Entertainment India News Politics

ടിവികെയ്ക്ക് പിന്തുണയേകി മുസ്ലിം ലീഗ്; വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ ടിവികെ അധ്യക്ഷനും സിനിമ നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്യും. കേവല ഭൂരിപക്ഷത്തിനായി ഇത്രയും നാള്‍ മറ്റ് പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതിനെ തുടര്‍ന്നാണിത്. തമിഴ്‌നാട് നിയമസഭയില്‍ ആക 234 അംഗങ്ങളാണുള്ളത്. ഇതില്‍ 118 എംഎല്‍എമാരുടെ ഭൂരിപക്ഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാനായി വേണ്ടത്. 107 സീറ്റുകളിലാണ് ടിവികെ പാര്‍ട്ടി വിജയിച്ചത്.11 എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഇന്ന് തമിഴ്‌നാട് ഗവര്‍ണറുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഫലം വന്നതിന് തൊട്ട് പിറകെ 5 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് Read More…

India News Politics

സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി; നിരാശരായി മടങ്ങി ടിവികെ പ്രവർത്തകർ

തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിച്ച് വ്യാഴാഴ്ച നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ പ്രവർത്തകർ ചടങ്ങ് നടക്കാതിരുന്നതോടെ നിരാശരായി മടങ്ങി. ടിവികെയുടെ നിരവധി പ്രവർത്തകരാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. കോയമ്പത്തൂർ, അരുമ്പാക്കം ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകർ സ്റ്റേഡിയം പൂട്ടിയ നിലയിലാണ് കണ്ടതെന്നും ചടങ്ങിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്നും പറഞ്ഞു. രാവിലെ തന്നെ വേദിയിലെത്തിയ നിരവധി ആരാധകരും പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങ് നടക്കാത്തതിൽ നിരാശരായാണ് Read More…

India News Politics

ടിവികെ മുന്നേറ്റം തടയാൻ ഡിഎംകെ–എഐഎഡിഎംകെ ചർച്ചകൾ നടക്കുന്നു?

തമിഴ്നാട്ടിൽ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) മുന്നേറ്റം തടയാൻ പഴയ വൈരികൾ ഒന്നിക്കുന്നു. ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) തമ്മിൽ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. കോൺഗ്രസ് ടിവികെയുമായി കൈകോർത്തതിന് പിന്നാലെയാണ് ഈ ചർച്ചകൾ ശക്തമായത്. ഇതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്. അതേസമയം, ഈ റിപ്പോർട്ടുകളെ കുറിച്ച് ഡിഎംകെയും എഐഎഡിഎംകെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. Read More…

India News Politics

തിരുച്ചിറാപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വിജയ് വിജയം; വൻ ഭൂരിപക്ഷത്തോടെ ഇരട്ട ജയം

നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന് (ടിവികെ) തമിഴ്നാട്ടിൽ ശ്രദ്ധേയ നേട്ടം. തിരുച്ചിറാപ്പള്ളി ഈസ്റ്റ് നിയോജക മണ്ഡലത്തിൽ വിജയ് 27,416 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈ നിയോജക മണ്ഡലത്തിൽ വിജയ് ആകെ 91,381 വോട്ടുകളാണ് നേടിയത്. ഇതിനൊപ്പം പെരമ്പൂരിലും 53,715 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഇരട്ട വിജയം നേടി. ഗാന്ധി മാർക്കറ്റും റോക്ക്‌ഫോർട്ട് പ്രദേശവും ഉൾപ്പെടെ തിരുച്ചിറപ്പള്ളിയിലെ വിവിധ മേഖലകളിലായി നടത്തിയ ഉജ്ജ്വല പ്രചാരണമാണ് വിജയിയുടെ വിജയം ഉറപ്പിച്ചതെന്ന് വിലയിരുത്തുന്നു. ടിവികെയുടെ ഉയർന്നുവരുന്ന സ്വാധീനം Read More…

India News Politics

തമിഴ്നാട്ടില്‍ പോളിംഗ് സമയം നീട്ടണം: തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ച് വിജയ്

