മധുര: 2025-ൽ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ കരൂരിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച 41 പേരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ തീരുമാനത്തെ എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ രൂക്ഷമായി വിമർശിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണെങ്കിലും സർക്കാർ ജോലികൾ നേരിട്ട് നൽകിയത് ലക്ഷക്കണക്കിന് യുവജനങ്ങളോടുള്ള അനീതിയാണെന്ന് അദ്ദേഹം ആരോപിച്ചു. മത്സരപരീക്ഷകൾ എഴുതി സർക്കാർ ജോലി നേടാൻ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കാത്തിരിക്കുന്ന സാധാരണ കുടുംബങ്ങളിലെ Read More…


