Kerala News Politics

കേരളത്തിൽ പട്ടിണി മരണങ്ങൾ  ഇല്ലാത്തതിന് കാരണം മോദി  സർക്കാർ: കെ.സുരേന്ദ്രൻ

കൊച്ചി: നരേന്ദ്രമോദി സർക്കാരുള്ളതു കൊണ്ടാണ് കേരളത്തിൽ പട്ടിണി മരണങ്ങളില്ലാത്തതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നടത്തുന്നത് പിആർ പ്രചരണം മാത്രമാണെന്നും തൃപ്പൂണിത്തുറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം സൗജന്യ റേഷൻ കൊടുക്കുന്നതും ശൗചാലയങ്ങൾ നിർമ്മിക്കുന്നതും ജൽജീൽവൻ  മിഷനിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നതും കേന്ദ്രസർക്കാരാണ്. പ്രധാനമന്ത്രി ആവാസ് യോജന  പദ്ധതിയിൽ ഏഴുലക്ഷം വീടുകളാണ് സംസ്ഥാനം വിഹിതം  കൊടുക്കാത്തത് കൊണ്ട് മാത്രം മുടങ്ങിക്കിടക്കുന്നത്. ഇങ്ങനെ നിരവധി  പദ്ധതികളാണ് സംസ്ഥാനവിഹിതം ഇല്ലാത്തത് കൊണ്ട് മുടങ്ങിക്കിടക്കുന്നത്.  അർബൻ പിഎംഎവൈ പദ്ധതിയിൽ സംസ്ഥാനം കരാർ പുതുക്കുന്നില്ല.  ജൽജീവൻമിഷൻ പദ്ധതിക്ക് സംസ്ഥാനം ഫണ്ട് നീക്കിവെക്കുന്നില്ല.  സംസ്ഥാനം സ്വന്തം ഖജനാവിൽ നിന്നും ആളുകളെ ദാരിദ്ര്യമുക്തമാക്കാൻ എന്താണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറയണം. സംസ്ഥാനം കണ്ടെത്തിയ 60,000ത്തിൽ വലിയ ഭാഗം സിപിഎമ്മുകാരാണ്. വീടുകളില്ലാതെ ടാർപോളിനുള്ളിൽ കിടക്കുന്ന  ആയിരങ്ങളാണ് കേരളത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങൾ ഇതുപോലത്തെ  തട്ടിപ്പ് പരിപാടി നടത്തുന്നില്ല. ഇന്ത്യയിൽ അതിദാരിദ്ര്യം മറികടക്കാൻ വലിയ  ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. സമ്പൂ‌ർണ വൈദ്യുതീകരണ സംസ്ഥാനം എന്ന്  പറയുന്നത് പോലത്തെ വ്യാജപ്രചരണമാണ് അതിദാരിദ്ര്യത്തിൻറെ കാര്യത്തിലും  നടക്കുന്നത്. അ‌ഞ്ചുലക്ഷം രൂപയാണ് മോദി സർക്കാർ ആയുഷ്മാൻ ഭാരത് ഇൻഷൂറൻസ് പദ്ധതിയിലൂടെ  നൽകുന്നത്. കേരളത്തിൽ അത് നൽകാതിരിക്കാനാണ് പിണറായി  സർക്കാർ ശ്രമിക്കുന്നത്.  പിഎം ശ്രീയിൽ നിലപാട് മാറ്റിയ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്കെ ഫണ്ട് കിട്ടിയില്ലെങ്കിൽ അതിനെ പറ്റി പറയേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹംപറഞ്ഞു. പിഎം ശ്രീ പഠിക്കാൻ ഏഴുപേരെ വെച്ചത് തലതിരിഞ്ഞ  സമീപനമാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Kerala News Politics

