ദാമൻ: ദാമനിൽ നിന്ന് ഡൽഹിയിലേക്കുള്ള ആദ്യ നേരിട്ടുള്ള വിമാന സർവീസ് വ്യാഴാഴ്ച ആരംഭിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചറാപുയും ദാദ്രാ-നഗർ ഹവേലി, ദാമൻ-ദിയു അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലും ചേർന്നാണ് പുതുതായി പ്രവർത്തനം ആരംഭിച്ച നമോ വിമാനത്താവളത്തിൽ നിന്ന് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. അലയൻസ് എയർ ആണ് സർവീസ് നടത്തുന്നത്.
124 രൂപ കോടി ചെലവിൽ നിർമിച്ച വിമാനത്താവളത്തിന് പ്രതിവർഷം 3.67 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. പുതിയ സർവീസോടെ ദാമനിൽ നിന്ന് ഡൽഹിയിലെത്താൻ ഇനി ഏകദേശം രണ്ടര മണിക്കൂർ മതിയാകും.
പ്രാദേശിക വ്യോമഗതാഗതം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഉഡാൻ പദ്ധതിയുടെ ഭാഗമായാണ് സർവീസ് ആരംഭിച്ചത്. ഇത് ദാമനിലെ വ്യവസായം, വിനോദസഞ്ചാരം, മത്സ്യബന്ധന മേഖല എന്നിവയ്ക്ക് കൂടുതൽ വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.





