AMMA Kerala News

താരസംഘടനയായ അമ്മയിൽ പിളർപ്പിന്റെ സൂചന: 20 താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരണത്തിനായി ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ ‘അമ്മ’യിൽ തർക്കങ്ങൾ വീണ്ടും പൊട്ടിപ്പുറപ്പെടുന്നു. 20ഓളം താരങ്ങൾ പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനായി ഫെഫ്ക (ഫിലിം എമ്പ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) യെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. താരങ്ങൾ ഫെഫ്കയിൽ അഫിലിയേഷൻ ആവശ്യപ്പെട്ടെങ്കിലും, ഫെഫ്കയ്ക്ക് അത് സാധ്യമല്ലെന്ന് ബോധിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ‘അമ്മ’യുടെ മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, ‘അമ്മ’യുടെ ഒരു ഭാരവാഹിയും ഫെഫ്കയെ സമീപിച്ചിട്ടില്ലെന്നും ‘അമ്മ’ ഒരു ചാരിറ്റബിൾ സംഘടനയായി തുടരുകയും അടുത്ത തിരഞ്ഞെടുപ്പിലേക്ക് Read More…

Kerala News

ഹേമ കമ്മറ്റി: മൊഴി നല്കിയവരുടെ പേര് പുറത്തുവരരുത്, ഡബ്ല്യുസിസി മുഖ്യമന്ത്രിയോട്

ഹേമ കമ്മറ്റി റിപ്പോര്ട്ട് സംബന്ധിച്ച്ഡബ്ല്യുസിസി സമർപ്പിച്ച ആവശ്യം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിനിധികള് ആവശ്യപ്പെട്ടു. മൊഴി നല്കിയവരുടെ പേര് വിവരങ്ങള് പുറത്ത് വരാതിരിക്കണമെന്ന അവകാശവാദം ഉന്നയിച്ച ഡബ്ല്യുസിസി, കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികള് ആവശ്യപ്പെട്ടു. മൊഴിനല്കിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കണം.പ്രമുഖ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, റിമ കല്ലിങ്കല്, ദീദി ദാമോദരന്, ബീനാ പോള് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. സിനിമാ മേഖലയിലെ നയങ്ങളും ചർച്ചകളില് ഉള്‍പ്പെടുത്തി. അതേസമയം, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാടുകള്ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തി. Read More…

AMMA Kerala News

വനിതാ നിർമ്മാതാക്കളുടെ പ്രതിഷേധം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയുടെ ഉപസംഘടനയോ?

സിനിമാ നിർമ്മാതാക്കളുടെ സംഘടനയ്ക്കെതിരെ വനിതാ നിർമ്മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും രൂക്ഷമായ വിമർശനമുന്നയിച്ചു. സംഘടനയിൽ ഉള്ള സ്ത്രീപ്രതിനിധ്യതയും പ്രശ്ന പരിഹാരവും പ്രഹസനമാണെന്നു അവര് കുറ്റപ്പെടുത്തി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില് ചേർന്ന ഒരു യോഗവും പ്രശ്നപരിഹാരം നേരിടുന്നതിനു പകരം പ്രഹസനമായിരുന്നുവെന്ന് ഇരുവരും ആക്ഷേപിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ കത്ത് നൽകിയതിന്റെ വിവരങ്ങൾ സഹസംഘടനക്കാർക്ക് പോലും അറിഞ്ഞില്ലെന്ന് ഇരുവരും പരാതിപ്പെട്ടു. ഈ സംഘടനയുടെ പ്രവർത്തനം ചില വ്യക്തികളുടെ താല്പര്യങ്ങൾ മാത്രമേ സംരക്ഷിക്കുന്നുള്ളുവെന്നും അടിയന്തര Read More…

Kerala News Politics

സംസ്ഥാന സർക്കാർ സ്ത്രീകളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി നിർദ്ദേശം പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നാല് കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചു. സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സർക്കാർ നടത്തിയത്. ഇത്രയും സ്ത്രീവിരുദ്ധമായ സർക്കാർ കേരളം ഭരിച്ചിട്ടില്ലെന്നുംസുരേന്ദ്രൻ പറഞ്ഞു. ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ട് എസ്ഐടിക്ക് വിടാനുള്ള Read More…

Kerala News Politics

മുകേഷിന് മുൻകൂർ ജാമ്യം: അപ്പീൽ വേണ്ടെന്ന് സർക്കാർ

കൊച്ചി: ബലാത്സംഗക്കേസിൽ എംഎൽഎയും സിനിമാ താരവുമായ എം. മുകേഷിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മുൻപ് തീരുമാനിച്ചിരുന്നെങ്കിലും എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ തിരിച്ചയച്ചു. അപ്പീലിന് സാധ്യതയില്ലെന്ന് വിശദീകരിച്ചാണ് മറുപടി നൽകുന്നത്. സർ‍ക്കാര്‍ മുൻകൂർ ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇപ്പോൾ അതിനു വഴിയില്ലെന്ന് പ്രഖ്യാപിച്ചു. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് വിചാരണയെ ബാധിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും, അത് അപ്പീൽ Read More…

