Kerala News

മദ്യനയം 2025–26: ത്രീസ്റ്റാർ റസ്റ്റോറന്റുകൾക്കും റിസോർട്ടുകൾക്കും കള്ള് വിളമ്പാൻ അനുമതി; വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ

തിരുവനന്തപുരം: കേരളത്തിന്റെ 2025–26 മദ്യനയം വലിയ മാറ്റങ്ങളുമായി പുറത്തിറങ്ങി. വിനോദസഞ്ചാര മേഖലകളിലുള്ള ത്രീസ്റ്റാർ അല്ലെങ്കിൽ അതിൽ ഉയർന്ന ക്ലാസിഫിക്കേഷനുള്ള റസ്റ്റോറന്റുകൾക്കും റിസോർട്ടുകൾക്കും കള്ള് (തെങ്ങിന്റെ പാനീയം) വിളമ്പാൻ അനുമതി നൽകുന്നതാണ് പുതിയ നയത്തിലെ പ്രധാന മാറ്റങ്ങളിൽ ഒന്ന്. കള്ള് വ്യവസായ വികസന ബോർഡിന്റെ മേൽനോട്ടത്തിൽ ടോഡി പാർലറുകൾ ആരംഭിക്കാനുള്ള അനുമതി ഇതിനോടൊപ്പം ലഭിക്കും. കള്ള് ക്ലാസിഫിക്കേഷൻ ഉള്ള ഹോട്ടലുകൾക്ക് അവരുടെ വളപ്പിൽ ചെത്തിയെടുത്തതല്ലാതെ പുറത്തുനിന്നും കള്ള് എത്തിച്ച് വിളമ്പാനും ഇനി അനുമതിയുണ്ട്. ഇതിന് ലിറ്ററിന് ₹2 പെർമിറ്റ് Read More…

Kerala News

കള്ള് വ്യവസായ നവീകരണം: പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു

കള്ള് വ്യവസായത്തെ നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ ഒന്നാംഘട്ട പദ്ധതി റിപ്പോർട്ട് എക്സൈസ് മന്ത്രി എം ബി രാജേഷിന് സമർപ്പിച്ചു. അഞ്ച് പദ്ധതികൾ ഉൾക്കൊളളുന്ന നിർദേശങ്ങളാണ് ബോർഡ് ചെയർമാൻ യു പി ജോസഫ് മന്ത്രിക്ക് സമർപ്പിച്ചത്. ബോർഡിൽ നിന്നും രൂപീകരിച്ച സബ്കമ്മിറ്റിയുടെ നിർദേശങ്ങൾ പരിശോധിച്ചാണ് കള്ള് വ്യവസായത്തെ നവീകരിക്കുന്നതിന് 15 പദ്ധതികൾ ആവിഷ്‌കരിച്ച് മൂന്നുഘട്ടങ്ങളിലായി നടപ്പാക്കാൻ തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അംഗീകാരത്തിനായി ഒന്നാംഘട്ട പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത്.