ടൈൽ വിരിച്ചതിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ.ടി.ബി.ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പുള്ളിക്കരയിലെ വലിയപറമ്പിൽ വീട്ടിൽ വി.ജി.മോഹനനെതിരെ ഇപ്രകാരം വിധിയായതു്. നന്ദനൻ ടൈൽ വിരിക്കുന്ന പണികൾ മോഹനനെ ഏൽപ്പിക്കുകയായിരുന്നു. യഥാസമയം പണികൾ പൂർത്തിയാക്കിയില്ലെന്ന് മാത്രമല്ല പണികൾ ചെയ്തതിൽ അപാകതകളുമുണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. ടൈൽ വിരി എറ്റെടുത്തിട്ടില്ലെന്നും ടൈൽ വിൽപ്പന നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എതിർകക്ഷിയുടെ വാദം.എന്നാൽ എതിർവിസ്താരത്തിൽ ടൈൽ വില്പന നടത്തിയതു് Read More…
Court
ഹോണ്ട അമേസ് കാറിൻ്റെ കാഴ്ച മറയുന്ന ക്യാമറ,മാറ്റി നൽകുവാനും 35000 രൂപ നഷ്ടം നൽകുവാനും വിധി.
ഹോണ്ട അമേസ് കാറിൻ്റെ റിയർവ്യൂ ക്യാമറ കാഴ്ച മറഞ്ഞ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴയന്നൂർ സ്വദേശി രമേശ് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂക്കരയിലുള്ള വിഷൻ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ പ്രവർത്തിച്ചു വരുന്ന ഹോണ്ട കാർസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. വാഹനം പുറകിലേക്ക് എടുക്കുമ്പോൾ ക്യാമറയിൽ നമ്പർ പ്ലേറ്റിൻ്റെ പ്രതിബിംബം വന്ന് മറയുന്നതിനാൽ, ശരിയായി Read More…
ഊരകം പെല്ലിശ്ശരി ഇരട്ടക്കൊല, പ്രതി കുറ്റക്കാരൻ. വിധി 27 ന്
റോഡരികിലിട്ട് കാർ റിപ്പയര്‍ ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ പെല്ലിശ്ശേരി സ്വദേശി ചന്ദ്രനേയും മകൻ ജിതിൻ കുമാറിനെയും കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പെല്ലിശ്ശേരി സ്വദേശിയായ വേലപ്പൻ കുറ്റക്കാരനാണെന്ന് തൃശ്ശൂർ SC/ST കേസുകൾക്കുള്ള പ്രത്യേക കോടതി തൃശ്ശൂർ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് കണ്ടെത്തി. കൊലപാതക കുറ്റവും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കേസ്, വിധി പറയുന്നതിന് വേണ്ടി ഈ മാസം 27 ലേക്ക് Read More…
ഭാഗ്യനിധി നിക്ഷേപം, വാഗ്ദാനം ലംഘിച്ചു,സ്കീം പ്രകാരം 12,8000/- രൂപയും നഷ്ടം 10,000/- രൂപയും നൽകുവാൻ വിധി
ഭാഗ്യനിധി സ്കീം പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂലവിധി. നടത്തറ സ്വദേശിനിയായ ചീരക്കുഴി വീട്ടിലെ മീനു സേവ്യർ, അമ്മ ബീന.എം.ഡി.എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിക്കെതിരെ ഇപ്രകാരം വിധിയായത്. ഭാഗ്യനിധി ഡെപ്പോസിറ്റ് സ്കീമിലാണ് 8,000/- രൂപ കൈപ്പറ്റി, എതിർകക്ഷി സ്ഥാപനം ഹർജിക്കാരെ ചേർത്തുകയുണ്ടായതു്. ബീന.എം.ഡി., മീനു സേവ്യറിൻ്റെ നോമിനിയാകുന്നു .കാലാവധി കഴിയുമ്പോൾ 1,28,000/- രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം.എന്നാൽ അപ്രകാരം സംഖ്യ Read More…
തെറ്റി ക്രെഡിറ്റ് ചെയ്ത 2123 രൂപ തിരികെ നൽകിയില്ല, നഷ്ടം സഹിതം14623 രൂപ നൽകുവാൻ വിധി.
