കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ എല്ലാകാലത്തും കേരളം ഓർമ്മിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിൽ എത്രയോ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. പ്രകൃതിയുടെ സംരക്ഷണംകൂടിയാണ് വികസനമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മറക്കാൻ പാടില്ല. വയനാട് പോലെയുള്ള പ്രകൃതിലോല സ്ഥലത്ത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടാൻ ഗാഡിഗിൽ കാണിച്ച ജാഗ്രത മാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Tag: k surendran
ശബരിമല സ്വർണ്ണക്കാർക്കെതിരെ ജനം വിധിയെഴുതും: കെ.സുരേന്ദ്രൻ
കോഴിക്കോട്: ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിട്ടുണ്ടെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളിലേക്ക് എസ്.ഐ.ടി അന്വേഷണം പോകുന്നില്ലെന്നും കോഴിക്കോട് മൊടക്കല്ലൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പദ്മകുമാറിൻറെ അറസ്റ്റോടെ അന്വേഷണം പൂർണമായും നിലച്ചു. സ്വർണ്ണക്കൊള്ളക്കാർക്കെതിരെ ജനങ്ങൾ വിധി എഴുതും. യു.ഡി.എഫ് ഭരണകാലത്തും ദേവസ്വം ബോർഡുകളിൽ കൊള്ള നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെരണ്ട് മുന്നണികളും പ്രതിക്കൂട്ടിലാണ്. മതഭീകരവാദ സംഘടനകളുമായി ചേർന്നാണ് എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നത്. വികസനത്തെ പറ്റി രണ്ട് മുന്നണികളും സംസാരിക്കുന്നില്ല. കോഴിക്കോട് കോർപ്പറേഷനിൽ പി.എഫ്.ഐ നേതാക്കൾ സി.പി.എം നേതാക്കൾക്കൊപ്പം പ്രചരണം നടത്തുകയാണ്. യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുമായി പരസ്യസഖ്യത്തിലാണ്. രാഹുൽ മാങ്കൂട്ടത്തിനെ സഹായിക്കാൻ ഭരണപക്ഷത്തിൻറെ സഹായം ലഭിക്കുന്നുണ്ട്. പൊലീസ് കൃത്യമായ നിലപാട് എടുത്തിരുന്നെങ്കിൽ രാഹുൽ ഇപ്പോൾ അകത്ത് കിടന്നേനെ. എൻ.ഡി.എക്ക് ശുഭപ്രതീക്ഷയാണുള്ളത്. ഒന്നാംഘട്ടത്തിനെ പോലെ തന്നെ രണ്ടാംഘട്ടത്തിലും മുന്നേറ്റമുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സ്റ്റേയ്ക്ക് ഉത്തരവാദി സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടു കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലിസ് അറസ്റ്റ് വൈകിച്ചതിൻ്റെ തിരിച്ചടിയാണ് ഇപ്പോൾ കാണുന്നതെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി പരിഗണിച്ച കാര്യം പരിശോധിക്കാതെ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത് എന്താണെന്ന് മനസിലാകുന്നില്ല. ഹൈക്കോടതിയെ വിമർശിക്കുന്നില്ലെങ്കിലും ഒറ്റ നോട്ടത്തിൽ 15 വരെ അറസ്റ്റ് നീട്ടിയത് നീതീകരിക്കാനാവില്ല. അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാതിരുന്നത് സി.പി.എമ്മിൻ്റെ രാഷ്ട്രീയ താത്പര്യമായിരുന്നു. ജയിൽ Read More…
രാഹുലിനെതിരായ പരാതികൾ പൊലീസിന് കൈമാറാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണം: കെ.സുരേന്ദ്രൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ കെപിസിസിക്കും എഐസിസിക്കും നിരവധി ഇരകൾ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാൻ നേതൃത്വം തയ്യാറാകാത്തതെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പരസ്യമായി രാഹുലിന് എതിരെയുള്ള പരാതികളെ പറ്റി പറഞ്ഞിരിക്കുകയാണ്.ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത പ്രതിപക്ഷനേതാവ് എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരാതികൾ പൊലീസിനെ അറിയിക്കാത്തതെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിനെതിരെ രാഷ്ട്രീയ സദാചാരത്തിന്റെ മേലാണ് പ്രതിപക്ഷ നേതാവ് നിലപാടെടുത്തതെങ്കിൽ എന്തുകൊണ്ട് Read More…