സർക്കാർ നടപടി ആത്മഹത്യപരം: കെ.സുരേന്ദ്രൻ

പിഎം ശ്രീ ഉടമ്പടിയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിഎം ശ്രീയിൽ അപാകതകളൊന്നുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തുറന്നു പറഞ്ഞതാണ്. എളുപ്പത്തിൽ പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല. ഏകപക്ഷീയമായി സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ല. എംഒയു പ്രകാരമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടി വരും. സിപിഐ പിണങ്ങിയെന്ന പേരിൽ കേന്ദ്രത്തിൻറെ അടുത്ത് പോയി കരാറിൽ നിന്നും പിന്മാറാൻ പിണറായി വിജയന് സാധിക്കില്ല. കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. സംസ്ഥാന സർക്കാരിൻറെ വിശ്വാസത നഷ്ടപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തോടും പൊതുജനങ്ങളോടും സർക്കാർ മാപ്പ് പറയണം.സിപിഐയുടെ ദുർവാശി നാടിന് ദോഷം ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Kerala News Politics

ദേശീയ വിദ്യാഭ്യാസനയം: ബിജെപി  നിലപാട് ശരിയായിരുന്നെന്ന്  സംസ്ഥാന സർക്കാരും അംഗീകരിച്ചു:  കെ.സുരേന്ദ്രൻ

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസനയത്തിൽ ഇപ്പോൾ കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ നിലപാട് ശരിയായിരുന്നെന്ന് സംസ്ഥാന സർക്കാരും  കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും അംഗീകരിച്ചുവെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ  അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷക്കാലം എൻഇപിയുടെ ഭാഗമായുള്ള ന്യൂതനമായ പദ്ധതികൾ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല. ഇനിയെങ്കിലും സമയം  വൈകിച്ച് കുട്ടികളെ ബുദ്ധിമുട്ടിക്കാതെ ഈ അദ്ധ്യയനവർഷം തന്നെ എൻഇപി  നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം. അനാവശ്യമായ വിവാദമുണ്ടാക്കി ജനങ്ങളെ  തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷമാണ് ഇപ്പോഴുള്ള വിവാദങ്ങളുടെ ഉത്തരവാദി.  വിദ്യാഭ്യാസമന്ത്രി ദേശീയ വിദ്യാഭ്യാസനയത്തിൽ ഒരു തെറ്റുമില്ലെന്നും ഞാൻ  മാറിയെന്നും പറയുന്നത് സ്വാഗതാർഹമാണ്. ഇത്രയും കാലം തടഞ്ഞുവെച്ചതിന്  ജനങ്ങളോട് മാപ്പ് പറയാനും ശിവൻകുട്ടി തയ്യാറാവണം. പിഎം ശ്രീ പദ്ധതി  നടപ്പാക്കുന്നത് കാശ് വാങ്ങാൻ മാത്രമാണെന്നും നയങ്ങൾ നടപ്പാക്കില്ലെന്നുമുള്ള  സിപിഎം വാദം പരിഹാസ്യമാണ്. കേന്ദ്രസർക്കാർ പറയുന്നതെല്ലാം ഇവിടെയും  നടക്കും. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പിഎം ശ്രീ  നടപ്പാക്കിയതാണ്. കേരളത്തിൽകോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.  കേരളം ഈ രാജ്യത്തിൻറെ ഭാഗം തന്നെയാണെന്ന് എല്ലാവരും മനസിലാക്കണം.  കരിക്കുലം പരിഷ്ക്കരണത്തിൽ കേന്ദ്രത്തിനും ഇടപെടാം. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിലുള്ളതാണ്.  കേന്ദ്രത്തിനും സംസ്ഥാനത്തിനും വിദ്യാഭ്യാസകാര്യത്തിൽ  ഇടപെടാം. കോൺഗ്രസ് തമസ്ക്കരിച്ച ചരിത്രം മോദി സർക്കാർ പഠിപ്പിക്കും. വീർ സവർക്കറെയും ഡോക്ടർ ഹെഡ്ഗവാറിനെയും പണ്ഡിറ്റ് ദീൻദയാലിനെയും പറ്റിയെല്ലാം കുട്ടികൾ പഠിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.   സിപിഐയെ പോലെ നിലപാടില്ലാത്ത വേറൊരുപാർട്ടി രാജ്യത്തില്ല. സിപിഐ  കുരയ്ക്കും പക്ഷെ കടിക്കില്ല. ബിനോയ് വിശ്വം പറഞ്ഞതൊന്നും ഇതുവരെ നടന്നിട്ടില്ല. മാവോയിസ്റ്റ് വേട്ട നടപ്പാകില്ലെന്നാണ് സിപിഐ പറഞ്ഞത്. അതൊന്നും  നടന്നില്ല. റേഷൻ പരിഷ്ക്കരണത്തെ എതിർത്തവരാണ് സിപിഐ. അവരുടെ മന്ത്രി ഭരിക്കുന്ന വകുപ്പ് തന്നെ വൺ ഇന്ത്യ വൺ റേഷൻ കാർഡ് നടപ്പാക്കി. ബിനോയ് വിശ്വം പറഞ്ഞാൽ ഒരു സിപിഐ മന്ത്രി പോലും രാജിവെക്കില്ല.  ആയുഷ്മാൻ ആരോഗ്യ മന്ദിർ പദ്ധതിനടപ്പാക്കില്ലെന്ന് പറഞ്ഞവർ അത് നടപ്പാക്കി.  പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പായിരിക്കുകയാണ്. കേന്ദ്രസർക്കാർ എന്ത്  തീരുമാനിച്ചാലും അത് കേരളത്തിലും നടപ്പാക്കും. എസ്ഐആറും കേരളത്തിൽ  നടപ്പിലാക്കും.2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്ഐആർ  കേരളത്തിലും നടപ്പാക്കും. വഖഫ് നിയമംഅംഗീകരിക്കില്ലെന്ന് പറഞ്ഞ് ഭരണ- പ്രതിപക്ഷം പാസാക്കിയ പ്രമേയമെല്ലാം മേശയിൽ വെച്ചാൽ മതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Kerala News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്  വൈകിച്ചത് വമ്പൻ സ്രാവുകളെ  രക്ഷിക്കാൻ: കെ.സുരേന്ദ്രൻ

