തിരുവനന്തപുരം: വിഞ്ജാന സമ്പദ്ഘടനക്കനുയോജ്യമായ രീതിയിൽ ഉന്നതവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഉപദേശക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഇടപെടലിലൂടെ മികച്ച ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൃഷി,വ്യവസായം തുടങ്ങിയ മേഖലകൾക്ക് മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന രീതിയിൽ സമഗ്രമായ പരിഷ്ക്കരണം സാധ്യമായിട്ടുണ്ടോയെന്ന് വിമർശനാത്മകമായി പരിശോധിക്കണം. സംസ്ഥാനത്തെ സാമ്പത്തിക പ്രയാസം ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിക്കാതെ പ്രവർത്തനങ്ങളെ നിലവിൽ ഏകോപിപ്പിക്കുകയാണ്. സർവകലാശാലകളിലെ മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തുകയും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തലും സമയബന്ധിതമായി നടത്തണം.ഇത് ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ദിശാബോധം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related Articles
കണ്ണൂർ എഡിഎം മരണത്തിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ (16-10-2024) രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യത്തിലാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നീളുന്ന ഹർത്താലിൽ അവശ്യ സർവീസുകളും വാഹനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ദിവ്യ ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിൽ എത്തി ഉദ്യോഗസ്ഥനെ അപമാനിച്ചുവെന്നും അത് ആത്മഹത്യാ പ്രേരണയായി എന്നുമാണ് ബിജെപിയുടെ ആരോപണം.
ലേബർഫെഡിന്റേത് തൊഴിലാളി സൗഹൃദ പദ്ധതികൾ: മന്ത്രി വി എൻ വാസവൻ
തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയും കാലാനുസൃത പരിശീലന പരിപാടികൾ ആവിഷ്ക്കരിച്ചും ലേബർഫെഡ് നടപ്പിലാക്കുന്നത് തൊഴിലാളി സൗഹൃദ പദ്ധതികളാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരം സഹകരണ സംഘം രജിസ്ട്രാർ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലേബർ ഫെഡ് അംഗസംഘങ്ങളിലെ തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസ് പ്രഖ്യാപനവും ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി സാമൂഹിക സുരക്ഷ ഒരുക്കുന്നതാണ്. Read More…
ഉപഭോക്തൃവിധി,വാറണ്ട് അയച്ചപ്പോൾ കമ്പനി എം ഡി വിധിസംഖ്യ നൽകി കേസ് അവസാനിപ്പിച്ചു.
വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഉപഭോക്തൃകോടതി വാറണ്ട് പുറപ്പെടുവിച്ചപ്പോൾ എതിർകക്ഷി വിധിസംഖ്യ നൽകി കേസ് അവസാനിപ്പിച്ചു. ചാലക്കുടി പോട്ട സ്വദേശി ബെർളി സെബാസ്റ്റ്യൻ ഫയൽ ചെയ്ത ഹർജിയിലാണ്, തൃശൂർ കുട്ടനെല്ലൂരിലുള്ള ഇറാം മോട്ടോർസ് പി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, പോലീസ് മുഖേനെ വാറണ്ട് അയച്ചപ്പോൾ സംഖ്യ നൽകി ഇപ്രകാരം തീർക്കുകയുണ്ടായത്. വാഹനബുക്കിംഗ് റദ്ദ് ചെയ്തിട്ടും ബുക്കിംഗ് സംഖ്യ തിരികെ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബെർളിക്ക് ബുക്കിംഗ് തുക 25000 രൂപയും നഷ്ടപരിഹാരവും നൽകുവാൻ വിധിയായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി Read More…