2025 മാർച്ച് 30നകം കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കൊട്ടാരക്കരയിൽ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
ക്യാമ്പയിൻ പ്രകാരം ജൈവവും അജൈവവും മാലിന്യങ്ങളെ 100% ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരിക്കുമെന്നും, ജൈവ മാലിന്യ സംസ്‌കരണം വീടുകളിലും പൊതു ഇടങ്ങളിലും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 90% വീടുകളിലും വാതിൽപ്പടി മാലിന്യ ശേഖരണ സംവിധാനം നിലവിൽ തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്നും 17,809 മിനി എംസിഎഫുകൾ, 1,293 എംസിഎഫുകൾ, 124 ആർആർഎഫുകൾ തുടങ്ങിയ സംവിധാനങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
2025 ജനുവരി 26നകം എല്ലാ പട്ടണങ്ങളെയും മാലിന്യമുക്തമാക്കാനുള്ള പദ്ധതിയിലൂടെ കേരളം വൃത്തിയുള്ള സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.





