കൊച്ചി: 2021-ലെ വയനാട് മുട്ടിൽ മരംമുറി കേസിലെ മൂന്ന് പ്രതികൾ സമർപ്പിച്ച ഡിസ്ചാർജ് ഹർജികൾ തള്ളിയ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. കേസിലെ സാഹചര്യങ്ങളും ലഭ്യമായ വസ്തുതകളും പരിശോധിക്കുമ്പോൾ വഞ്ചനാ കുറ്റം (Cheating) പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു ജസ്റ്റിസ് ജി. ഗിരീഷ് അധ്യക്ഷനായ ബെഞ്ചാണ് മൂന്ന് സഹോദരങ്ങൾ നൽകിയ ഹർജികൾ തള്ളിയത്. ഫെബ്രുവരി 27-ന് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വയനാട്ടിലെ മുട്ടിലിൽ നിന്ന് കോടിക്കണക്കിന് Read More…