ഉണ്ണികൃഷ്ണൻപോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് വമ്പൻ സ്രാവുകളെ രക്ഷിക്കാനാണന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷ കെ.സുരേന്ദ്രൻ. മുൻദേവസ്വം കമ്മീഷണറെയും മുൻ ദേവസ്വം പ്രസിഡൻറിനെയും  ഒരുപക്ഷെ സർക്കാർ അന്വേഷണപരിധിയിൽ കൊണ്ടുവന്നേക്കും. അതിനപ്പുറം ഒന്നുംസംഭവിക്കില്ലെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എ.പദ്മകുമാർ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടന്നത്. എൻ.വാസു എല്ലാത്തിനും  ഒത്താശ ചെയ്തു. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥൻമാർക്കറിയാം. സിപിഎമ്മിൻറെ  ഉന്നത നേതാക്കൾ അറിയാതെ ഇതൊന്നും നടക്കില്ല. സിപിഎമ്മിൻറെ  സംഘടനാരീതി എല്ലാവർക്കും അറിയാം. കേരളത്തിലെ ക്ഷേത്രങ്ങൾ  കൊള്ളയടിക്കാനുള്ള ആസൂത്രിതമായ ശ്രമം ആ കാലത്ത് നടന്നിട്ടുണ്ട്.  അന്വേഷണസംഘത്തിന് പുല്ലുവിലയാണ് ഇപ്പോഴും ദേവസ്വംബോർഡ് കൽപ്പിക്കുന്നത്. ഇന്നലെ ശബരിമലയിൽ സ്വർണപാളി സ്ഥാപിച്ചത് ഇതിൻറെ തെളിവാണ്. എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന്  സർക്കാരിന് ധാരണയില്ല. ഇപ്പോൾ ധൃതിപെട്ട് ഇതെല്ലാം നടത്തുന്നത് ആരെ  രക്ഷിക്കാനാണ്? ഹൈക്കോടതി അറിയാതെ ദേവസ്വംബോർഡ് എങ്ങനെയാണ്  സ്വർണപാളി വെക്കുന്നത്? ഉന്നതരിലേക്ക് പോവാതിരിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.  ടിപ്പു സുൽത്താൻ പരസ്യമായാണ് കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചത്.  പിണറായി വിജയൻ തൻറെ അനുയായികളെ വെച്ച് ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നു.  ശബരിമലയിൽ നിന്നും മാത്രമല്ല കേരളത്തിലെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിൽ നിന്നും സ്വർണം കവർന്നിട്ടുണ്ട്. ഹൈക്കോടതിയെ  കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഗൂഢാലോചനയിൽ  ആരൊക്കെ പങ്കാളികളായി എന്നത് അന്വേഷിക്കാൻ സർക്കാരിന് താത്പര്യമില്ല.  അടിയന്തരമായി കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ  സംസ്ഥാന സർക്കാർ തയ്യാറാവണം. വിശ്വാസികളുടെ വികാരം മാനിക്കാൻ  സർക്കാർ  തയ്യാറാവണം. ഇൻഡി മുന്നണി നേതാവായ വിഡി സതീശൻ പോലും കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന്  ആവശ്യപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. വോട്ട്ബാങ്കിന് വേണ്ടി വിദ്യാഭ്യാസമന്ത്രി ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ്  പറയുന്നത്. മുമ്പുള്ള കോടതിവിധികൾ ശിവൻകുട്ടി പരിശോധിക്കണം.  യൂണിഫോം തീരുമാനിക്കേണ്ടത് സ്കൂളുകളാണെന്ന് കോടതി പറ‌ഞ്ഞിട്ടുണ്ട്.  ഹിജാബ് വിഷയം ഉയർത്തിക്കൊണ്ടു വരുന്നത് മതഭീകരവാദ സംഘടനകളാണ്.  ക്രിസ്ത്യൻ മാനേജ്മെൻറുകളും മറ്റ് സ്വകാര്യ മാനേജുമെൻറുകളും നടത്തുന്ന  സ്കൂളുകളിൽ പോയി ഹിജാബ് ധരിക്കണമെന്നും നമാസ് നടത്തണമെന്നും പറയുന്നതിന് പിന്നിൽ അത്ര നല്ല ഉദ്ദേശമല്ല. കേരളത്തിൽ അസ്വസ്ഥതകളുണ്ടാക്കി സമൂഹത്തെ  ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന മതഭീകരവാദികളാണ് ഇതിന് പിന്നിൽ മുസ്ലിംലീഗ്  അടക്കമുള്ള പാർട്ടികൾ തീവ്രനിലപാട് സ്വീകരിക്കുകയാണ്. ഹൈബി ഈഡൻറെ  നിലപാട് ലജ്ജാകരമാണ്. പോപ്പുലർഫ്രണ്ടിന് മുമ്പിൽ ദയനായമായി  മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Kerala News

