കോട്ടയം:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്രപരിശോധനയ്ക്കായി കേന്ദ്ര ജലക്കമ്മീഷന്‍ പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. സമിതി രൂപീകരിച്ച് ഉത്തരവിറക്കിയ ശേഷം കേന്ദ്രം ഇക്കാര്യം കേരളത്തെയും തമിഴ്‌നാടിനെയും രേഖാമൂലം അറിയിച്ചു. സമിതിയുടെ സമഗ്ര പരിശോധന ഉടന്‍ തുടങ്ങും. പരിശോധന പൂര്‍ത്തിയാക്കി നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മുന്‍ ചീഫ് എന്‍ജിനിയറും കേന്ദ്ര ജലക്കമ്മിഷന്‍ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളപ്രതിനിധി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ മുന്‍ എംഡി Read More…
Tag: mullaperiyar dam
ശക്തമായ നീരൊഴുക്ക്, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി
തൊടുപുഴ: ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകീട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്. വെള്ളം കൊണ്ടുപോകുന്നതു തമിഴ്‌നാട് നിര്‍ത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാന്‍ കാരണം. 19നു ജലനിരപ്പ് 133.75 അടിയായിരുന്നു. 20ന് 135 അടിയായി ഉയര്‍ന്നു. 24നു ജലനിരപ്പ് 138.65 അടിയായി വര്‍ധിച്ചതോടെ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു. സെക്കന്‍ഡില്‍ 400 ഘനയടി വെള്ളമാണ് 24നു Read More…
‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒരു കുഴപ്പവുമില്ല’; ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അതോറിറ്റി
തേനി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും ഡാമിന് കേടുപാടുകളില്ലെന്നും നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റി(എന്‍ഡിഎസ്എ) ചെയര്‍മാന്‍ അനില്‍ ജെയിന്‍. അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി നാലാമത്തെ മേല്‍നോട്ട സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങള്‍, ഹൈഡ്രോ -മെക്കാനിക്കല്‍ ഘടകങ്ങള്‍, ഗാലറി എന്നിവയുള്‍പ്പെടെ വിവിധ വശങ്ങള്‍ സമിതി പരിശോധിച്ചു. ‘2025 ലെ മണ്‍സൂണിന് ശേഷമുള്ള അണക്കെട്ടിന്റെ സ്ഥിതി പരിശോധിച്ചു. അണക്കെട്ടിന് നിലവില്‍ ആശങ്കപ്പെടുത്തുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പരിസ്ഥിതിയെ ബാധിക്കുന്ന ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. Read More…
ഇടുക്കിയില്‍ കനത്ത മഴ; വാഹനങ്ങള്‍ ഒലിച്ചുപോയി, മുല്ലപ്പെരിയാര്‍ തുറന്നു, പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദേശം
കുമളി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ടു മണിക്ക് ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. ഡാം തുറന്നതോടെ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ Read More…
മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമാണെന്ന് സുപ്രീംകോടതി. 135 വർഷത്തെ കാലാവസ്ഥയെ അതിജീവിച്ചിട്ടുള്ളതാണ് അണക്കെട്ട്, അതിനാൽ ഭീതിയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. 135 വര്‍ഷത്തെ കാലപ്പഴക്കം മറികടന്നതാണ് അണക്കെട്ട്. ആ അണക്കെട്ട് നിര്‍മ്മിച്ചവർക്ക് അഭിമാനപൂര്‍വം നന്ദി പറയുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര് അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകൾ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിലേക്ക് Read More…
മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷാ ചുമതല ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക്; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു
ന്യൂഡൽഹി: മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾ ഇനി ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. കേന്ദ്ര ജലശക്തി മന്ത്രാലയം ഈ ഉത്തരവ് പുറത്തിറക്കി. ഇതുവരെ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളിൽ മേൽനോട്ടംതമിഴ്‌നാട് മുഖ്യമന്ത്രിക്കായിരുന്നു. സുരക്ഷാ കാര്യങ്ങൾ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് മുമ്പ് കേന്ദ്ര ജല കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത്തവണ, അണക്കെട്ടിന്റെ എല്ലാ കാര്യങ്ങളും പരിശോധിക്കാൻ കേന്ദ്ര സർക്കാർ പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു. നിലവിലെ സമിതി പിരിച്ചുവിടുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. മേല്‍നോട്ട സമിതിയില്‍ ഏഴ് Read More…
മുല്ലപ്പെരിയാർ അണക്കെട്ടിന് 137 വർഷം: ഒരു ചരിത്രനാഴികകല്ല്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന് കല്ലിട്ടിട്ട് ഇന്ന് 137 വർഷം പൂർത്തിയാകുന്നു. 1887 സെപ്റ്റംബർ 21-നാണ് ബ്രിട്ടീഷ് മിലിട്ടറി എഞ്ചിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ നേതൃത്വത്തിൽ അണക്കെട്ടിന്റെ നിർമാണം ആരംഭിച്ചത്. 1886 ഒക്ടോബർ 29-ന് തിരുവിതാംകൂർ നാട്ടുരാജ്യവും മദ്രാസ് പ്രസിഡൻസിയും കരാറിൽ ഒപ്പുവച്ചു. 50 വർഷമാണ് അണക്കെട്ടിന് നിശ്ചയിച്ച ആയുസ്സ്, പക്ഷേ കാലവും വൈവിധ്യങ്ങളും അതിനെ നശിപ്പിച്ചില്ല. ബ്രിട്ടീഷ് സർക്കാർ ആദ്യം പദ്ധതിയെ എതിർത്തെങ്കിലും, പിന്നീട് ജോൺ പെന്നിക്വിക്കിന് പിന്തുണ നൽകി.
13 വർഷത്തെ കാത്തിരിപ്പിന് വിരാമം: മുല്ലപ്പെരിയാർ ഡാം പരിശോധനയ്ക്ക് അനുമതി
വർഷങ്ങളായി കേരളത്തെ അലട്ടിപ്പോന്ന മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് ഇനി വിരാമമാകും. കേന്ദ്ര ജല കമ്മീഷൻ ഡാമിൽ വിശദമായ സുരക്ഷാ പരിശോധന നടത്താൻ അനുമതി നൽകിയിരിക്കുന്നു. തമിഴ്‌നാട് സർക്കാർ ഡാം സുരക്ഷിതമാണെന്ന് വാദിച്ചെങ്കിലും കേന്ദ്രം കേരളത്തിന്റെ ആവശ്യം അംഗീകരിച്ചത് പ്രധാനമാണ്. വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തങ്ങൾ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് വീണ്ടും ജീവൻ നൽകിയിരുന്നുസർക്കാർ പുതിയ ഡാം നിർമാണത്തിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം തമിഴ്‌നാടിന് അർഹതപ്പെട്ട ജലം നൽകുന്നതിനുള്ള ഉടമ്പടിയിൽ നിന്നും പിന്നോട്ടുപോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഈ തീരുമാനത്തിലൂടെ Read More…