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനിടെ പോളിംഗ് സമയം രാത്രി 8 മണിവരെ നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ച് നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ പല പോളിംഗ് ബൂത്തുകളിലും നീണ്ട നിരയാണുള്ളത്. അതുകൊണ്ട് 2 മണിക്കൂർ സമയം കൂടുതൽ നൽകണമെന്നാണ് ആവശ്യം. വോട്ടര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി അടിയന്തര പൊതുഗതാഗത സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പോളിംഗ് Read More…

India News

വിജയുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിക്ക് ‘വിസില്‍’ ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. തെരഞ്ഞെടുപ്പ് ചിഹ്നം ആവശ്യപ്പെട്ട് ടിവികെ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. തമിഴ്‌നാട്ടില്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് വിജയിന്റെ ടിവികെ പാര്‍ട്ടി. വിസില്‍ ചിഹ്നം അനുവദിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്തു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് ടിവികെ നേതാക്കള്‍ സൂചിപ്പിച്ചു. ജാഗ്രത, ഉത്തരവാദിത്തം, ജനങ്ങളുടെ പങ്കാളിത്തം എന്നിങ്ങനെ Read More…

India News

കരൂര്‍ ദുരന്തം: വിജയ് പ്രതിയാകാന്‍ സാധ്യത; മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം ഫെബ്രുവരിയില്‍

ന്യൂഡല്‍ഹി: കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയെ പ്രതിചേര്‍ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും. വിജയ്‌ക്കൊപ്പം തമിഴ്‌നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കാനാണ് സാധ്യത. നിലവില്‍ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. വിജയ്‌ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വിജയ്ക്ക് മുന്‍പാകെ 90 Read More…

India News

വിജയ് സിബിഐക്ക് മുന്നില്‍; കരൂര്‍ കേസില്‍ ഇന്ന് ചോദ്യം ചെയ്യും

ചെന്നൈ: 41 പേരുടെ ജീവന്‍ നഷ്ടമായ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ടു നടനും ടിവികെ നേതാവുമായ വിജയ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നു ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകും. രാവിലെ 7നു സ്വകാര്യ വിമാനത്തില്‍ ചെന്നൈയില്‍ നിന്നു പുറപ്പെട്ട വിജയ്, ഉച്ചയോടെ സിബിഐ ഓഫിസിലെത്തും. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ബിഎന്‍എസ്എസ് സെക്ഷന്‍ 179 പ്രകാരം സിബിഐ നേരത്തെ വിജയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. 2025 സെപ്റ്റംബര്‍ 27-ന് തമിഴ്നാട്ടിലെ കരൂരില്‍ നടന്ന ടിവികെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ Read More…

India News

കരൂര്‍ ദുരന്തം: വിജയ് ഇന്ന് മരിച്ചവരുടെ കുടുംബത്തെ കാണും, കൂടിക്കാഴ്ച മഹാബലിപുരത്തെ റിസോര്‍ട്ടില്‍

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് നടത്തുന്ന കൂടിക്കാഴ്ച ഇന്ന്. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. വിപുലമായ സൗകര്യങ്ങലാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി റിസോര്‍ട്ടിലെ 50 മുറികള്‍ ബുക്ക്‌ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവരെ വീടുകളില്‍ നിന്ന് കാറുകളില്‍ കരൂരിലെത്തിച്ച ശേഷം എട്ട് ബസുകളിലായാണ് മഹാബലി പുരത്തേക്ക് എത്തിച്ചത്. 38 കുടുംബങ്ങളെ ചെന്നൈയിലേക്ക് Read More…

India News

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണമില്ല; ടിവികെയ്ക്കും തമിഴ്‌നാട് സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ചെന്നൈ:  കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കള്‍ ശക്തി കക്ഷിയുടേത് ഉള്‍പ്പെടെ രണ്ട് ഹര്‍ജികളാണ്, മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി രാഷ്ട്രീയ താല്‍പ്പര്യം വെച്ചുള്ളതാണെന്നും, ഹര്‍ജിക്കാര്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എം ദണ്ഡപാണി, എം ജോതിരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. റാലിയില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാതിരുന്നതിന് വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയെ വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെ Read More…