പിണറായി വിജയൻ ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രക്കൊള്ളക്കാരൻ: കെ.സുരേന്ദ്രൻ

കോഴിക്കോട്: ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രകൊള്ളക്കാരനായി മുഖ്യമന്ത്രി പിണറായി വിജയൻ  മാറിയെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയിൽ നിന്നും പുറത്തുവരുന്ന വാ‌ർത്തകൾ ഞെട്ടിക്കുന്നതാണെന്നും ബിജെപി കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെഅദ്ദേഹംപറഞ്ഞു. ശബരിമലയിൽ മാത്രമല്ല കേരളത്തിൽ  അങ്ങിങ്ങോളം സ്വ‌ർണതട്ടിപ്പ് നടന്നിട്ടുണ്ട്. ബാലുശ്ശേരി കോട്ടയിലും മുക്കത്തും  നി‌ർമ്മല്ലൂരിലും ആറൻമുളയിലും ശാസ്താംകോട്ടയിലുമെല്ലാംതട്ടിപ്പ് നടന്നു. പിണറായി വിജയന്  സ്വർണം എന്നും ഒരുവീക്ക്നെസാണ്. എവിടെ കണ്ടാലും മുഖ്യമന്ത്രിയും മന്ത്രിമാരും  സ്വർണം അടിച്ചുമാറ്റും. ഉപദേശകൻമാർ ആരോ സ്വർണത്തിന് പവന് ഒരു ലക്ഷം രൂപയിലെത്തുമെന്ന ഉപദേശം മുഖ്യമന്ത്രിക്ക്കൊടുത്തു കാണും.  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന  സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായി.  കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്തുകയും കടത്തിയ സ്വർണം  പൊട്ടിച്ച് കൊണ്ടുപോവുകയും ചെയ്യുന്നതും കണ്ണൂരിലെ സിപിഎം ഗുണ്ടകളാണെന്നും സുരേന്ദ്രൻ പറഞ്ഞു.  2018 ശബരിമല കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷമാണ് കേരളത്തിലെ  ക്ഷേത്രങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ പിണറായി സർക്കാർ തുടങ്ങുന്നത്.  കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിൽ നിന്നും സ്വർണം അടിച്ചുമാറ്റാനുള്ള ശ്രമം  ആരംഭിക്കുന്നത് ആകാലഘട്ടത്തിലാണ്. ഇത് കേവലം ഉദ്യോഗസ്ഥൻമാരുടെ മാത്രം  തട്ടിപ്പല്ല. ദേവസ്വം മന്ത്രിമാരും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ട് നടക്കുന്നതാണ്.  അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്.  