Health India Medical News

‘ദഹിബറ’ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത: 58 പേർ ആശുപത്രിയിൽ

ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ പട്ടാപൂർ ഗ്രാമത്തിൽ ‘കട്ടക് ദഹിബറ’ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 27 പേർ കുട്ടികളാണ്. ദശരഥാപൂർ ബ്ലോക്കിൽപ്പെട്ട ഗ്രാമത്തിലാണ് സംഭവം. പ്രാദേശിക വ്യാപാരിയിൽ നിന്ന് ദഹിബറ കഴിച്ചതിന് പിന്നാലെയാണ് ജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടായത്. പലർക്കും ഛർദ്ദിയും പനിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ദശരഥാപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും തുടർന്ന് ജജ്പൂർ ജില്ലാ ആശുപത്രിയിലുമാണ് അസ്വസ്ഥതയുള്ളവരെ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് Read More…

Health India Medical News

മേയിലെ ചൂടിനെ കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് ജിതേന്ദ്ര സിംഗ്

മേയ് മാസത്തിലെ ചൂടിൻ്റെ സാഹചര്യങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കുകയും ലളിതമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകിയ പ്രവചനങ്ങൾ പ്രകാരം ചില പ്രദേശങ്ങളിൽ സാധാരണയിലധികം സൂര്യതാപം വർധിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടാകാം. എന്നാല്‍ രാജ്യത്തുടനീളം ഒരേ രീതിയിലുള്ള ചൂട് അനുഭവപ്പെടില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചാൽ ഇത് നിയന്ത്രിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾ വെള്ളം കൂടുതൽ കുടിക്കുക, ഉച്ച സമയത്തെ കടുത്ത Read More…

Health Kerala Medical News

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച നഴ്‌സ് മരിച്ചു

ആലപ്പുഴ അമ്പലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റേയും അമ്പിളിയുടേയും മകളായ ആര്യമോള്‍ (26) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഒരു മാസം മുമ്പ് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു.

India Medical News

ക്ലോറിന്‍ വാതക ചോര്‍ച്ച: 24 പേര്‍ ആശുപത്രിയില്‍

പൂനെയിലെ കൊന്ത്വാ പ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ക്ലോറിന്‍ വാതക ചോര്‍ച്ചയില്‍ 24 പേര്രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ഗംഗാധാം പ്രദേശത്തെ പ്രവര്‍ത്തനം നിർത്തിയ ജലശുദ്ധീകരണ പ്ലാൻ്റിലെ ഗോഡൗണിലാണ് ക്ലോറിൻ വാതകം ചോർന്നത്. ഉപേക്ഷിച്ച ടാങ്കില്‍ നിന്ന് പുലര്‍ച്ചെ 1 മണിയോടെ വാതക ചോര്‍ച്ച ഉണ്ടാവുകയായിരുന്നു. ചോര്‍ച്ചയെ തുടര്‍ന്ന് സമീപവാസികള്‍ക്ക് ശ്വാസതടസ്സവും കണ്ണില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ശ്വാസതടസം നേരിട്ടവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നല്‍കി. സ്ഥിതി Read More…

Health Kerala Medical News

ശ്രദ്ധിക്കുക: അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കാന്‍ സാധ്യത

വേനല്‍ കടുത്തതോടെ അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കി.ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ, മുഖം കഴുകാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പൊതു ഇടങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ടവകുപ്പുകള്‍ പരിശോധിച്ച് മുന്‍കരുതലുകള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കണം. ലഭ്യമായ ജലസ്രോതസ്സുകളെ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം. നീന്തല്‍ക്കുളങ്ങളും അതുപോലെ ക്ലോറിനേറ്റ് ചെയ്യുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരംഭത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. പ്രതിരോധശേഷി കുറഞ്ഞവര്‍ ശുദ്ധമായ Read More…

Health Kerala Medical News

ശ്രദ്ധിക്കുക: പാമ്പ് കടിയേറ്റാൽ വിളിക്കുക, കനിവ് 108 ആംബുലൻസ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയസമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളിലാണ് ആന്റിവെനം ലഭ്യമായിട്ടുള്ളത്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ Read More…

Culture Health Kerala Medical News

തൃശൂർ പൂരത്തിന് സർവ്വസജ്ജമായി ആരോഗ്യവകുപ്പ്

കടുത്ത ഉഷ്ണതരംഗത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനിടെ ഉണ്ടാകാവുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ വിപുലമായ സന്നാഹങ്ങളൊരുക്കി ആരോഗ്യവകുപ്പ്. പൂരം പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ നൂറോളം ആരോഗ്യ പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്. തൃശൂർ ജനറൽ ആശുപത്രിയിൽ 125 പേരടങ്ങുന്ന മൂന്ന് മെഡിക്കൽ സംഘങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേവനം നടത്തും. കൂടാതെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നും സർക്കാർ മെഡിക്കൽ കോളേജിൽ നിന്നുമുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 70 ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. സ്വരാജ് Read More…

Health Job Kerala Medical News

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം വ്യാജം: പ്രിൻസിപ്പാൾ

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൻ്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിക്കുന്നത്‌ വാസ്തവ വിരുദ്ധമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. പ്രസ്തുത വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി പുറപ്പെടുവിച്ചതല്ല. സ്ഥാപനവുമായി ബന്ധപ്പെട്ട ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഔദ്യോഗികമായി പത്രമാധ്യമങ്ങളിലൂടെയും സ്ഥാപനത്തിൻ്റെ നോട്ടീസ് ബോർഡ് മുഖേനയുമാണ് അറിയിക്കുക. വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ സാമ്പത്തിക നഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കുകയോ, വ്യക്തിഗത വിവരങ്ങളോ പണമോ നൽകുകയോ Read More…

Health Kerala Medical News

ശസ്ത്രക്രിയ പിഴവില്ലാതിരിക്കാൻ മാർഗ്ഗനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവിനെ തുടർന്ന് മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയയുടെ വിവരങ്ങൾ അടങ്ങിയ ബാൻഡ് കയ്യിൽ ധരിപ്പിക്കണമെന്നതാണ് മാർഗനിർദേശത്തിലെ പ്രധാന ഉദ്യമം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗം ഉണ്ടെന്ന് പരാതിയെ തുടർന്ന് ഫോൺ ഉപയോഗവും നിർത്തലാക്കി. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ മാർഗ്ഗനിർദേശം ബാധകമായിരിക്കും. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തീകരിച്ചിരിക്ക ണം. വാർഡ് Read More…

Health Kerala Medical News

ഗുണനിലവാരമില്ലാത്ത മരുന്നുകൾ കേരളത്തിൽ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു. താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിൻ്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ താഴെ ചേർക്കുന്നു.