തൃശ്ശൂർ: നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനെതിരെ ഇടതും വലതും ദുഷ്പ്രചരണം നടത്തുന്നത് തൃശ്ശൂരിലെ തോൽവി മുന്നിൽ കണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. ഗുരുവായൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഹൂർത്തം നോക്കി ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾ ക്യാൻസൽ ചെയ്യിപ്പിച്ചുവെന്ന കള്ളപ്രചരണം ഇതിൻ്റെ ഭാഗമായിരുന്നു. ഒരു വിവാഹവും ക്യാൻസൽ ചെയ്യിപ്പിച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കിയിട്ടും ദുഷ്പ്രചരണം തുടർന്നു. വിവാഹം ബുക്ക് ചെയ്തവർക്കൊന്നും ഇല്ലാത്ത പരാതിയാണ് കമ്മൂണിസ്റ്റ് കോൺഗ്രസ്സ് നേതാക്കൾക്ക് ഉണ്ടായത്. ഗുരുവായൂരിൽ വിവാഹത്തിന് മുഹൂർത്തമില്ലെന്ന് പോലും അറിയാത്ത മാർക്സിസ്റ്റ് നേതാക്കൾക്ക് ഇപ്പോൾ വിശ്വാസികളുടെ കാര്യങ്ങളിലെ വേവലാതി കാണുന്നതിൽ കൗതുകമുണ്ട്. പ്രധാനമന്ത്രിയുടെ സാന്നിധ്യം വിവാഹത്തിന് ഉണ്ടായതിൽ അന്നവിടെ വിവാഹം നടത്തിയവരൊക്കെ അതീവ സന്തോഷം പങ്കുവെക്കുമ്പോഴാണ് മറുഭാഗത്ത് ഈ കുപ്രചരണം നടത്തുന്നത്. ഭക്തരെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി വളരെ വേഗത്തിൽ ക്ഷേത്ര ദർശനവും വിവാഹ ചടങ്ങും പൂർത്തിയാക്കി മടങ്ങിയത്. ജില്ലാ ഭരണകൂടവും പോലീസും ജനങ്ങളെ ബുദ്ധിമുട്ട് പരമാവധി കുറച്ച് സന്ദർശനം ഭംഗിയാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ടി.എൻ പ്രതാപൻ എം.പിയും മുരളി പെരുനെല്ലി MLAയും പ്രധാനമന്ത്രിയെ ഹെലിപാഡിൽ സ്വീകരിക്കാനെത്താതിരുന്നത് രാഷ്ടീയ അസഹിഷ്ണുത കൊണ്ടാണ്. പ്രധാനമന്ത്രി സ്വന്തം മണ്ഡലത്തിലെത്തുമ്പോൾ ബഹിഷ്കരണം നടത്തുന്ന ജനപ്രതിനിധികൾ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നത്.ജയിപ്പിച്ച് വിട്ട ജനങ്ങൾക്ക് അപമാനമാണ് ഇത്തരം ജനപ്രതിനിധികൾ. ഒരു ലോക്സഭാ അംഗത്തിന് ചേരാത്ത നാണംകെട്ട പ്രവർത്തികളിലൂടെ ലോക്സഭയിൽ തുടർച്ചയായി അച്ചടക്ക നടപടിയ്ക്ക് വിധേയനായ ടി.എൻ പ്രതാപൻ സ്വീകരിക്കാനെത്താതിരുന്നത് സന്ദർശനത്തിൻ്റെ ശോഭ വർദ്ധിപ്പിച്ചിട്ടേയുള്ളൂവെന്നും അനീഷ്കുമാർ പറഞ്ഞു.
Related Articles
കവരൈപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം; 28 ട്രെയിനുകൾ വഴിമാറ്റി, 2 ട്രെയിനുകൾ റദ്ദാക്കി
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ കവരൈപ്പേട്ടയിൽ ബാഗ്മതി എക്സ്പ്രസ് ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു, ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ്, ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടം. 1360 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അപകടം മൂലം 13 കോച്ചുകൾ പാളം തെറ്റി, മൂന്ന് കോച്ചുകൾക്ക് തീ പിടിച്ചു. ഇതിന് പിന്നാലെ 28 ട്രെയിനുകൾ വഴിമാറ്റി, 2 Read More…
വിധിപ്രകാരം കുറി സംഖ്യയും ചിലവും നല്കിയില്ല, കറിസ്ഥാപനത്തിൻ്റെ മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട് .
വിധിപ്രകാരം കുറിസംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മാടക്കത്തറയിലുള്ള കാക്കനാട്ട് വീട്ടിൽ കെ.എഫ്.ജോർജ് ഫയൽ ചെയ്ത ഹർജിയിലാണ് ചിയ്യാരം കുറീസ് ഏൻ്റ് ലോൺസ് (പി) ലിമിററഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്. കുറി വെച്ചിട്ടും സംഖ്യ ലഭിക്കാതിരുന്നതിനെത്തുടർന്ന് ജോർജ് ഫയൽ ചെയ്ത ഹർജിയിൽ 51000 രൂപയും 12% പലിശയും ചിലവിലേക്ക് 5000 രൂപയും ഒരു മാസത്തിനുള്ളിൽ നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി Read More…
നാഷണൽ ആയുഷ് മിഷൻ -ആയൂർവേദ തെറാപ്പിസ്റ്റ് [ പുരുഷ/ സ്ത്രീ ] തസ്തികയിലേക്കുള്ള ഒഴിവ്
എറണാകുളം: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേയ്ക്കും മറ്റ് പദ്ധതിയിലേയ്ക്കും ആയുർവേദ തെറാപ്പിസ്റ്റ് [ പുരുഷ/ സ്ത്രീ ] തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റ്കളുടെ വെരിഫിക്കേഷനും 2024 ഫെബ്രുവരി 14ന് ബുധനാഴ്ച എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മിഷൻ ജില്ലാ ഓഫീസിൽ നടക്കും.രാവിലെ 10 മണി മുതൽ 1 മണി വരെ പുരുഷ തെറാപ്പിസ്റ് തസ്തികയിലേക്കും ഉച്ച കഴിഞ്ഞ് 2 മണി മുതൽ Read More…