വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കരകൗശല തൊഴിലാളികളുമായും നെയ്ത്തുകാരുമായും കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൌപതി മുർമു. രാഷ്ട്രപതി ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. രാജ്യത്തിൻ്റെ ജീവിച്ചിരിക്കുന്ന പൈതൃകങ്ങളിൽ മികച്ച ഉദാഹരണമാണ് ഇവരെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ വർഷം ജനുവരി 26ന് രാഷ്ട്രപതി ഭവനിൽ നടന്ന ‘അറ്റ് ഹോം’ സ്വീകരണച്ചടങ്ങിനായുള്ള ക്ഷണക്കിറ്റുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃക പ്രദർശനവും ഒരുക്കുന്നതിൽ പങ്കെടുത്തവരാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്. നാഗാലാൻ്റിലെ കരകൗശല തൊഴിലാളികൾ വാഴനാരും മുളയും ഉപയോഗിച്ച് കൊട്ടകൾ നിർമിച്ചപ്പോൾ അസമിലെ നെയ്ത്തുകാർ ഷാളുകളാണ് തയ്യാറാക്കിയത്. Read More…