രാഹുലിനോട് രാജിവെക്കാൻ കോൺഗ്രസ് ആവശ്യപ്പെടണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതെന്നും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്തസുണ്ടെങ്കിൽ രാഹുലിനെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും കോഴിക്കോട് മദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു. പരാതി കൊടുക്കാൻ മടിച്ച പലരുടെയും കഥ ആഭ്യന്തര വകുപ്പിനറിയാം. ആ പെൺകുട്ടികളുടെ കൂടി മൊഴി എടുക്കണം. രാഹുലിനെതിരെ പല പരാതികളും വി.ഡി സതീശൻ്റെ മുന്നിൽ എത്തിയിട്ടുണ്ട്. ഒരു നിമിഷം പോലും നിയമസഭ സാമാജികനായി തുടരാൻ അയാൾക്ക് അർഹതയില്ല. മുഖ്യമന്ത്രി അടിയന്തരമായി നിയമനടപടിയെടുക്കണം. കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയോ എന്നതല്ല വിഷയമെന്നും രാഹുൽ രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരാളെ വെച്ചിട്ടാണോ കോൺഗ്രസ് Read More…
എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ
കോഴിക്കോട്: ശബരിമല സ്വർണപാളി തട്ടിപ്പ് കേസിൽ കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് പന്നിയങ്കരയിൽ എൻഡിഎ സ്ഥാനാർത്ഥി നമ്പിടി നാരായണൻറെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികളെ ചോദ്യം ചെയ്യുന്നതിൻറെ എല്ലാ വിശദാംശങ്ങളും കോടതിയെ അറിയിക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ നിർദ്ദേശം. എന്നാൽ എല്ലാം എസ്ഐടി മുക്കുകയാണ് ചെയ്യുന്നത്. പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു. എന്നാൽ അതൊന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചില്ല. ഭരണത്തിൽ അത്രയും സ്വാധീനമുള്ളവരാണ് പ്രതികൾ. അവർക്ക് തെളിവുകൾ നശിപ്പിക്കാൻ സാധിക്കും. അന്വേഷണ സംഘം കടകംപ്പള്ളിയെ ചോദ്യം ചെയ്യുന്നത് വൈകിക്കുകയാണ്. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണിതെന്ന് എല്ലാവർക്കും അറിയാം. പദ്മകുമാറിൻറെ അറസ്റ്റ് വൈകിച്ചത് തെളിവ് ഇല്ലാതാക്കാൻ വേണ്ടിയാണ്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനം സഹകരിക്കാത്തതിനാൽ കേന്ദ്രപദ്ധതികളുടെ ഗുണം കേരളത്തിന് ലഭിക്കുന്നില്ല: കെ.സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ കേന്ദ്രപദ്ധതികളുടെ ഗുണം പൂർണമായും കേരളത്തിന് ലഭിക്കുന്നില്ലെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുകയാണ്. 7,600 കോടി കേന്ദ്രവിഹിതം നൽകിയിട്ടും കേരളം ഫണ്ട് അനുവദിച്ചില്ലെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അർബൻ പിഎംഎവൈ പദ്ധതി മുടങ്ങിയതും പിണറായി വിജയൻ സർക്കാർ കാരണമാണ്. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന കേരളത്തിൽ മുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ ഗ്രാമപ്രദേശങ്ങൾക്ക് ഏറെ ഗുണകരമായ പദ്ധതിയാണിത്. കേരളത്തിലെ വലിയ Read More…
തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാൻ കെ.മുരളീധരൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
