കു നൽകും. ക്ഷേത്രക്കുളത്തിനു കിഴക്കു ഭാഗത്ത് നടത്തിയ ആനയൂട്ടിൽ ദേവസ്വത്തിലെ 14 ആനകൾ പങ്കെടുത്തു.
Related Articles
തിരശ്ശീലയിൽ വീണ്ടും വിവാദം: സുരേഷ് ഗോപിയുടെ പുതിയ പരാമർശം ചർച്ചയ്ക്കുമുന്നിൽ
മലയാള സിനിമയുടെ സൂപ്പർതാരം സുരേഷ് ഗോപിയുടെ മാധ്യമ വിമർശനം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്കിടയാക്കി മലയാള സിനിമയിലെ പ്രിയതാരം സുരേഷ് ഗോപിയുടെ പുതിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ തീവ്ര ചർച്ചയ്ക്ക് ഇടയാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കവെ, അദ്ദേഹം വാർത്ത മാധ്യമങ്ങളെ ഉദ്ദേശിച്ച് പറഞ്ഞത്, “മാധ്യമങ്ങൾ ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ്, നിങ്ങൾ വലിയ സംവിധാനത്തെ തകിടം മറിക്കുന്നു.” എന്ന വാക്കുകളാണ് ഇപ്പോൾ വിവാദത്തിന് കാരണമായത്. സുരേഷ് ഗോപിയുടെ ഈ പരാമർശം ചിലർ മാധ്യമങ്ങളെ അപമാനിക്കുന്നതായും, മാധ്യമ Read More…
“കൊറോണ “ഫ്ലൈറ്റുകൾ റദ്ദ് ചെയ്തു.ടിക്കറ്റ് ചാർജും നഷ്ടവും നല്കുവാൻ വിധി.
തൃശ്ശൂർ: കൊറോണയെത്തുടർന്ന് ഫ്ലൈറ്റുകൾ റദ്ദ് ചെയ്ത സാഹചര്യത്തിൽ ടിക്കറ്റിനായി അടച്ച തുക തിരികെ നൽകാതിരുന്നതിനെതിരെ ഫയലാക്കിയ ഹർജിയിൽ അനുകൂലവിധി. ഇരിങ്ങാലക്കുട കണ്ഠേശ്വരത്തെ പുത്തൻപറമ്പിൽ വീട്ടിൽ രഘു രാമൻകുട്ടി ഫയൽ ചെയ്ത ഹർജിയിലാണ് തൃപ്രയാറിലുള്ള ഗുഡ് ഡേ ഇൻ്റർനാഷണൽ ട്രാവൽ ഏൻ്റ് ടൂറിസം എൽ എൽ സിയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്. രഘു രാമൻകുട്ടി കൊച്ചി- ന്യൂ ഡെൽഹി – ചണ്ഡിഗഢ് ഫ്ലൈറ്റ് ടിക്കറ്റുകളാണ് 12500 രൂപ നല്കി എടുത്തിരുന്നതു്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ലൈറ്റുകൾ റദ്ദ് Read More…
അടുത്ത അഞ്ച് വര് ഷത്തിനുള്ളില് തിരുവനന്തപുരത്തെ ഒരു മലയാളി യുവാവും നൈപുണ്യമില്ലാതെ പുറത്താകില്ലെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ .
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഓരോ മലയാളി യുവാവിനും ഭാവിക്ക് അനുയോജ്യമായ നൈപുണ്യമുണ്ടെന്ന് നരേന്ദ്ര മോദി സര് ക്കാര് ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) 4.0 പ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ നാല് ലക്ഷത്തോളം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ, ജലശക്തി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. അഡിറ്റീവ് മാനുഫാക്ചറിംഗ് (3 ഡി പ്രിന്റിംഗ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ഡാറ്റ Read More…