തെറ്റി ക്രെഡിറ്റ് ചെയ്ത സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ പഴയന്നൂർ സ്വദേശിനി കൂർക്കപ്പറമ്പിൽ വീട്ടിൽ ഷൈനി.കെ.സി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ന്യൂ എലൈറ്റ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.ഷൈനി 2123 രൂപയുടെ തുണിത്തരങ്ങളാണ് വാങ്ങുകയുണ്ടായതു്. പേയ് ടി എം മുഖേനെയാണ് സംഖ്യ അടച്ചത്. എതിർകക്ഷിയുടെ എക്കൗണ്ടിലേക്ക് സംഖ്യ രണ്ട് തവണ ക്രെഡിറ്റ് ചെയ്യപ്പെടുകയായിരുന്നു. ഷൈനി സംഖ്യ തിരികെ ലഭിക്കുവാൻ പല തവണ സമീപിച്ചുവെങ്കിലും അവഗണിക്കുകയായിരുന്നു. നിവൃത്തിയില്ലാതെ ഹർജി Read More…
ബിജെപി അനുഭാവികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്ഃ ഒന്നാംപ്രതിക്ക് 11 വര്‍ഷവും ആറ് മാസവും കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ
ആളൂര്‍ വിശ്വനാഥപുരം അമ്പലത്തിലെ ഉത്സവത്തിനിടയില്‍ സി.പി.എം അനുഭാവിയായ മാഹിന്‍ എന്നവര്‍ ഉത്സവപറമ്പില്‍ വന്ന കാര്യം പോലീസിനെ അറിയിച്ചു എന്ന തെറ്റിദ്ധാരണമൂലം BJP അനുഭാവികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആളൂര്‍ പെട്രോള്‍ പമ്പിനു സമീപം തിരുനെല്‍വേലിക്കാരന്‍ ബാവ എന്ന ഷബീക്ക് എന്നവരെ വിവിധ വകുപ്പുകള്‍ പ്രകാരം 11 വര്‍ഷവും ആറ് മാസവും കഠിനതടവിനും 50,000/- രൂപ പിഴയടക്കുന്നതിനും തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.വി രജനീഷ് ശിക്ഷ വിധിച്ചു.2006 ഫെബ്രുവരി 21 രാവിലെ 11 Read More…
വാറണ്ട് പുറപ്പെടുവിച്ചപ്പോൾ വിധി പാലിച്ചു,ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ നടപടികൾ അവസാനിപ്പിച്ചു.
വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് വിധിപ്രകാരം സംഖ്യ നൽകിയ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് തൃശ്ശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതും വിധിസംഖ്യ പലിശ സഹിതം നൽകിയ സാഹചര്യത്തിൽ നടപടികൾ അവസാനിപ്പിച്ചതും. ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്നാണ് ബി.എസ്.എൻ.എൽ Read More…
ഉപഭോക്തൃവിധി, നഷ്ടം നല്കിയില്ല,ബി. എസ്.എൻ. എൽ ജനറൽ മാനേജർക്ക് വാറണ്ട്.
ഉപഭോക്തൃവിധിപ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്. ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ നേരത്തെ ഉപഭോക്തൃകോടതിയിൽനിന്ന് വിധിയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ഉപഭോക്തൃനിയമപ്രകാരം Read More…
സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോട്ടംഃ പ്രതിക്ക് മൂന്നര വർഷം തടവും പതിനാറായിരം രൂപ പിഴയും ശിക്ഷ
രാത്രി സമയങ്ങളിൽ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലിൽ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയ കേസില്‍ പ്രതിയായ മണത്തല പുത്തൻകടപ്പുറം ആലുങ്ങൽ വീട്ടിൽ അനിലൻ എന്നവര്‍ക്ക് മൂന്നര വർഷം തടവും പതിനാറായിരം രൂപ പിഴയടയ്ക്കാനും തൃശ്ശൂർ എസ് സി എസ് ടി സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു. പലപ്രാവശ്യം പരാതിക്കാരുടെ വീടിന്റെ പരിസരത്ത് അസമയ ങ്ങളിൽ പ്രതിയെ കണ്ടപ്പോൾ പരാതിക്കാരൻ CC TV ക്യാമറ സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ക്യാമറയിൽ Read More…
ഉപഭോക്തൃകോടതി വിധി പാലിച്ചില്ല, തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട് .
വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ എം.ജി.റോഡിലെ എം.ജി.സ്റ്റോർസ് ഉടമ എം.ഗണേശൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതിവിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.കോർപ്പറേഷൻ അധികൃതർ വൈദുതി കുടിശ്ശിക അടക്കുവാൻ നോട്ടിസ് നല്കിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ കുടിശ്ശികബിൽ റദ്ദ് ചെയ്യുവാനും യഥാർത്ഥവും കൃത്യവുമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ബിൽ നൽകുവാനും നഷ്ടപരിഹാരമായി 2000 രൂപ നല്കുവാനും വിധിയുണ്ടായിരുന്നു.എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് Read More…