സൈപ്രസ് പ്രസിഡൻ്റ് നികോസ് ക്രിസ്റ്റൊഡൌലിഡെസിനെ രാഷ്ട്രപതി ഭവനിൽ സ്വീകരിച്ച് രാഷ്ട്രപതി ദ്രൌപദി മുർമു. സൈപ്രസ് പ്രസിഡൻ്റിന് ബഹുമാനാർത്ഥം രാഷ്ട്രപതി വിരുന്നും ഒരുക്കി. ഇന്ത്യയും സൈപ്രസും വിശ്വാസത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ അടുത്ത ബന്ധമാണ് പങ്കിടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ബന്ധം ഇപ്പോൾ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് തലത്തിലേക്ക് ഉയർന്നതായും അവർ വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ, കണക്റ്റിവിറ്റി, സമുദ്ര സഹകരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാകുന്നതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വിദേശ നിക്ഷേപത്തിൻ്റെ പ്രധാന ഉറവിടങ്ങളിലൊന്നായി Read More…


