ഗുവാഹത്തി: ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി അസമിലെ എല്ലാ ജില്ലകളിലും സർക്കാർ ലഹരിവിമുക്തി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ജോർഹട്ടിൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരുടെ ദ്വിദിന സമ്മേളനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ലഹരിവിമുക്തി കേന്ദ്രങ്ങൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ചില കേന്ദ്രങ്ങളിൽ ലഹരി ഉപയോഗം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ പുനരധിവാസ കേന്ദ്രങ്ങളിൽ കർശന പരിശോധന നടത്തുമെന്നും എല്ലാ ജില്ലകളിലും സർക്കാർ കേന്ദ്രങ്ങൾ Read More…


