തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനെ പാളിച്ചയാക്കാൻ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുൻ മന്ത്രി, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി വി.എസ്. സുനിൽകുമാർ രംഗത്തെത്തി. പൂരം നടത്തിപ്പിൽ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായതായും, ഇത് താൻ അന്ന് തന്നെ ഉന്നയിച്ചിരുന്ന കാര്യമാണെന്നും സുനിൽകുമാർ വ്യക്തമാക്കി. തൃശൂരിൽ ക്യാംപ് ചെയ്തിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ അറിവില്ലെങ്കിലും, സംഭവത്തിൽ താനടക്കമുള്ളവർക്കെല്ലാം പ്രതിക്കൂട്ടിലായിട്ടുണ്ടെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു. അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല, അതിനാൽ ഉടൻ പുറത്ത് വരണം എന്ന Read More…