Kerala News

മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്: ഒരാഴ്ചയ്ക്കകം പരിഹാരമില്ലെങ്കില്‍ ടോള്‍ നിര്‍ത്തല്‍; ഹൈക്കോടതി

കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത മേഖലയിലെ ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ ഒരാഴ്ചയുടെ സമയം നല്‍കി ഹൈക്കോടതി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കാലതാമസം തുടര്‍ന്നാല്‍ ടോള്‍ പിരിവ് നിര്‍ത്തേണ്ടി വരുമെന്നുതന്നെ കോടതിയുടെ ശക്തമായ മുന്നറിയിപ്പുമുണ്ട്.

യാത്രക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാനാകാത്ത റോഡില്‍ ടോള്‍ പിരിവിന് യുക്തി ഇല്ലെന്നു കോടതി കുറ്റപ്പെടുത്തി. “യാത്രക്കാര്‍ക്കാണ് ആദ്യം പ്രാധാന്യം. ടോള്‍ പിരിയുമ്പോള്‍ നല്ല റോഡ് ഉറപ്പാക്കണം. സഞ്ചാരയോഗ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമാണ് റോഡെങ്കില്‍ ടോള്‍പിരിവ് നിര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്നും ” ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ജോണ്‍സണ്‍ ജോണും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും പ്രശ്‌നം തുടരുന്നതിനാല്‍ ദേശീയപാത അതോറിറ്റി കടുത്ത വിമര്‍ശനമാണ് നേരിട്ടത്. “പൊതുവിശ്വാസത്തിലാണ് യാത്രക്കാര്‍ ടോള്‍ നല്‍കുന്നത്. അതിനാല്‍ അതിനര്‍ഹമായ സേവനം അവര്‍ക്ക് ലഭിക്കണം,” കോടതി ഓര്‍മ്മിപ്പിച്ചു.

ടോള്‍ പിരിവ് നിര്‍ത്താതിരിക്കാന്‍ ദേശീയപാത അതോറിറ്റി കാരണം കാണിക്കണമെന്ന് കോടതിയും നിര്‍ദേശിച്ചു. കേസ് 16-ാം തിയതി പരിഗണിക്കാനാണ് നീട്ടിയിരിക്കുന്നത്.

പാലിയേക്കര മുതല്‍ അങ്കമാലി വരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് പ്രധാനമായും അനുഭവപ്പെടുന്നത് എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *