സിദ്ദീഖിനെ സിനിമയിലേ ക്ക് കൊണ്ടുവരാൻ നിമിത്തമായത് മമ്മുട്ടിയാണ്. കലാഭവനിൽ മിമിക്സ് പരേഡ് എന്ന ഹാസ്യ കലാപ്രകടനം 1981-ൽ സംവിധാനം ചെയ്തത് സിദ്ദീഖാണ്. ആലപ്പുഴ കാർമ്മൽ തീയറ്ററിൽ മമ്മുട്ടിക്കൊപ്പം സംവിധായകൻ ഫാസിൽ കലാഭവൻ്റെ മിമിക്സ് പരേഡ് കണ്ടു. സിദ്ദീഖിനെ അഭിനന്ദിക്കുന്നതിനിടെയാണ് സിദ്ദീഖ് സിനിമക്ക് പറ്റിയ കഥകൾ എഴുതുന്ന വിവരം മമ്മുട്ടി ഫാസിലിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. അന്ന് പുല്ലേപ്പടി ദാറുൽ ഉലൂം ഹൈസ്കൂളിൽ സ്ഥിരം ക്ലറിക്കൽ സ്റ്റാഫും കലാഭവനിൽ മിമിക്സ് പരേഡ് കലാകാരനുമായിരുന്ന സിദ്ദീഖും കൂട്ടുകാരൻ ലാലും അങ്ങിനെയാണ് ഫാസിലിനൊപ്പം സിനിമയിൽ സഹായിയായി എത്തിയത് എട്ട് വർഷത്തിന് ശേഷം 1989 ലാണ് സിദ്ദീഖ്- ലാലിൻ്റെ ആദ്യ ചിത്രം റാംജി റാവു സ്പീക്കിങ്ങ് പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയത്. നർമ്മത്തിൻ്റെ ശക്തിയും സ്വാധീനവും തിരിച്ചറിഞ്ഞ സിദ്ദീഖ് സിനിമകൾ സൂപ്പർ ഹിറ്റുകളായി മാറി. എന്നാൽ തൻ്റെ പിതാവ് ഇസ്മായിലണ്ണൻ പറഞ്ഞ തമാശകളുടെ പകുതി പോലും തനിക്ക് സിനിമയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന പരിഭവം പറഞ്ഞ സിദ്ദീഖ് 2023 ഓഗസ്റ്റ് 8 – ന് വിടവാങ്ങിയത്. ഇന്ന് സിദ്ദീഖിൻ്റെ ഒന്നാം ചരമ വാർഷിക ദിനം.
Related Articles
പാനൂർ ബോംബ് നിർമ്മാണം: റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നത്: കെ.സുരേന്ദ്രൻ
കോഴിക്കോട്: സിപിഎമ്മിൻ്റെ പാനൂർ ബോംബ് നിർമ്മാണം ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നുവെന്ന റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ എൻഡിഎയുടെ മുന്നേറ്റം മനസിലാക്കിയതു കൊണ്ടാണ് സിപിഎം അക്രമത്തിൻ്റെ മാർഗം സ്വീകരിക്കുന്നത്. പ്രദേശത്ത് ഒരു സംഘർഷാവസ്ഥയും നിലനിൽക്കാത്ത സാഹചര്യത്തിൽ ഇത്രയും വലിയ ആക്രമണം നടത്താൻ സിപിഎം കോപ്പുകൂട്ടിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ്. ആർഎസ്എസ്- ബിജെപി പ്രവർത്തകരെ ഇല്ലായ്മ ചെയ്ത് തീവ്രവാദികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നത്. തീവ്രചിന്താഗതിക്കാരുടെ വോട്ടിന് വേണ്ടി നാടിൻ്റെ സമാധാന Read More…
ഹേമ കമ്മിറ്റി റിപ്പോർട്ട്, നിലപാട് വ്യക്തമായി മുഖ്യമന്ത്രി
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി മുഖ്യമന്ത്രി എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി? ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് Read More…
എല്ലാ മേഖലയിലും കേരളം കൈവരിച്ചത് സമഗ്രമായ വളർച്ച: മന്ത്രി എ.കെ. ശശീന്ദ്രൻ
ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം ഉൾപ്പെടെ എല്ലാ മേഖലയിലും കേരളത്തിന് സമഗ്ര വളർച്ച കൈവരിക്കാനായെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തൃക്കാക്കര മണ്ഡലതല നവകേരള സദസിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ രംഗത്തും ഒന്നാമതാണ്. ആരോഗ്യ മേഖല അതിൽ ശ്രദ്ധേയമാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളോട് കിടപിടിക്കാവുന്ന തരത്തിലാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ സേവനം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ സാധാരണക്കാരന് മികച്ച Read More…