ക്ഷേത്രങ്ങളിലെ അറ്റകുറ്റപണി നടത്തേണ്ടത് അവിടെ തന്നെയാവണമെന്നാണ്  ദേവസ്വം നിയമം. എന്നാൽ ശബരിമലയിൽഇതെല്ലാം ലംഘിക്കപ്പെട്ടു. കായംകുളം  കൊച്ചുണിയെല്ലാം പിണറായി വിജയൻറെ മുമ്പിൽ തോറ്റുപോകും. കള്ളൻമാരും  കൊള്ളക്കാരുമാണ് കേരളം ഭരിക്കുന്നത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി  സുരേന്ദ്രൻ അറിയാതെ ഇതൊന്നും നടക്കില്ല. എല്ലാത്തിൻറെയും ആസൂത്രണം  കടകംപള്ളിയാണ്. ഒരു അയ്യപ്പസംഗമം നടത്തിയാൽ ശബരിമലയിൽ ചെയ്ത  പാപങ്ങളെല്ലാം  മാറുമെന്നാണ് പിണറായി വിജയൻ വിചാരിച്ചത്.  എത്ര സംഗമം നടത്തി പമ്പയിൽ കുളിച്ചാലും പിണറായി സർക്കാരിൻറെ പാപം  മാറില്ല. കോൺഗ്രസ് ഭരിച്ച സമയത്തും ക്ഷേത്രക്കൊള്ള നടന്നിട്ടുണ്ട്.  കോൺഗ്രസുകാരും അമ്പലംവിഴുങ്ങികളാണ്. ഹൈക്കോടതി ഇടപെട്ടതു കൊണ്ട്  മാത്രമാണ് ഇത്രയെങ്കിലുംഅന്വേഷണംനടന്നത്. കേന്ദ്ര ഏജൻസികളെ അന്വേഷണം  ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.  സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെപി പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ  പ്രസിഡൻറ് ടി.ദേവദാസ്, നോർത്ത് ജില്ലാ പ്രസിഡൻറ് സിആർ പ്രഫുൽ കൃഷ്ണ, ജില്ലാ  പ്രഭാരി കെ.രഞ്ജിത്ത്, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് നവ്യ ഹരിദാസ്,  മുതിർന്ന നേതാവ് വിവി രാജൻ, സഹപ്രഭാരി സത്യപ്രകാശ്, ജില്ലാ  ജനറൽസെക്രട്ടറിമാരായ ടിവി ഉണ്ണികൃഷ്ണൻ, രമ്യ മുരളി, എം. സുരേഷ് എന്നിവർ  സംസാരിച്ചു.

Kerala News

മാദ്ധ്യമങ്ങളെ ആക്രമിച്ചു വരുത്തിയിലാക്കാമെന്നു കോൺഗ്രസ്‌ കരുതേണ്ട: കെ സുരേന്ദ്രൻ

മാദ്ധ്യമങ്ങളെ ആക്രമിച്ചു വരുത്തിയിലാക്കാമെന്നു കോൺഗ്രസ്‌ കരുതേണ്ടെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. റിപ്പോർട്ടർ ചാനലിന്റെ തൃശൂർ ബ്യുറോക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ്‌ അതിക്രമത്തെ അപലപിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിന്റെ യുവ എംഎൽഎ നടത്തിയ പീഡന പരമ്പരയെ കുറിച്ച് വാർത്ത കൊടുത്തതിനാണ് ഈ അക്രമം എന്നത് ഞെട്ടിക്കുന്നതാണ്. ഭരണഘടന, ജനാധിപത്യം എന്നൊക്കെ നിരന്തരം പറയുന്ന രാഹുൽ ഗാന്ധി കേരളത്തിൽ കോൺഗ്രസ്‌ നടത്തുന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് മറുപടി പറയണം. പീഡനം നടത്തുന്നതും അവരെ സംരക്ഷിക്കുന്നതും മാദ്ധ്യമങ്ങളെ Read More…

