സ്റ്റൗവിലെ ഗ്ലാസ്സ് പൊട്ടിത്തകർന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി വീട്ടിൽ ബാബു ജോസ്.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടകര മെട്രോ ഹോം ഗ്യാലറി ഉടമക്കെതിരെയും നിർമ്മാതാവായ തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഗാന്ധിമതി അപ്ളയൻസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്.പാചകം ചെയ്ത് കുറച്ച് സമയത്തിന് ശേഷം സ്റ്റൗവിന് മുകളിലുള്ള ഗ്ലാസ്സ് പൊട്ടിത്തകരുകയായിരുന്നു. സമീപത്ത് ആരുമില്ലാതിരുന്നതിനാലാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് സ്റ്റൗവിൻ്റെ വിലയായ 7800 രൂപയും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാനും ഹർജിതിയ്യതി മുതൽ 9 % പലിശ നൽകുവാനും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
കോൺഗ്രസ്സ്നേതാവുംകുടുംബവും ബിജെപിയിൽ..
തളിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും(2010-2015), കോൺഗ്രസ് തളിക്കുളം മണ്ഡലം സെക്രട്ടറിയും ഇപ്പോൾ NSS കരയോഗം സെക്രട്ടറിയുമായ ശ്രീ രവീന്ദ്രനാഥ് നടുവിലേടത്ത്, ഭാര്യ തളിക്കുളം എൻഎസ്എസ് മഹിളാ സമാജം സെക്രട്ടറി ലതിക രവീന്ദ്രനാഥ്, തളിക്കുളം കോൺഗ്രസ് പ്രവർത്തക കാര്യാട്ട് ബാബു ഭാര്യ ഓമന എന്നിവരെ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ബിജെപി അംഗത്വം നൽകി സ്വീകരിച്ചു . തളിക്കുളം ബിജെപി പ്രസിഡണ്ട് ശ്രീ ഭഗീഷ് പൂരാടൻ,ജനറൽ സെക്രട്ടറി മണികണ്ഠൻ ആലയിൽ, മുരളി കൊളങ്ങാട്ട്,രാജേഷ് കാര്യാട്ട് , Read More…
കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലകൾക്കും സാധ്യത: ജാഗ്രത നിർദേശം
റെഡ് അലർട്ട്: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് ഇന്ന് (16/10/2024) രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും Read More…
വിമാനയാത്ര എന്ന സ്വപ്നം സാക്ഷാത്കരിച്ച് പെരുമ്പാവൂരിലെ വയോമിത്രം അംഗങ്ങൾ
വിമാനത്തിൽ പറക്കണമെന്ന മോഹം സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് പെരുമ്പാവൂർ നഗരസഭയിലെ വയോമിത്രം അംഗങ്ങൾ. വിമാനത്താവളവും ആകാശയാത്രയുമൊക്കെ അപ്രാപ്യമായ സാഹചര്യത്തിലായിരുന്നു പെരുമ്പാവൂർ നഗരസഭ വയോമിത്രം പദ്ധതിയും സഹസ്ര ഫൗണ്ടേഷനും ചേർന്ന് ഇവർക്ക് വിമാന യാത്ര ഒരുക്കിയത്. അതൊരു സ്വപ്ന യാത്രയുടെ സാക്ഷാത്കാരമായിരുന്നു. സ്വപ്നയാത്ര 2024 എന്ന പേരിൽ സംഘടിപ്പിച്ച യാത്രയിൽ വയോമിത്രം പദ്ധതിയിലെ 33 അംഗങ്ങളാണ് പങ്കെടുത്തത്. യാത്രാ സംഘത്തിലെ 29 പേരും 60നും 85നും മധ്യേ പ്രായമുള്ളവരായിരുന്നു. കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ട്രെയിൻ മാർഗ്ഗം പുറപ്പെട്ട് വിമാനത്തിൽ തിരിയെത്തും Read More…