കോഴിക്കോട്: തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാനാണ് കെ.മുരളീധരൻ ശ്രമിക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ജയിക്കാതിരിക്കാനാണ് യുഡിഎഫ് ഇപ്പോൾ കാണിക്കുന്ന ഉത്സാഹമെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിൽ പലയിടത്തും എൽഡിഎഫ്- യുഡിഎഫ് സഖ്യങ്ങളുണ്ട്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും രഹസ്യ സഖ്യത്തിലാണ്. പാലക്കാടും പന്തളവും നില നിർത്തി കൂടുതൽ നഗരസഭകൾ എൻഡിഎ പിടിച്ചെടുക്കും. തിരുവനന്തപുരത്ത് ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് അന്തിമരൂപമായി കഴിഞ്ഞുവെന്നും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം Read More…
നഗരസഭയിൽ കണ്ടത് രാജ്യത്തെ ഏറ്റവും വലിയ അഴിമതി : കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികൾ നടന്ന കോർപ്പറേഷനാണ് തിരുവനന്തപുരം നഗരസഭയെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഏറ്റവും പാവപ്പെട്ട പട്ടിക ജാതി വിഭാഗങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് പോലും വേറെ ബാങ്ക് അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തി. കോടികളുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ കൊള്ള നടത്തി മാസങ്ങളോളം ജനങ്ങളെ നഗരസഭയും മേയറും ബുദ്ധിമുട്ടിച്ചു. ആധുനിക നഗരവത്ക്കരണത്തിന് ഏറ്റവും അനുയോജ്യരായ കേന്ദ്ര സർക്കാർ ഭരി ക്കുന്ന ഈ സമയത്ത് അത് Read More…
കേരളത്തിൽ പട്ടിണി മരണങ്ങൾ ഇല്ലാത്തതിന് കാരണം മോദി സർക്കാർ: കെ.സുരേന്ദ്രൻ
കൊച്ചി: നരേന്ദ്രമോദി സർക്കാരുള്ളതു കൊണ്ടാണ് കേരളത്തിൽ പട്ടിണി മരണങ്ങളില്ലാത്തതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നടത്തുന്നത് പിആർ പ്രചരണം മാത്രമാണെന്നും തൃപ്പൂണിത്തുറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം സൗജന്യ റേഷൻ കൊടുക്കുന്നതും ശൗചാലയങ്ങൾ നിർമ്മിക്കുന്നതും ജൽജീൽവൻ മിഷനിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നതും കേന്ദ്രസർക്കാരാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഏഴുലക്ഷം വീടുകളാണ് സംസ്ഥാനം വിഹിതം കൊടുക്കാത്തത് കൊണ്ട് മാത്രം മുടങ്ങിക്കിടക്കുന്നത്. ഇങ്ങനെ നിരവധി പദ്ധതികളാണ് സംസ്ഥാനവിഹിതം ഇല്ലാത്തത് കൊണ്ട് മുടങ്ങിക്കിടക്കുന്നത്. അർബൻ പിഎംഎവൈ പദ്ധതിയിൽ സംസ്ഥാനം കരാർ പുതുക്കുന്നില്ല. ജൽജീവൻമിഷൻ പദ്ധതിക്ക് സംസ്ഥാനം ഫണ്ട് നീക്കിവെക്കുന്നില്ല. സംസ്ഥാനം സ്വന്തം ഖജനാവിൽ നിന്നും ആളുകളെ ദാരിദ്ര്യമുക്തമാക്കാൻ എന്താണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറയണം. സംസ്ഥാനം കണ്ടെത്തിയ 60,000ത്തിൽ വലിയ ഭാഗം സിപിഎമ്മുകാരാണ്. വീടുകളില്ലാതെ ടാർപോളിനുള്ളിൽ കിടക്കുന്ന ആയിരങ്ങളാണ് കേരളത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങൾ ഇതുപോലത്തെ തട്ടിപ്പ് പരിപാടി നടത്തുന്നില്ല. ഇന്ത്യയിൽ അതിദാരിദ്ര്യം മറികടക്കാൻ വലിയ ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനം എന്ന് പറയുന്നത് പോലത്തെ വ്യാജപ്രചരണമാണ് അതിദാരിദ്ര്യത്തിൻറെ കാര്യത്തിലും നടക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് മോദി സർക്കാർ ആയുഷ്മാൻ ഭാരത് ഇൻഷൂറൻസ് പദ്ധതിയിലൂടെ നൽകുന്നത്. കേരളത്തിൽ അത് നൽകാതിരിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. പിഎം ശ്രീയിൽ നിലപാട് മാറ്റിയ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്കെ ഫണ്ട് കിട്ടിയില്ലെങ്കിൽ അതിനെ പറ്റി പറയേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹംപറഞ്ഞു. പിഎം ശ്രീ പഠിക്കാൻ ഏഴുപേരെ വെച്ചത് തലതിരിഞ്ഞ സമീപനമാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.







