ബിസ്ക്കറ്റ് പാക്കറ്റുകളിൽ തൂക്കം കുറവ് ആരോപിച്ച് ഫയൽ ചെയ്ത കേസിലെ വിധിയെത്തുടർന്ന് ബ്രിട്ടാനിയ കമ്പനി നഷ്ടവും ചിലവും പലിശയും നൽകി. വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലെ വിധിയാണ് ബ്രിട്ടാനിയ കമ്പനി പാലിച്ചതു്. ജോർജ് തട്ടിൽ വരാക്കര ചുക്കിരി റോയൽ ബേക്കറിയിൽ നിന്ന് ബാംഗ്ളൂരിലുള്ള ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉൽപ്പാദിപ്പിക്കുന്ന ന്യൂട്രി ചോയ്സ് തിൻ ആരോ റൂട്ട് ബിസ്ക്കറ്റ് രണ്ട് പാക്കറ്റുകളാണ് വാങ്ങുകയുണ്ടായത്. ഒരു പാക്കറ്റിന് 40 രൂപയായിരുന്നു വില.പാക്കറ്റുകളിൽ രേഖപ്പെടുത്തിയ തൂക്കം 300 ഗ്രാമായിരുന്നു. തൂക്കത്തിൽ സംശയം തോന്നിയ ജോർജ് തൂക്കം പരിശോധിച്ചപ്പോൾ ഒരു പാക്കറ്റ് 268 ഗ്രാമും അടുത്തതു് 249 ഗ്രാമുമാണ് ഉണ്ടായിരുന്നതു്.തുടർന്ന് ജോർജ് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ബ്രിട്ടാനിയ കമ്പനിയുടെ ഇപ്രകാരമുള്ള പ്രവൃത്തി അനുചിത ഇടപാടാണെന്ന് കോടതി നിരീക്ഷിച്ചു.ഒരു പാക്കറ്റിൽ ഇപ്രകാരം കുറവുണ്ടെങ്കിൽ അനേകം പാക്കറ്റുകൾ വില്പന നടത്തുമ്പോൾ എത്രമാത്രം ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകൾക്കും പരിഹാരമായി 50000 രൂപയും ചിലവിലേക്ക് 10000 രൂപയും ഹർജിതിയ്യതി മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് വിധിപ്രകാരം ബ്രിട്ടാനിയ കമ്പനി 83967 രൂപ ഡിമാൻ്റ് ഡ്രാഫ്റ്റ് മുഖേനെ ഹർജിക്കാരന് നൽകുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.
Related Articles
മുഖ്യമന്ത്രിയുടെ മുഖാമുഖം തൊഴിലാളിഐക്യത്തിലൂടെ നാടിന്റെ പുരോഗതി ഉറപ്പാക്കും – മുഖ്യമന്ത്രി
കൊല്ലം: നിയമ നിര്‍മാണം നടത്തും ഒപ്പം ക്ഷേമപദ്ധതി നടപ്പിലാക്കുന്നത് പരിഗണനയിലുമാണ്. ഗാര്‍ഹികതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തൊഴില്‍സമയം ക്രമീകരിക്കുന്നതുള്‍പ്പടെ നടപടികള്‍ സ്വീകരിക്കും. മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം മേഖലയിലുള്ളവര്‍ക്ക് നേരെയുള്ള ഏജന്‍സികളുടെ ചൂഷണം തടയുന്നതിനും നടപടികളുണ്ടാകും. ഓണ്‍ലൈന്‍ വിപണനസമ്പ്രദായവുമായി ബന്ധപ്പെട്ടതൊഴിലാളികള്ക്ക് രജിസ്ട്രേഷന് ഏര്‍പ്പെടുത്തി തൊഴില്‍സുരക്ഷയ്ക്ക് വഴിയൊരുക്കും. സ്ത്രീതൊഴിലാളി സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. രാത്രികാലജോലികളില് ഏര്‍പ്പെടുന്നവര്‍ക്ക് താമസസൗകര്യത്തിനായി സ്റ്റുഡിയോ അപാര്‍ട്ട്മെന്റുകള്‍ നിര്‍മിക്കുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം ഭാഷയില്‍ പരാതി നല്‍കുന്നതിനുള്ള മൊബൈല്‍ ആപ് വികസിപ്പിക്കുകയാണ്. അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷന് Read More…
സുരേഷ് ഗോപിയുടെ പത്രികാ സമർപ്പണ തുക മത്സ്യത്തൊഴിലാളികൾ വക.
തൃശ്ശൂർ : സുരേഷ് ഗോപിയുടെ പത്രികാ സമർപ്പണ തുക മത്സ്യത്തൊഴിലാളികൾ വക .. തിരഞ്ഞെടുപ്പിന് നാളെ നോമിനേഷൻ സമർപ്പിക്കുന്ന സുരേഷ് ഗോപിയ്ക്ക് അതിനാവശ്യമായ കെട്ടിവയ്ക്കേണ്ട നോമിനേഷൻ തുക മത്സ്യത്തൊഴിലാളികൾ അവരുടെ അധ്വാനത്തിൽ നിന്നും സ്വരുക്കൂട്ടി സുരേഷ് ഗോപിയ്ക്ക് കൈമാറി. മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളായതളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടൻ്റെ നേതൃത്വത്തിൽ എത്തിയ മത്സ്യതൊഴിലാളികളായ അനിരുദ്ധൻ കുട്ടം പറമ്പത്ത്, ശിവജി ,അനിൽകുമാർ ഇത്തിക്കാട്ട്, ചക്കി മോഹനൻ , മണികണ്ഠൻ ആലയിൽ വിജയൻ പുളിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തൃശ്ശൂരിൽ പുലിക്കളി നടക്കുമോ?
തൃശ്ശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ലഘൂകരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിനിടെ, തൃശ്ശൂർ പുലിക്കളി നടക്കുമോ എന്ന ആശങ്കയിൽ ജനങ്ങൾ. എന്നാൽ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയത്, പുലികളി നടത്തുന്നത് സംബന്ധിച്ച തീരുമാനം തൃശ്ശൂർ കോർപ്പറേഷനാണ് എടുക്കേണ്ടതെന്നാണ്. കോർപ്പറേഷൻ പുലിക്കളി നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, മുൻ വർഷങ്ങളിൽ അനുവദിച്ച തുക ഇത്തവണയും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കോർപ്പറേഷൻ നേരത്തെ പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പുലികളി സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുലിക്കളി നടത്തുന്ന Read More…