ബിനി ടൂറിസ്റ്റ് ഹോം കരാറുമായി ബന്ധപ്പെട്ട തുടക്കം മുതലേ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി ബിജെപി കൗൺസിലർമാർ ആരോപിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും ഓംബുഡ്സ്മാനിലും കേസ് നിലനിൽക്കെ ഇതെല്ലാം മറച്ചുവെച്ച് കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കോർപ്പറേഷൻ കേസിൽ വിജയിച്ചു എന്നുള്ള കുറിപ്പോടെ ഒന്നാമതായി വന്ന അജണ്ട വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൊണ്ട് കൗൺസിൽ യോഗത്തിന് മുമ്പ് തന്നെ ബിജെപി കൗൺസിലർമാർ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു ഇത് നിരാകരിച്ച മേയറുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് നടുത്തളത്തിൽ ഇരുന്ന് സമരം ചെയ്തത് ഏഴര ലക്ഷം രൂപയ്ക്ക് ജനീഷ് എന്ന വ്യക്തി ടെണ്ടർ എടുക്കുകയും പിന്നീട് ശക്തൻ ചാമ്പേഴ്സ് എന്ന പേരിൽ എഗ്രിമെൻറ് വയ്ക്കുകയും കോർപ്പറേഷൻ അറിയാതെ മറ്റ് അഞ്ചുപേർക്ക് ബിനി ടൂറിസ്റ്റ് ഹോമിനെ വീതിച്ച് വാടകയ്ക്ക് കൊടുക്കുന്ന രീതിയിൽ എഗ്രിമെൻറ് ഉണ്ടാക്കുകയും ചെയ്തത് മുനിസിപാലിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിൻറെ പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ട് എന്നും ഇതിൻറെ പങ്ക് കൗൺസിലിലെ ചിലർക്കും കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ ഘടകത്തിനും ഇതിൽ പങ്കുണ്ടെന്ന് ബിജെപി പാർലമെൻററി ലീഡർ വിനോദ് പൊള്ളഞ്ചേരി ആരോപിച്ചു കൗൺസിൽ അറിയാതെ കരാർ എടുത്ത വ്യക്തി മറ്റു വ്യക്തികളുമായി ഉണ്ടാക്കിയ കരാറിന്റെ കോപ്പി ഡോക്ടർ വി ആതിര കൗൺസിൽ മുമ്പാകെ കാണിക്കുകയും ഇതിന് മേയർ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ട് മേയറും ഭരണപക്ഷത്തെ കൗൺസിലർമാരും ഇതിനെക്കുറിച്ച് ശ്രദ്ധിക്കാതെ മറ്റ് ന്യായങ്ങൾ നിര ത്തുകയാണ് ഉണ്ടായത് എൽഡിഎഫ് ഭരണസമിതിയുടെ ഒത്തുകളി അഴിമതി പുറത്തുകൊണ്ടുവരാൻ നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് N പ്രസാദ് കൗൺസിൽ പറഞ്ഞു കെട്ടിട നികുതി വർദ്ധനവിൽ ജനങ്ങൾ പൊറുതിമുട്ടി എന്നും കടം മേടിച്ചിട്ട് ആയാലും നികുതിയടക്കാൻ വരുന്നവർക്ക് അത് അടയ്ക്കാനുള്ള സൗകര്യം പോലും റവന്യൂ ഡിപ്പാർട്ട്മെൻറ് ലഭിക്കുന്നില്ല എന്നും ജനങ്ങളുടേതല്ലാത്ത കുറ്റത്തിന് അധികഭാരം അടിച്ചേൽപ്പിക്കുന്ന കോർപ്പറേഷൻ ഭരണസമിതിയുടെ നിലപാട് തിരുത്തണമെന്നും പലിശ പിഴ പലിശ എന്നിവ ഒഴിവാക്കി നികുതി അടയ്ക്കുവാൻ വേണ്ടി ഉള്ള സൗകര്യം ജനങ്ങൾക്ക് നൽകുന്നതിന് മേയർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു പൂർണിമ സുരേഷ് രാധിക എൻ വി നിജി കെ ജി എന്നിവരും ചർച്ചയിൽ പങ്കെടുക്കുകയും സമരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു
Related Articles
പാലിയേറ്റീവ് രോഗികള്‍ക്കായി ഉല്ലാസയാത്ര നടത്തി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്
പാലക്കാട്: പാലിയേറ്റിവ് രോഗികള്‍ക്കായി ഉല്ലാസയാത്ര നടത്തി കുലുക്കല്ലൂര്‍ പഞ്ചായത്ത്. കുലുക്കല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചത്. പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ട, മലമ്പുഴ ഉദ്യാനം, കവ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പാലിയേറ്റീവ് രോഗികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള 17 പാലിയേറ്റീവ് രോഗികളും കൂട്ടിരിപ്പുകാരും യാത്രയുടെ ഭാഗമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി, വൈസ് പ്രസിഡന്റ് ഇസഹാക്, വാര്‍ഡംഗം ആസിയ, പഞ്ചായത്ത് ഹെല്‍ത്ത് Read More…
ഉപതിരഞ്ഞെടുപ്പ് ഫലം ഇൻഡി മുന്നണിക്കെതിരായ ജനവിധിയാവും: കെ.സുരേന്ദ്രൻ
കോൺഗ്രസ് മാഫിയകളുടെ പാർട്ടിയായി മാറി ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഫലം വരുന്നതോടെ നിയമസഭയിൽ ബിജെപിക്ക് പ്രതിനിധികളുണ്ടാകുമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക. ജനങ്ങളുടെ ശബ്ദം നിയമസഭയിൽ ഉയർന്നുവരേണ്ടതിൻ്റെ ആവശ്യമാണ് പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ മുന്നോട്ട് വെക്കുന്നത്. കേരളത്തിൽ മൂന്നാം ബദൽ ഉയർന്നുവരുക തന്നെ ചെയ്യും. കേന്ദ്ര സർക്കാരിൻ്റെ വഖ്വഫ് നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കിയത് കേരളത്തിൻ്റെ പൊതുവികാരത്തിനെതിരാണ്. ക്രൈസ്തവസഭകളുടെ ആവശ്യം Read More…
പിണറായി വിജയനെ മാറ്റാനുള്ള ധൈര്യം യെച്ചൂരിക്കില്ല: കെ.സുരേന്ദ്രൻ
ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധനയങ്ങളാണെന്ന് സമ്മതിക്കുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയനാണ് സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചിലവിന് കൊടുക്കുന്നതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാർ നടത്തുന്ന അഴിമതിയുടെ പങ്കുപറ്റിയാണ് ദേശീയതലത്തിൽ സിപിഎം പ്രവർത്തിക്കുന്നത്. കരുവന്നൂരിലെ പാവങ്ങളുടെ പണം രഹസ്യ അക്കൗണ്ടുകൾ വഴി സിപിഎം കൈക്കലാക്കിയത് നമ്മൾ കണ്ടു കഴിഞ്ഞു. ഇങ്ങനെ അഴിമതി Read More…