Court Kerala News

ഹേമ കമ്മിറ്റി റിപ്പോര്ട്ട്: ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിക്കും, വനിതാ ജഡ്ജി ഉൾപ്പെടും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികൾ പരിഗണിക്കുന്നതിനായി ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിക്കും. ഹര്‍ജികൾ വിശദമായി പരിശോധിക്കുന്നതിനായി വനിതാ ജഡ്ജിയുള്ള പ്രത്യേക ബെഞ്ച് നിയോഗിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോൾ, ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പൂർണ്ണരൂപം സെപ്റ്റംബർ 10ന് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ മുന്നിൽ സമർപ്പിക്കപ്പെടും. ഹൈക്കോടതിയുടെ മുൻ ഉത്തരവനുസരിച്ച്, സെപ്റ്റംബർ 9നു Read More…

AMMA Kerala News

ഞാന് ഒളിച്ചോടിയിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോര്ട്ട് സ്വാഗതാര്‍ഹം”: മോഹൻലാൽ

കൊച്ചി: “ഞാന് എവിടേക്കും ഒളിച്ചോടിയിട്ടില്ല,” എന്ന് ആസൂത്രിത വിവാദങ്ങൾക്ക് മറുപടിയായി മോഹൻലാൽ. അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) ചുമതല ഏറ്റെടുക്കാൻ താനിഷ്ടപ്പെടാത്തതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഹേമ കമ്മിറ്റി റിപ്പോര്ട്ട് സ്വാഗതാര്‍ഹമാണ് എന്ന് വ്യക്തമാക്കിയതോടെ താനുമൊരു മൊഴി നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അമ്മ മാത്രം അല്ല മറുപടി പറയേണ്ടത്, എല്ലാ സംഘടനകളും അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായായിരുന്നു മോഹൻലാലിന്റെ പ്രതികരണം. “എല്ലാവരും ആലോചിച്ചാണ് ഞാന് ‘അമ്മ’യിൽ നിന്ന് ഒഴിഞ്ഞത്. ദയവായി Read More…

Kerala News

“കുറ്റകരമായ മൗനവും കാപട്യവും”; ഡയറക്ടർ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു

മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ ആഷിഖ് അബു, ഫെഫ്ക (ഫിലിം എമ്പ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) ജനറൽ ബോഡി അംഗത്വത്തിൽ നിന്ന് രാജി സമർപ്പിച്ചു. ഫെഫ്കയുടെ പ്രവർത്തനങ്ങളോട് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച ആഷിഖ് അബു, സംഘടനയുടെ നിശബ്ദതയും കാപട്യവും വിമർശിച്ച് രംഗത്തെത്തി. ഫെഫ്കയുടെ പ്രവർത്തനങ്ങളിൽ അഴിമതി, അനീതികൾ തുടങ്ങിയവയുള്ളതായി ആരോപിച്ച അദ്ദേഹം, സംഘടനയുടെ താത്പര്യങ്ങൾ താൻ പിന്തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തു. ഫെഫ്കയുടെ സമീപനം സംഘടനയുടെ അന്തസിൽ വീഴ്ച വരുത്തുന്നതാണെന്നും അതിനാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ Read More…

Court Kerala News

മുകേഷിന് ആശ്വാസം: അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

ലൈംഗികാതിക്രമ കേസ്: മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബർ 3 വരെ തടഞ്ഞു കൊച്ചി:നടനും എം.എൽ.എയുമായ മുകേഷിന് കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ, മുകേഷിന്റെ അറസ്റ്റ് അഞ്ചുദിവസത്തേക്ക് തടഞ്ഞു. സെപ്റ്റംബർ മൂന്നുവരെ സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ സെപ്റ്റംബർ മൂന്നിന് വിശദമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മരട് പൊലീസ് രജിസ്ട്രർ ചെയ്ത കേസിൽ, 26-ാം തീയതിയാണ് നടി മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നടിയുടെ മൊഴി അടിസ്ഥാനമാക്കിയുള്ള കേസിൽ, മുകേഷിന് ജാമ്യമില്ലാ വകുപ്പുകൾ Read More…

Kerala News Politics

“മുകേഷ് രാജിവയ്ക്കണം; സിപിഎം കുടചൂടി തണല് ഒരുക്കുന്നു,” വി.ഡി സതീശൻ

മുകേഷിനെ സംരക്ഷിച്ച് സിപിഎം, പ്രതിക്കൂട്ടിലായി പാര്ട്ടി മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ആദ്യമേ ഉന്നയിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, മുകേഷ് രാജി വയ്ക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സിപിഎമ്മാണെന്നും, ഘടകകക്ഷികൾ മുകേഷിന്റെ രാജി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ സംരക്ഷിച്ച് സിപിഎം മുന്നോട്ടു പോകുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. “സിപിഎം മുകേഷിന് കുടചൂടി തണൽ ഒരുക്കുകയാണ്” എന്നായിരുന്നു സതീശന്റെ പ്രഹരവും. അതേസമയം, ആരോപണങ്ങൾ നേരിട്ട കോൺഗ്രസ് നേതാവിനെ പാർട്ടി ഉടൻ രാജിവേൽപ്പിച്ചതായും വി.ഡി. കൂട്ടിച്ചേർത്തു.