കുന്നംകുളം: ബി.ജെ.പി ദേശീയ തലത്തിൽ നടത്തിവരുന്ന മെബർഷിപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജ് പരിസരത്ത് മെമ്പർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. യുവമോർച്ച തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി വി.ആർ സജിത്ത് വിദ്യർത്ഥികൾക്ക് മെമ്പർഷിപ്പ് നൽകികൊണ്ട് മെമ്പർഷിപ്പ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം ഭാരവാഹികളായ അഭിലാഷ് കടങ്ങോട്, വിനീഷ് ചെറുവത്താനി ക്യാമ്പിന് നേതൃത്വം നൽകി. കടങ്ങോട് ഗ്രാമപഞ്ചായത്ത് അംഗം എം.വി ധനീഷ്, നഗരസഭാ കൗൺസിലർ ബിനുപ്രസാദ്, ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം പ്രദീപ് കിഴൂർ എന്നിവർ പങ്കെടുത്തു.
Related Articles
പാലിയേക്കര ടോൾ ബൂത്ത്, പണികൾ പൂർത്തിയായില്ല, മാഞ്ഞു പോകുന്ന കൃത്യവിവരങ്ങൾ രേഖപ്പെടുത്താത്ത രശീതി, യാത്രക്കാരന് 10000 രൂപ നഷ്ടം നല്കുവാൻ വിധി.
തൃശൂർ: പണികൾ പൂർത്തിയാകാത്ത റോഡ്, ടോൾ കൊടുത്ത് ഉപയോഗിക്കേണ്ടിവന്നുവെന്നും, വിവരങ്ങൾ രേഖപ്പെടുത്താതെ മാഞ്ഞു പോകുന്ന രശീതി നല്കിയെന്നും ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂരിലെ ഇൻഷൂറൻസ് ഇൻവെസ്റ്റിഗേറ്റർ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് പാലിയേക്കര ടോൾ ബൂത്ത് നിയന്ത്രിക്കുന്ന തൃശൂരിലെ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും എറണാകുളത്തുള്ള നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ളിമെൻ്റേഷൻ യൂണിറ്റിനെതിരെയും ഇപ്രകാരം വിധിയായതു്. ജോർജ് തട്ടിൽ ടോൾ ഫീസ് നൽകി തൃശൂരിൽ Read More…
ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിഡിന്റെ സ്വത്തുക്കൾ ജപ്തി ചെയ്തു കൊണ്ടുതൃശൂർ മൂന്നാം അഡിഷണൽ ജില്ല കോടതി ഉത്തരവായി
ഹൈറിച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതി കളുടെസ്വത്ത് ജപ്തി ചെയ്തനടപടി സ്ഥിരപ്പെടുത്തണമെന്നതൃശ്ശൂർ ജില്ലാ കളക്ടർ ബോധിപ്പിച്ച ഹർജിതേർഡ് അഡീഷണൽസെഷൻ കോടതി ജഡ്ജ് T K മിനിമോൾ അനുവദിച്ചു ഉത്തരവായി.ജില്ല കളക്ടർ പബ്ലിക് പ്രോസീക്യൂട്ടർ മുഖേന ബോധിപ്പിച്ച ഹർജിയിൽഹൈറിച്ചിന്റെയും, ഹൈറിച്ച് ഡയറക്ടർ മാരുടെയും ഭൂസ്വത്തുകളും വാഹനങ്ങളും ബാങ്ക് അക്കൗണ്ടകളുമാണ് ജപ്തി ചെയ്തത്.ഇപ്രകാരം ജപ്തി ചെയ്തതിൽ 11 വാഹനങ്ങളും 5 വില്ലേ ജുകളിലായി സ്ഥിതിചെയുന്ന ഭൂമിയും കൂടാതെ 67 ബാങ്ക് അക്കൗണ്ടു കളിലായി ഉള്ള 210 കോടിയിൽ അധികം Read More…
ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡൻ്റിനെതിരായ കള്ളക്കേസ് സി പി എമ്മിൻ്റെ പ്രതികാര നടപടി- പത്മജ വേണുഗോപാൽ.
ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപി നേടിയ ചരിത്ര വിജയത്തിൽ അസ്വസ്ഥരായ സിപിഎം നേതൃത്വത്തിന്റെ പ്രതികാര നടപടിയാണ് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ കെ അനീഷ് കുമാറിനെതിരായ കള്ളകേസെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞു. ജനവിധിയെ അംഗീകരിക്കാനുള്ള രാഷ്ട്രീയ മര്യാദ പിണറായിയും കൂട്ടരും കാണിക്കണം. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ സ്വത്ത് കണ്ടുകെട്ടിയതടക്കം തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിന് കണ്ടകശനിയാണ്.സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് സിപിഎം ബ്രാഞ്ച് കമ്മിറ്റിയോളം ചെറുതാകരുതെന്നും പത്മജ കൂട്ടിച്ചേർത്തു.