പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേടുകൾ നടന്നതായി അഭിഷേക് ബാനർജി ആരോപിച്ചു. വോട്ടെണ്ണൽ പ്രക്രിയയേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയുമെല്ലാം സംശയിക്കുന്നുവെന്നാണ് അഭിഷേക് പറഞ്ഞത്. കാളിഘട്ടിൽ പാർട്ടി അധ്യക്ഷ മമത ബാനർജി നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിഎമ്മുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ അങ്ങനെ തന്നെ ഉണ്ടാകാമെന്നും, ഒരുപക്ഷേ യന്ത്രങ്ങൾ തന്നെ മാറ്റിയിരിക്കാനാകാം സാധ്യതയെന്നുമാണ് അദ്ദേഹം ആരോപിച്ചത്. “വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. ഇവിഎമ്മിൽ രേഖപ്പെടുത്തിയ വോട്ടുകൾ സുരക്ഷിതമായിരിക്കാം, പക്ഷേ യന്ത്രങ്ങൾ തന്നെ മാറ്റിയാൽ ഫലം Read More…


