Kerala

കോൺഗ്രസ് വിടാൻ എടുത്ത തീരുമാനം തെറ്റിയില്ല എന്ന് പത്മജ വേണുഗോപാൽ.

കോൺഗ്രസ് വിടാൻ എടുത്ത തീരുമാനം തെറ്റിയില്ല എന്ന് പത്മജ വേണുഗോപാൽ. ഏട്ടൻ കെ മുരളീധരൻ്റെ പരാജയത്തോടെ തൻ്റെ തീരുമാനം ശരിയായിരുന്നു എന്നതിനെ ബലപ്പെടുത്തിയെന്നും അവർ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. തൃശ്ശൂർ പൂങ്കുന്നത്തെ മുരളീ മന്ദിരത്തിൽ നിന്നും ഹൃദയം പൊട്ടിയാണ് പാർട്ടിവിടാൻ തീരുമാനിച്ചത്. ഇന്നിപ്പോൾ ബിജെ പി വിജയത്തെക്കുറിച്ചു സംസാരിക്കാൻ ഇരിക്കുമ്പോൾ കൂടുതൽ സന്തോഷം തോന്നുന്നുവെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
അതുകൊണ്ടുതന്നെ ഇന്ന് ഇവിടെ വച്ചു തന്നെ പ്രസ് മീറ്റ് നടത്തുമ്പോൾ അന്നു
ഞാൻ പൊട്ടിക്കരഞ്ഞെടുത്ത തീരുമാനത്തിന് സാധൂകരണമാകുന്നു. അന്ന് എന്നെ ആരും കേട്ടില്ല. ഇപ്പോൾ ഏട്ടനും എൻ്റെ അനുഭവം ഉണ്ടായി. അന്ന് എന്നെ വിമർശിച്ച ഏട്ടനും കാര്യങ്ങൾ ബോധ്യപ്പെട്ടു. ഇപ്പോൾ മുരളിയേട്ടൻ പറയുന്നു അദ്ദേഹം എല്ലാം ഉപക്ഷിയ്ക്കുകയാണെന്ന്. അന്ന് എന്നെ കേൾക്കാത്തത് തെറ്റായെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടിട്ടുണ്ടാവണം
രാജ്യത്ത്
കോൺഗ്രസ് ആണ് വെറുപ്പിൻ്റെ രാഷ്ട്രീയം കളിയ്ക്കുന്നത്. കോൺഗ്രസ്സ് ആണ് മത /ജാതി രാഷ്ട്രീയവും കളിയ്ക്കുന്നത്. ഇത് തുടരാൻ അനുവദിക്കരുത്.
ജനങ്ങളെ തമ്മിലടിപ്പിക്കുന്നത് കോൺഗ്രസ് ആണ്. 200 പേരെ വച്ച് കോൺഗ്രസ് എങ്ങനെ കേന്ദ്ര ഭരണം ഏറ്റെടുക്കും എന്നു മനസ്സിലാക്കുന്നില്ല.? മമത അവരുടെ കൂടെ ഉണ്ടോ? ഇല്ലെന്നാണ് മനസ്സിലാകുന്നത്.

വെറുപ്പിൻ്റെ രാഷ്ട്രീയം മാധ്യമങ്ങളും ഏറ്റെടുക്കരുത് എന്നും ബി ജെ പി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞു.. സംസ്ഥാനത്തെ ഓരോ ലോക സഭ മണ്ഡലത്തിലും BJPനല്ല വോട്ട് നേടിയിട്ടുണ്ട്..ഇനിയും താമര വിരിയും കോൺഗ്രസ്സിൽ നിന്നും ഉൾപ്പെടെ ഇനിയും ആളുകൾ BJP യിലേയ്ക്കു വരും.

