ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇത് അംഗീകരിച്ചു തരാൻ ബിജെപി ഒരുക്കമല്ല. ഭക്തർക്കും ഹൈന്ദവ സംഘടനകൾക്കുമൊപ്പം പാർട്ടി നിലകൊള്ളും. മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തർ ദീർഘകാലത്തെ കാൽനട യാത്രയിലൂടെയാണ് മല ചവിട്ടാനെത്തുന്നത്. വെർച്ച്വൽ ബുക്കിംഗ് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പൊലീസ് സംവിധാനത്തിലെ പിഴവാണ് കഴിഞ്ഞ വർഷം ഭക്തർക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത്തവണയും വേണ്ടത്ര മുന്നൊരുക്കം നടത്താൻ സർക്കാരും ബോർഡും തയ്യാറായിട്ടില്ല. സ്പോട്ട് ബുക്കിംഗ് ഉടൻ പുനസ്ഥാപിക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
ബിഹാറിലെ ബെഗുസാരായിയില്‍ ഒന്നിലധികം വികസന പദ്ധതികള്‍ ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
1.48 ലക്ഷം കോടി രൂപയുടെ ഒന്നിലധികം എണ്ണ, വാതക പദ്ധതികൾക്ക് തറക്കല്ലിടുകയും 13,400 കോടിയിലധികംരൂപയുടെ നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തെ കന്നുകാലി മൃഗങ്ങൾക്കായുള്ള ഡിജിറ്റൽ ഡാറ്റാബേസ് ‘ഭാരത് പശുധൻ’ രാജ്യത്തിന് സമർപ്പിച്ചു – ‘1962 ഫാർമേഴ്സ് ആപ്പ്’ പുറത്തിറക്കി “ഇരട്ട എഞ്ചിൻ സർക്കാരിന്റെ ശക്തി കാരണം ബീഹാർ ഉത്സാഹവും ആത്മവിശ്വാസവും നിറഞ്ഞതാണ്” ” “ബീഹാർ വിക്ഷിത് ആയാൽ ഇന്ത്യയും വിക്ഷിത് ആയി മാറും” ബീഹാറും കിഴക്കൻ ഇന്ത്യയും അഭിവൃദ്ധി പ്രാപിച്ചപ്പോൾ ഇന്ത്യ ശാക്തീകരിച്ചു എന്നതിന്റെ തെളിവാണ് Read More…
ഉത്രാളിക്കാവ് പൂരം; അഖിലേന്ത്യാ എക്സിബിഷൻ 16 മുതൽ
ഉത്രാളിക്കാവ്: പൂരം അഖിലേന്ത്യാ എക്സിബിഷൻ ഫെബ്രുവരി 16 ന് വൈകീട്ട് 6 ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അദ്ധ്യക്ഷനാകും. ഉത്രാളിക്കാവ് പൂരത്തിന്റെ സാംസ്കാരിക, ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് സംസ്കാരം, പൈതൃകം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമായി സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ വർഷം മുതൽ സംസ്ഥാന സർക്കാരിന്റെ ടൂറിസം കലണ്ടറിലും ഉത്രാളിക്കാവ് പൂരം ഇടം പിടിച്ച് ആഗോള ശ്രദ്ധ നേടുകയാണ്. വാഴാനി Read More…
തിരുവനന്തപുരത്ത് അപൂർവ രോഗം ‘മ്യൂറിൻ ടൈഫസ്’ സ്ഥിരീകരിച്ചു: 75കാരൻ വിദഗ്ദ്ധ ചികിൽസയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് അപൂർവമായ ‘മ്യൂറിൻ ടൈഫസ്’ രോഗം സ്ഥിരീകരിച്ചു. 75 വയസ്സുള്ള വിദേശത്ത് നിന്നെത്തിയ ആളിലാണ് ഈ ചെള്ള് പനിക്കു സമാനമായ ബാക്ടീരിയൽ രോഗം കണ്ടെത്തിയത്. രോഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സെപ്റ്റംബർ 8ന് ശരീരവേദന, വിശപ്പില്ലായ്മ, തളർച്ച എന്നീ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഇയാളുടെ കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി. തുടർന്ന്, സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചത്. രോഗം അതീവ ഗുരുതരമായിരുന്നുവെങ്കിലും ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടതായി അറിയിച്ചു. മ്യൂറിൻ Read More…