തൃശ്ശൂർ: പിണറായി സർക്കാരിനെതിരെ സമരം ചെയ്താൽ കൊന്ന് കളയുമെന്ന് ബിജെപി എസ്.ടി മോർച്ച തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് സിമിൽ ഗോപിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി അശോകനെതിരെ കേസ്സെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു.അതിരപ്പിള്ളി മലക്കപ്പാറ വീരാൻ കുടി ഊരിലെ ഭൂസമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമരം ചെയ്തതിനാണ് സിമിൽ ഗോപിക്കെതിരായ വധഭീഷണി. ആദിവാസികളോടുള്ള സിപിഎം ജാതി വെറിയാണ് സിമിൽ ഗോപിക്കെതിരായ ഭീഷണിക്ക് ആധാരം. പിണറായി ഭരണത്തിൽ മധുവും വിശ്വനാഥനും ഉൾപ്പെടെയുള്ള ആദിവാസികൾ മൃഗീയമായി കൊലചെയ്യപ്പെട്ടിട്ടും സിപിഎം ഭീഷണി തുടരുകയാണ്. അധികാരമുപയോഗിച്ച് ആദിവാസി വിഭാഗത്തെ ഇല്ലായ്മ ചെയ്യാമെന്ന വ്യാമോഹം നടക്കാൻ പോകില്ലെന്നും സിപിഎം അക്രമത്തെ ചെറുക്കുമെന്നും അശോകനെതിരെ പോലീസ് കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അനീഷ് കുമാർ പറഞ്ഞു.
Related Articles
സംസ്ഥാന സർക്കാരിൻ്റെ ‘ കൃഷി സമൃദ്ധി ‘ പദ്ധതിയുടെ ആദ്യ ഘട്ടം പൂമംഗലം ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കും : മന്ത്രി ഡോ. ആർ ബിന്ദു
സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളിലും കാർഷിക സംസ്ക്കാരം ഉണർത്തുക , കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ കൃഷി സമൃദ്ധി ‘ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കേരളത്തിലെ 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ മേഖലകളിലായി മികവുള്ള കൃഷി കൂട്ടങ്ങളുള്ളതും , കാർഷിക പ്രാധാന്യം കൂടുതലുള്ളതും, കഴിഞ്ഞ കാലയളവിൽ മികവ് തെളിയിച്ചതുമായ തദ്ദേശ സ്ഥാപനങ്ങളെയാണ് പദ്ധതിയിൽ Read More…
മത്സരങ്ങളെക്കാള്‍ തെളിഞ്ഞു കാണുന്നത് സൗഹൃദങ്ങള്‍ -മമ്മൂട്ടി
കലോത്സവ വേദികളില്‍ പരസ്പര മത്സരങ്ങളെക്കാള്‍ കൂടുതലായി കാണുന്നത് സൗഹൃദങ്ങളാണ് എന്ന് നടന് മമ്മൂട്ടി. കലോത്സവങ്ങളില്‍ നേടുന്ന മത്സര വിജയം ഒന്നിനും അവസാന വാക്കല്ല. തേച്ചാല്‍ മിനുങ്ങുന്നത് തന്നെ ആണ് പ്രതിഭ. കലോത്സവ വേദികളിലെ പ്രകടനം കേവലം ഒറ്റപ്പെട്ട പ്രകടനം മാത്രമാണ്. അതല്ല പ്രതിഭയുടെ അളവുകോല്‍. എന്നാല്‍ കലോത്സവ വേദികളില്‍ കാണുന്ന സൗഹൃദം പകരം വയ്ക്കാന്‍ ആ കാത്തതാണ്. മത്സരിക്കുന്ന സുഹൃത്തിന്റെ വിജയത്തില്‍ പോലും ആഹ്ലാദം കണ്ടെത്തുന്നതാണ് കാണാന്‍ കഴിയുന്നത്. വിജയകിരീടത്തെക്കാള്‍ വലിയ സുവര്‍ണ നേട്ടങ്ങള്‍ ആയിരിക്കും അത്തരം Read More…
പ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാംനാൾ ഫലം പ്രസിദ്ധീകരിച്ചു കേരള സർവകലാശാല; ചരിത്ര നേട്ടമെന്നു മന്ത്രി ഡോ. ആർ. ബിന്ദു
പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച കേരള സർവകലാശാലയുടേത് ചരിത്ര നേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വെള്ളിയാഴ്ച പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റർ ബിഎസ്സി പരീക്ഷകളുടെ റിസൾട്ടാണ് സർവകലാശാല ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. പ്രാക്ടിക്കൽ, വൈവ എന്നിവ പൂർത്തിയായി ഏറ്റവും കുറഞ്ഞ ദിവസത്തിൽ ഫലപ്രഖ്യാപനം നടത്തിയെന്ന നേട്ടമാണ് ഇതിലൂടെ കേരള സർവകലാശാല കൈവരിച്ചത്. ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ, ബി.എസ്സി കരിയർ റിലേറ്റഡ് കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബിബിഎ ലോജിസ്റ്റിക്സ് എന്നിവയുടെ പരീക്ഷാഫലവും ഇതോടൊപ്പം സർവകലാശാല Read More…