കോൺസ്സിൽ നല്ല ആളുകൾ ഉണ്ട്. പക്ഷെ പാർട്ടിയെ നിയന്തിയ്ക്കുന്നത് കയ്യടക്കി വച്ചിരിയ്ക്കുന്നത് ഒരു കോക്കസ് ആണ്അവർ തന്നെയാണ് എന്നെ തോൽപ്പിച്ചത് ഇപ്പോൾ കെ മുരളീധനെ തോൽപ്പിച്ചത്. വലിയ തോൽവിയാണ് അദ്ദേഹത്തിനുയത്.

BJP യുടെ ഈ വിജയത്തിൽ മാധ്യമങളുടെ പിന്തുണ ഉണ്ടായി. അതിനു നന്ദി പറയുന്നു വെന്നും അവർ പറഞ്ഞു.
തൃശ്ശൂരിൽ നിന്നും കൈപ്പേറിയ അനുഭവും ഒട്ടേറെ ഉണ്ടായിട്ടുണ്ട്.

അദ്ദേഹത്തെ ക്ഷണിക്കണമെന്നില്ല, അദ്ദേഹത്തിന് നല്ല ബുദ്ധിയുണ്ട്. അദ്ദേഹത്തിനു തീരുമാനിക്കാം എന്നും ബിജെപിയിലേയ്ക്ക് അദ്ദേഹത്തെ ക്ഷണിയ്ക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി പത്മജ പറഞ്ഞു

മുരളിയേട്ടനോട് ഇപ്പോഴും നല്ല സ്നേഹമുണ്ട്. ദേഷ്യം വന്നാൽ അദ്ദേഹം എന്തും പറയും. പിന്നെ തണക്കും. എനിയ്ക്കറിയാമല്ലൊ. തൃശ്ശൂരിലേയ്ക്കു മത്സരിയ്ക്കാൻ വരല്ലേ എന്നു പറഞ്ഞതാണ് അപ്പോൾ അദ്ദേഹം പറഞ്ഞത് തൃശ്ശൂരിലേയ്ക്ക് വരേണ്ടതിൻ്റെ ആവശ്യം എന്താണെന്നൊണ് . അദ്ദേഹം പറഞ്ഞത് ,
അച്ഛനം അമ്മയും കിടക്കുന്ന മണ്ണ് ആരെങ്കിലും എടുത്തു കൊണ്ടു പോകരുത് എന്നാണ്. ഇപ്പോൾ എന്തായി. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മുരളീ മന്ദിരത്തിൽ വരാം. ഞങ്ങളുടെ വീടല്ലേ.. പറഞ്ഞു.

അച്ഛനെ തോൽപ്പിച്ച തലമുറ മാറി. എങ്കിലും കുറച്ചു പേർ ഇന്നും ഉണ്ട്. അവരാണ് ഞങ്ങളെ അന്നും ഇന്നും തോൽപ്പിച്ചത്. അല്ലാതെ തൃശ്ശൂരിൽ കരുണാകര കുടുംബത്തിന് രാശിയില്ലാത്തതല്ല. തൃശ്ശൂർ എന്നും പ്രിയപ്പെട്ട മണ്ണാണ്. തൃശ്ശൂർക്കാരെല്ലാം നല്ല മനുഷ്യരാണ്. രാശിയില്ലാത്ത മണ്ണല്ല തൃശ്ശൂർ. എന്നാൽ രാശിയില്ലാതാക്കുന്നത് ചില കോക്കസ് ആണ്.
പ്രതാപന് മാത്രമല്ല കെ മുരളീധരൻ്റെ തോൽവിയുടെ പങ്ക് എന്നും അവർ അഭിപ്രായപ്പെട്ടു.
സുരേഷ് ഗോപിയുടെ വിജയം ഡീൽ എന്നു പറയുത് എന്നും പറയുന്ന കാര്യമാണ്. അതിൽ അർത്ഥമില്ല. വെറുതെ എന്തെങ്കിലുമൊക്കെ പറയും പോലെയാണ്.
അന്തർധാര എന്നൊന്നില്ല.
BJP സ്നേഹം കൊണ്ടു നേടിയ വോട്ടാണ്. ഓരോ പ്രവർത്തകൻ്റേയും കഠിക്കാദ്ധ്വാ അതിനു പിന്നിലുണ്ട്.
കോൺഗ്രസ്സിൻ്റെ കുപ്രചരണങ്ങൾ ജനങ്ങൾ തള്ളി. വിദ്വേഷ പ്രചാരണം മനസ്സിലാക്ക മതന്യൂനപക്ഷങ്ങൾ BJPയെക്കാപ്പം നിന്നു ഇതൊരു തുടക്കമാണ്. ഇവിടെ ആദ്യ താമര വിരിയും എന്നു ഞാൻ അന്നേ പറഞ്ഞിരുന്നു. ഇനിയും താമര വിരിയുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു .

