ചെന്നൈ: കേന്ദ്രസർക്കാർ നിർദേശിച്ച മണ്ഡല പുനർനിർണയ (Delimitation) നടപടിയും അത് തമിഴ്നാടിന് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു.
ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ചെന്നൈയിലെ കലൈവാണർ അരങ്ങത്തിൽ യോഗം ചേരും. കേന്ദ്രത്തിൻ്റെ നിർദിഷ്ട മണ്ഡല പുനർനിർണയ നടപടിയും അതുവഴി സംസ്ഥാനത്തിൻ്റെ പാർലമെൻ്ററി പ്രാതിനിധ്യത്തിന് ഉണ്ടാകാനിടയുള്ള മാറ്റങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, യോഗം ഡിഎംകെ എംപിമാർ ബഹിഷ്‌കരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
തമിഴ്നാട് ചീഫ് സെക്രട്ടറി എം. സായ് കുമാർ ഓഗസ്റ്റ് 6, 7 തീയതികളിലായി സംസ്ഥാനത്തെ എംപിമാർക്ക് പ്രത്യേകം ക്ഷണക്കത്തുകൾ അയച്ചിരുന്നു. സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.





