കൊച്ചി: ഇഷ്ട നമ്പറിനായി എറണാകുളം ആർടി ഓഫീസിൽ സിനിമാ താരങ്ങൾ , വിജയിയായത് നടൻ കുഞ്ചാക്കോ ബോബനാണ്. കെഎൽ 07 ഡിജി 0459 നമ്പറിന് വേണ്ടി കുഞ്ചാക്കോ ബോബനും, കെഎൽ 07 ഡിജി 0011 എന്ന ഫാൻസി നമ്പറിന് വേണ്ടി നിവിൻ പോളിയും അപേക്ഷിച്ചിരുന്നതിനാൽ വ്യാപക ശ്രദ്ധ നേടിയിരുന്നു. 0459 നമ്പർ ഫാൻസി നമ്പർ അല്ലാത്തതിനാൽ മത്സരമുണ്ടാകില്ലെന്ന് കരുതിയിരുന്നു. പക്ഷേ കൂടുതൽ പേരുടെ താല്പര്യം വന്നതോടെ ലേലം അനിവാര്യമാകുകയും, ഓൺലൈൻ ലേലത്തിൽ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ Read More…
Tag: nivin pauly
നിവിന് പോളിക്ക് ബലാത്സംഗ കേസില് ക്ലീന്‍ചിറ്റ്; ‘കുറ്റകൃത്യം നടന്ന സമയത്ത് സ്ഥലത്തില്ലായിരുന്നു’ – പൊലീസ് റിപ്പോര്‍ട്ട്
കൊച്ചി: ബലാത്സംഗ കേസില് നിന്ന് നടന്‍ നിവിന് പോളിക്ക് ക്ലീന്‍ചിറ്റ്. കോതമംഗലം ഊന്നുകല് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില് നിവിന് കുറ്റകൃത്യം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു. ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോപിച്ച കേസിന് നിവിന് ബന്ധമില്ലെന്നതും പ്രതിപ്പട്ടികയില് നിന്ന് ഒഴിവാക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ ടി എം വര്‍ഗീസ് റിപ്പോര്‍ട്ടില് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഡിസംബറില് ദുബായില് സംഭവം നടന്നതാണെന്ന് യുവതി മൊഴി നല്‍കിയെങ്കിലും ആ സമയത്ത് നിവിന് കൊച്ചിയില് ഷൂട്ടിങ്ങിനായി Read More…
ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു: ഗൂഢാലോചന പരാതിയിലും മൊഴിയെടുത്തു
കൊച്ചി: നടൻ നിവിൻ പോളിയെ ബലാത്സംഗ കേസിൽ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിവിൻ നൽകിയ പരാതിയിലും മൊഴിയെടുത്തു. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് നിവിനെ ചോദ്യം ചെയ്തത്. കേസിൽ നിവിനടക്കം ആറ് പേരാണ് പ്രതികളായിരിക്കുന്നത്. കോതമംഗലം സ്വദേശിനിയായ യുവതി, ദുബായിൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് പരാതി നൽകിയത്. എന്നാൽ, യുവതി ആരോപിച്ച തിയ്യതികളിൽ നിവിൻ കൊച്ചിയിൽ സിനിമ ഷൂട്ടിംഗിൽ ഉണ്ടായിരുന്നുവെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ സഹിതം Read More…
നിവിൻ പോളി ലൈംഗികാരോപണത്തിൽ ഡിജിപിക്ക് പരാതി നൽകി
പ്രമുഖ നടൻ നിവിൻ പോളി, തനിക്കെതിരായ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപിക്ക് പരാതി നൽകി. പരാതി തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും, പരാതിക്കാരിയെ കണ്ടിട്ടില്ലെന്നുമാണ് നിവിന്റെ വിശദീകരണം. ഇയാളുടെ പരാതിയും പ്രത്യേക അന്വേഷണസംഘം പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചു. നേര്യമംഗലം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതായും, ദുബായിൽ സിനിമാ അവസരം വാഗ്ദാനം ചെയ്ത് പീഡനമുണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.



