കൊച്ചി: കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബസുകളുടെ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഇന്ന് മുതല്‍ നിര്‍ത്തിവയ്ക്കുന്നു. ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന സമിതിയുടെതാണ് തീരുമാനം. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി, പിഴ, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കേരളത്തില്‍ നിന്നുള്ള എല്ലാ ടൂറിസ്റ്റ് ബസുകളും വൈകുന്നേരം ആറു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും എന്നാണ് അറിയിപ്പ്. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്കെതിരെ നിയമവിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ Read More…
Tag: private bus
വിദ്യാര്‍ത്ഥി യാത്രാനിരക്ക് കൂട്ടണം: ഗതാഗത മന്ത്രിയുമായി ഇന്ന് ചര്‍ച്ച; തീരുമാനം ഇല്ലെങ്കില്‍ സമരമെന്ന് ബസുടമകള്‍
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ കാണും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം 5 രൂപയാക്കണമെന്നാണ് ആവശ്യം. ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ തുടര്‍സമരവുമായി മുന്നോട്ടു പോകാനാണ് ബസുടമകളുടെ തീരുമാനം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ നേരത്തെ ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബസുടമകള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥി സംഘടനകളുമായും ഗതാഗത സെക്രട്ടറി ചര്‍ച്ച നടത്തി. എന്നാല്‍ ചാര്‍ജ് വര്‍ധനയെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. വിദ്യാർത്ഥികളുടെ Read More…
തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്റ്റാൻഡിൽ നിന്നുള്ള സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചു
തൃശ്ശൂർ ശക്തൻ ബസ്റ്റാൻഡിൽ രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ പോകുന്ന സമയത്തും, ജീവനക്കാർ ഓഫീസിൽ പോകുന്ന സമയത്തും തൃശ്ശൂർ കോർപ്പറേഷൻ റവന്യൂ ഡിപ്പാർട്ട്മെന്റും, പോലീസ് ഉദ്യോഗസ്ഥരും, മോട്ടോർ വാഹന ഉദ്യോഗസ്ഥരും, കോൺട്രാക്ടർ ജോൺസനും ചേർന്ന് ശക്തൻ ബസ്റ്റാൻഡിൽ വന്ന് സ്റ്റാൻഫീസ് കുടിശ്ശിക നൽകുന്നില്ല എന്ന കാരണം പറഞ്ഞ് ബസ്സുകൾ ജപ്തി ചെയ്യുവാൻ തുടങ്ങി. 2025 ഏപ്രിൽ 1 മുതൽ ബസ്സുടമസ്ഥ സംഘടനകളും ആയി ഒരു രീതിയിലും ഉള്ള ആലോചനകളും മറ്റും നടത്താതെ ഏകപക്ഷീയമായി ശക്തൻ ബസ് Read More…
കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കണം; നിലപാടിലുറച്ച് ബസുടമകള്‍; വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സെഷന്‍ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുമായി ചര്‍ച്ച. സെക്രട്ടേറിയറ്റ് അനക്‌സില്‍ ഗതാഗത സെക്രട്ടറിയാണ് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തും. കണ്‍സെഷനില്‍ ചര്‍ച്ച നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്മാറിയത്. കഴിഞ്ഞ 13 വര്‍ഷമായി തുടരുന്ന കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്ക് 5 രൂപയാക്കണമെന്നാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. മുമ്പ് മിനിമം നിരക്ക് ആറു രൂപയായിരുന്നപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ Read More…
അനിശ്ചിതകാല ബസ് സമരം: സ്വകാര്യ ബസുടമകളുമായി ഇന്ന് ചർച്ച
തിരുവനന്തപുരം: സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് മൂന്നരയ്ക്ക് ഗതാഗതമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ചര്‍ച്ച. ഈ മാസം 22-ാം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്. വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകള്‍ Read More…
സ്വകാര്യ ബസുകളുടെ ദൂരപരിധി: സർക്കാർ അപ്പീൽ സമർപ്പിക്കും
സ്വകാര്യ ബസുകളുടെ ദൂരപരിധി സംബന്ധിച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കിയതിനെ തുടർന്ന്, സർക്കാർ അടിയന്തരമായി അപ്പീൽ സമർപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു ദേശസാൽകൃത റൂട്ടുകളിൽ 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് നൽകുന്ന പുതിയ മോട്ടോർ വെഹിക്കിൾ സ്‌കീമിൽ നിന്ന് സർക്കാർ പിന്മാറാൻ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി, കെഎസ്ആർടിസി അഭിഭാഷകരോടും മുതിർന്ന അഭിഭാഷകരോടും ചർച്ച നടത്തി. ഈ വിഷയത്തിൽ സർക്കാർ നിലപാടുകളിൽ മാറ്റമില്ലെന്ന് മന്ത്രി Read More…
“സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസിന് അനുമതി; 140 കിലോമീറ്റർ പരിധി ഹൈക്കോടതി റദ്ദാക്കി”
കൊച്ചി: 140 കിലോമീറ്റർ ദൂരപരിധി കടന്നു സർവീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുമതി! മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി, ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിന്മേലാണ് സിംഗിൾ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സമയം അഭ്യർത്ഥിച്ച ഹർജിക്കാർ സ്കീമിനെ നിയമപരമല്ല എന്ന് വാദിച്ചിരുന്നു, ഇതാണ് കോടതി അംഗീകരിച്ചത്. ഗതാഗതവകുപ്പിന്റെ നിയന്ത്രണം ചോദ്യംചെയ്ത് ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ താത്കാലിക പെർമിറ്റ് നിലനിൽക്കുന്നുണ്ട്.






