തിരുവനന്തപുരം: അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമസേനയ്ക്ക് കൂടുതൽ യൂസർ ഫീ ഈടാക്കാനുള്ള പുതിയ മാർഗരേഖ തദ്ദേശ വകുപ്പ് പ്രഖ്യാപിച്ചു. മാലിന്യത്തിന്റെ അളവിനും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ട് ഫീസ് വർദ്ധിപ്പിക്കാനും അനുമതി ലഭിച്ചു.
നിലവിൽ, സ്ഥാപനങ്ങൾക്കുള്ള പ്രതിമാസ നിരക്ക് 100 രൂപ ആയിരുന്നു. എന്നാൽ, ഇനിമുതൽ ഇത് കൂടുതൽ നൽകേണ്ടി വരാനാണ് സൂചന. വീട് ഉടമകൾക്ക് 50 മുതൽ 70 രൂപ വരെ ഫീസ് ഈടാക്കാനാണ് പുതിയ മാർഗനിർദ്ദേശം. കോർപ്പറേഷനുകളിൽ 100 രൂപ വീതം ഈടാക്കപ്പെടുന്നുണ്ട്.
കൂടുതൽ മാലിന്യമുള്ള സ്ഥാപനങ്ങളിൽ 5 ചാക്ക് വരെ 100 രൂപ നിരക്കിലും, അധിക ചാക്കുകൾക്ക് ഓരോ 100 രൂപയും ഈടാക്കാനാണ് നിർദേശം. കഴിഞ്ഞ മാസം യുസർ ഫീ ഇല്ലാത്ത കെട്ടിട ഉടമകളിൽ നിന്നും കുടിശികയും വസ്തു നികുതിയുമായി ഫീസ് ഈടാക്കണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.





