തൃശ്ശൂർ: കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയവരെ സിപിഎം നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി തൃശ്ശൂർ മണ്ഡലം കമ്മറ്റി നടത്തിയ ഏകദിന നിരാഹാര സമരം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. 32 കോടി രൂപയിലധികം ലോൺ തട്ടിപ്പ് നടന്നു എന്ന് സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിംങ്ങിൽ കണ്ടെത്തിയിട്ടും തെറ്റുകാർക്കെതിരെ നടപടി സ്വീകരിക്കാത്തത് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കരുവന്നൂർ മോഡൽ തട്ടിപ്പാണ് കുട്ടനെല്ലൂർ ബാങ്കിലും നടന്നിട്ടുള്ളത്. തട്ടിപ്പ് ചൂണ്ടിക്കാണിച്ച ബാങ്ക് ജീവനക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന സിപിഎം നിലപാട് സഹകാരികളോടുള്ള വെല്ലുവിളിയാണ്. പോലീസിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും തട്ടിപ്പ് നടത്തിയ ഒരാളെയും ഇഡി വെറുതെ വിടില്ലെന്നും അനീഷ്കുമാർ പറഞ്ഞു.തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് വിപിൻ ഐ നിക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ NRറോഷൻ.V ആതിര മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ ബിജോയ് തോമസ്,ഒല്ലൂർ മണ്ഡലം ജന:സെക്രട്ടറി സുശാന്ത് ഐനിക്കുന്നത്ത്. മുരളി കൊളങ്ങാട്ട്. സുന്ദരരാജൻ മാസ്റ്റർ.ഷാജൻ ദേവസ്വംപറമ്പിൽ. റെജി. പ്രിയ അനിൽ, കൗൺസിലർ വിനോദ് പൊള്ളഞ്ചേരി എന്നിവർ സംസാരിച്ചു.
Related Articles
എല്ലാ ജനവിഭാഗങ്ങളിലേക്കും ഭാരതീയ ജനതാ പാർട്ടി അംഗത്വം എത്തിച്ചേരണം – എം ടി രമേശ്
കർഷകർ ഉൾപ്പെടെയുള്ള എല്ലാ ജന വിഭാഗങ്ങളിലേക്കും ഭാരതീയ ജനതാ പാർട്ടി അംഗത്വം എത്തിച്ചേരണമെന്ന് എം ടി രമേശ്. ജനാധിപത്യ തെരഞ്ഞടുപ്പു പ്രക്രിയയിൽ രാജ്യത്തെ ഉത്തമ മാതൃകയാണ് ഭാരതീയ ജനതാപാർട്ടിയെന്നും എംടി രമേഷ് അഭിപ്രായപ്പെട്ടു. കൃത്യമായ അംഗത്വ വിതരണവും തുടർന്ന് സംഘടനാ തെരഞ്ഞെടുപ്പും നടത്തുന്ന ജനാധിപത്യ പ്രക്രിയ നടത്തുന്ന രാജ്യത്തെ ഏക പ്രസ്ഥാനമാണ് BJP യെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ നമോ ഭവനിൽഭാരതീയ ജനതാ കർഷക മോർച്ച മെമ്പർഷിപ്പ് സംസ്ഥാന തല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി Read More…
തലസ്ഥാനത്തെ കുടിവെള്ള പ്രശ്നം; ശക്തമായ നടപടി വേണം – എം എൽ എ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്നം ജലവിഭവ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് ആക്ഷേപിച്ച്, മേയർ വി.കെ. പ്രശാന്ത് എംഎൽഎ ശക്തമായ നടപടികൾ ആവശ്യപ്പെട്ടു. പ്രധാനം, ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ ഈ പ്രശ്നം നീണ്ടുപോയതും, പ്രശ്ന പരിഹാരത്തിന് വേണ്ടുന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതിന്റെ ഫലമാണെന്ന് അദ്ദേഹം വിമർശിച്ചു. “നേമത്തിലെ ഒരു പദ്ധതിക്കായി തിരുവനന്തപുരം നഗരത്തിന്റെ മുഴുവൻ കുടിവെള്ള വിതരണം നിലയ്ക്കേണ്ട സാഹചര്യമുണ്ടോ?” എന്ന ചോദ്യവും വി.കെ. പ്രശാന്ത് ഉന്നയിച്ചു. മുൻകൂട്ടിയുള്ള നടപടികൾ എടുക്കാതിരുന്നതിന്റെ ഫലമായി നഗരവാസികൾ ശക്തമായ Read More…
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിന് സംസ്ഥാനത്ത് ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു
*വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ ‘സ്റ്റഡി ഇൻ കേരള‘ പദ്ധതി നടപ്പാക്കും സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിനും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഏഴ് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്) ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിലെ പ്രധാന നടപടിയായി ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ Read More…