തൃശൂർ നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. കോർപ്പറേഷനുള്ളിൽ മേയറുടെ ചേമ്പറിന് മുന്നിലായിരുന്നു പ്രതിഷേധം. വർഷകാലത്തിന് മുൻപ് തന്നെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് കൗൺസിലർമാർ മേയർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. പെരുമാറ്റ ചട്ടം നിലവിലുള്ളപ്പോൾ ഫണ്ട് വിനിയോഗിക്കാൻ കഴിയില്ലെന്നായിരുന്നു മേയറുടെ വാദം. തുടർന്ന് കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ നഗരത്തിലെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും വെള്ളം കയറി. റോഡുകളിൽ വെള്ളം കയറിയത് വലിയ ഗതാഗതക്കുരുക്കിന് ഇടവരുത്തി. കാനകൾ വൃത്തിയാക്കാത്തതും മറ്റ് പ്രവർത്തനങ്ങൾ നടത്താത്തതുമാണ് ഇതിനു കാരണമെന്ന് കൗൺസിലർമാർ ആരോപിച്ചു. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മേയർ സ്ഥലത്ത് ഇല്ല എന്നതാണ് പ്രതിഷേധം ശക്തമാകാനുള്ള കാരണം. ബിജെപി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി, കൗൺസിലർമാരായ ഡോ. വി ആതിര, നിജി കെ ജി, രാധിക തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Related Articles
രാജ്യത്ത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ ഇന്റർവെൻഷൻ
* സ്ട്രോക്ക് ചികിത്സയിൽ മെഡിക്കൽ കോളേജിൽ നൂതന സംവിധാനം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമാക്കിയത്. തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് ന്യൂറോ ഇന്റർവെൻഷൻ. ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റർവെൻഷന്റെ Read More…
ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്.
സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിച്ചു. റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങൾക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സിനിമ മേഖലയിൽ വ്യാപകമായ ചൂഷണവും പോക്സോ ചുമത്താവുന്ന കുറ്റകൃത്യങ്ങളും നടക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കിയെങ്കിലും സർക്കാർ നാല് വർഷമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ക്രിമിനൽ കുറ്റകൃത്യം നടന്നെന്നറിഞ്ഞിട്ടും മറച്ചുവച്ചത് ക്രിമിനൽ കുറ്റമാണെന്നും മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ലൈംഗിക ചൂഷണം Read More…
അവധിക്കാല ക്ലാസുകൾ വിലക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം: ബാലാവകാശ കമ്മീഷൻ
മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ അംഗം ഡോ.എഫ്.വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകാണ്. വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് Read More…