Kerala News Politics

വിദേശത്ത് നിന്നും കേരളത്തിലേക്ക് അനധികൃതമായി പണമെത്തിക്കുന്ന അധോലോക സംഘമായി സിപിഎം മാറി: കെ.സുരേന്ദ്രൻ

വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം അധോലോക സംഘമായി മാറിയിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കടലാസ് കമ്പനികൾ ഉണ്ടാക്കി അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് വിദേശത്തുനിന്നും കോടിക്കണക്കിന് രൂപയാണ് സിപിഎം നേതാക്കളിലേക്ക് എത്തുന്നത്. ലോക കേരളസഭ നടക്കുമ്പോഴും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും വിദേശപര്യടനത്തിനിടെയും ഇത്തരത്തിൽ പണം എത്തിയിട്ടുണ്ട്. നേതാക്കളുടെയും മക്കളുടെയും അനധികൃത സ്വത്ത് സമ്പാധനത്തെ പറ്റിയും Read More…

Kerala News Politics

ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ അടക്കമുള്ളവരെ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ചു കമ്മീഷൻ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി

ജനങ്ങൾ തൃശ്ശൂരിൽ തോൽപ്പിച്ചതിന് സിപിഎം ഉം എൽഡിഎഫ് ഉം ബിജെപി യുടെ നെഞ്ചത്ത് കയറാൻ വന്നാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ . മുക്കാൽ ലക്ഷം വോട്ടിന് ജനങ്ങൾ തിരഞ്ഞെടുത്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എംപി ഓഫീസിലേക്ക് സമരം നടത്തി ബോർഡിൽ കരി ഓയിലൊഴിച്ച്, ചെരിപ്പുമാലയിട്ട നടപടി ജനാധിപത്യത്തെ അധിക്ഷേപിക്കുന്നതാണ്. തൃശ്ശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ അപമാനിക്കുന്നതാണ്.എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാസുരേന്ദ്രൻ പറഞ്ഞു. പ്രതിഷേധപ്രകടനം നടത്തിയ ബിജെപി Read More…

Kerala News

മലയാളത്തിന്റെ തീരാനഷ്ടം: കെ സുരേന്ദ്രൻ

എംകെ സാനു മാഷിന്റെ നിര്യാണം മലയാളത്തിന്റെ തീരാനഷ്ടമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഹാനായ സാഹിത്യ വിമർശകനെയാണ് കേരളത്തിന്‌ നഷ്ടമായത്. ശ്രീനാരായണ ദർശനങ്ങളിൽ അഗാധമായ പാണ്ഡിത്യം അദ്ദേഹം പുലർത്തി. എറണാകുളം മണ്ഡലത്തിലെ ജനപ്രതിനിധി എന്നനിലയിലും രാഷ്ട്രീയത്തിനു അതീതമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ബിജെപിയുമായി നല്ല ബന്ധം പുലർത്തിയ സാഹിത്യകാരനായിരുന്നു സാനു മാഷ്. കൊച്ചിയിൽ നടന്ന പ്രധാനമന്ത്രിയുടെ യുവം പരിപാടിയിലും മാഷ് പങ്കെടുത്തിരുന്നു. മാഷിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ സുരേന്ദ്രൻ അറിയിച്ചു.

Kerala News

വിഎസ്‌ അച്യുതാനന്ദന്റെ നിര്യാണത്തിൽ കെ സുരേന്ദ്രൻ അനുശോചിച്ചു

മുൻമുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ നിര്യാണത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യരംഗത്തു വലിയ പരിവർത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹം. സമരമുഖത്ത് വിഎസ്‌ കാഴ്ചവെച്ച പോരാട്ടങ്ങൾ വിസ്മരിക്കാനാവില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്വന്തം പാർട്ടിയിൽ പോലും പ്രതിപക്ഷ ശബ്ദം ഉയർത്താൻ വിഎസ്‌ ധൈര്യം കാണിച്ചുവെന്നും കെ സുരേന്ദ്രൻ അനുശോചിച്ചു.