സ്പീക്കർ കസേരയിലിരുന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭ നിയന്ത്രിക്കുമ്പോൾ പേരിലെ ഇൻഷ്യൽ മാറിപ്പോയാൽ പ്രസംഗിക്കാൻ എഴുന്നേൽക്കുക വേറെ ആളായിരിക്കും. കണക്ക് കൃത്യമായി പറഞ്ഞാൽ 34 പേരാണ് ഇത്തവണ മറ്റൊരാളോട് സമാന പേരുള്ളവരായി സഭയിൽ ഉള്ളത്. ചിരിയുണർത്തുന്ന ചില ‘പേരുസാമ്യങ്ങൾ’ ഒന്ന് പരിശോധിക്കാം. സ്പീക്കർ മന്ത്രി കെ. മുരളീധരനെ വിളിക്കുമ്പോൾ ഒരുപക്ഷേ എഴുന്നേൽക്കുന്നത് ബിജെപിയിലെ വി.മുരളീധരനായിരിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് എന്തെങ്കിലും നിർദ്ദേശിക്കുമ്പോൾ ‘ചെന്നിത്തല’ എന്നു കൂടി ചേർത്തില്ലെങ്കിൽ ഒരുപക്ഷെ നിർദ്ദേശം അനുസരിക്കാൻ തയ്യാറായി നിൽക്കുക രമേഷ് പിഷാരടി Read More…
Tag: kerala assembly
നിയമസഭയിലെ പ്രതിഷേധത്തില്‍ കടുത്ത നടപടി; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: നിയമസഭയില്‍ ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ചീഫ് മാര്‍ഷലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കടുത്ത നടപടി. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ എംഎല്‍എമാരായ റോജി എം ജോണ്‍, സനീഷ് കുമാര്‍ ജോസഫ്, എം വിന്‍സന്റ് എന്നിവരെയാണ് സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സഭാനടപടികള്‍ തടസ്സപ്പെടുന്നതിന് ഇടയാക്കിയിരുന്നു. സമാനമായ നിലയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിനാണ് Read More…
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ ഉടന്‍ ഉത്തരവിടാം; ബില്ലുകള്‍ പാസാക്കി കേരളം
തിരുവനന്തപുരം: മലയോര ജനതയും കര്‍ഷകരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ ചേര്‍ത്തുള്ള വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്ലും കേരള വനഭേദഗതി ബില്ലും നിയമസഭ പാസാക്കി. ജനവാസമേഖലകളിലോ കൃഷിസ്ഥലങ്ങളിലോ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ദീര്‍ഘമായ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച് കൊല്ലാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കുന്നതടക്കമുള്ള വ്യവസ്ഥകളാണ് വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്രനിയമത്തിലുള്ള ഭേദഗതി ആയതിനാല്‍ ബില്‍ ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്ക് അയച്ച് അനുമതി ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ. Read More…
നിയമസഭാ സമ്മേളനം ആരംഭിച്ചു; പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിച്ച സാഹചര്യത്തിൽ, പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാന – ദേശീയ താത്പര്യങ്ങൾ മുൻനിർത്തിയുള്ള ചോദ്യങ്ങൾ അപ്രധാനമാക്കിയെന്നും, പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം എടുത്തുകളഞ്ഞെന്നും വിമർശിച്ചു. പ്രതിപക്ഷത്തിന്റെ 45 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാത്തവയായി മാറ്റിയതിൽ പ്രതിപക്ഷം കർശനമായ നിലപാട് എടുത്തു. സ്പീക്കർ എ.എൻ. ഷംസീർ നിയമസഭാ ചട്ടങ്ങൾ പ്രകാരം നക്ഷത്ര ചിഹ്നം നീക്കം ചെയ്തതിനെ ന്യായീകരിച്ചു. “ചട്ടലംഘനം ഒന്നും നടന്നിട്ടില്ല, Read More…





