ന്യൂഡൽഹി: ചെറിയ തുകയുള്ള ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്ന ഉപഭോക്താക്കൾക്കും ഇനി നഷ്ടപരിഹാരത്തിന് അർഹത ലഭിക്കും. ഇത്തരം കേസുകളിൽ പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നൽകാനുള്ള പുതിയ ചട്ടക്കൂട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചു. പണനയ അവലോകന ചർച്ചകൾക്ക് പിന്നാലെയാണ് ഈ നിർണായക തീരുമാനം പുറത്തുവിട്ടത്. ഡിജിറ്റൽ പേയ്‌മെന്റുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി പ്രത്യേക നടപടികൾ പരിഗണിക്കുന്നതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തി ഒരു ചർച്ചാപത്രം ഉടൻ Read More…