കുട്ടിക്കാലം മുതലേ സുരേഷ് ഗോപിയെ ക്കിയാം .നല്ല അലിവുള്ള മനുഷ്യനാണ്. കുട്ടിക്കാലം മുതലേ എനിയ്ക്കറിയാം. ഇന്നേ ജനത്തിനു മനസ്സിലായിട്ടുള്ളൂ. അതാണ് ഈ വിജയം.

കോൺഗ്രസ്സിൻ്റെ കയ്യിൽ നിന്നും ക്രൈസ്തവ വോട്ടുകൾ കൂട്ടത്തോടെ പോയി എന്നത് ശരിയാണ്. സ്നേഹത്തോടെയാണ് BJP ,അവരുടെ വോട്ടെല്ലാം BJPയിലേയ്ക്ക് അടുപ്പിച്ചത്.
എന്നും പത്മജ പറഞ്ഞു.

കോൺസ്സിൻ്റെ വർഗ്ഗീയ വിഭാഗീയ കള്ളക്കളി പൊളിക്കണം. അല്ലെങ്കിൽ ജനങ്ങൾ തമ്മിൽ തല്ലി മരിക്കും. അത് അനുവദിച്ചുകൂടാ.
കെ മുരളീധരൻ രാഷ്ട്രീയം വിടുമെന്നു കരുതുന്നില്ല പെട്ടെന്നുണ്ടായ വിഷമം കൊണ്ട് പറഞ്ഞതാവും. അദ്ദേഹം വെറുതെയിരിക്കില്ല. ജനങ്ങൾക്കിടയിലേയ്ക്ക് മുരളിയേട്ടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
കെ മുരളീധരനെ BJP യിലേയ്ക്കു ക്ഷണിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിനെ പഠിപ്പിയ്ക്കേണ്ടതില്ല നല്ല രാഷ്ട്രീയ ബോധമുള്ള ആളാണ് എന്നും പത്മജ കൂട്ടിച്ചേർത്തു. എന്നാൽ ഇനിയും കുറേ പേർ BJPയിലേയ്ക്ക് വരുമെന്നും അവർ പറഞ്ഞു.

ഉത്തരേന്ത്യയിൽ ഉണ്ടായത് മറ്റ് സാഹചര്യങ്ങൾ ആണ്. 10 വർഷം ഭരിച്ച കോൺസ്സിന് 40 സീറ്റ് കിട്ടിയത് മറന്നു കൂട.

എൻ്റെ കൂടെയിരുന്നു എന്നെപറ്റിച്ചവർ ഈ തെരഞ്ഞെടുപ്പിൽ ഒളിച്ചിരുന്ന് ഏട്ടനെ പറ്റിച്ചു. അതാണ് കനത്ത തോൽവിയ്ക്കു കാരണമായതെന്നും പത്മജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശ്ശൂർ പൂങ്കുന്നം മുരളീ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളത്തിൽ BJP ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ കെ അനീഷ് കുമാർ,BJP മേഖല പ്രഭാരി വി ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *