ചെന്നൈ: സംസ്ഥാനത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നുവെന്ന ആരോപണവുമായി തമിഴ്നാട് സർക്കാരിനെതിരെ ബിജെപി രംഗത്ത്. ജനങ്ങൾ ഭയപ്പാടോടെയാണ് ജീവിക്കുന്നതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ബിജെപി ആരോപിച്ചു. ഒരു ദിവസം തന്നെ സംസ്ഥാനത്ത് അഞ്ച് പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിനിരയായതായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആരോപിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 18-ന് സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗുമ്മിഡിപ്പൂണ്ടിക്ക് സമീപം മൂന്ന് വയസുകാരി ലൈംഗികാതിക്രമത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. Read More…


